അടച്ചിട്ട സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി കർണാടക

ബെംഗളൂരു: കർണാടകയിൽ അടച്ചിട്ട സ്ഥലങ്ങളിലും ശീതീകരണ മുറികളിലും മാസ്ക് നിർബന്ധമാക്കി. പനി ലക്ഷണമുള്ളവരും കടുത്ത ശ്വാസകോശ സംബന്ധമായ അസുഖമുള്ളവരും നിർബന്ധമായും പരിശോധന നടത്തണം.

വ്യാഴാഴ്ച ചേർന്ന അവലോകന യോഗത്തിനുശേഷമാണ് തീരുമാനം.

വിദേശങ്ങളിൽ നിന്ന് വരുന്നവരിൽ രണ്ടുപേർക്ക് വീണ്ടും പരിശോധന തുടരുമെന്നും സംസ്ഥാന ആരോഗ്യ മന്ത്രി ഡോ. കെ. സുധാകർ അറിയിച്ചു. അടച്ചിട്ട സ്ഥലങ്ങളിലും എയർകണ്ടീഷൻ ചെയ്ത മുറികളിലും മാസ്ക് ധരിക്കൽ നിർബന്ധമാക്കി. കൂടാതെ, കർണാടക പനി, ശ്വാസകോശ സംബന്ധമായ കേസുകളിൽ നിർബന്ധിത പരിശോധന ഉണ്ടായിരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

  കൊല്ലപ്പെട്ട വിദ്യാർത്ഥി സങ്കേതിനോട് മരിച്ച ശേഷവും ക്രൂരത; ശവകുടീരം അക്രമികൾ തകർത്തു

മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലായിരുന്നു അവലോകന യോഗം. മന്ത്രിമാരും ആരോഗ്യ വകുപ്പ് ജീവനക്കാരും സാങ്കേതിക ഉപദേശക സമിതി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. ജില്ല ആശുപത്രികളിൽ കിടക്ക വാർഡുകൾ തുറക്കാനും ആവശ്യമായ ഓക്സിജനും സജ്ജമാക്കാനും യോഗ നിർദ്ദേശങ്ങൾ നൽകി.

  'നഷ്ടങ്ങൾക്ക് എണ്ണിയെണ്ണി കണക്ക് ചോദിക്കും; ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല': മുജ്തബ ഖമേനി

ചൈനയിൽ വ്യാപനം റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് കർണാടകയിലും നിയന്ത്രണങ്ങൾ കർശനമാക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അമ്മയുടെയും സഹോദരന്റെയും കൺമുന്നിൽ നാല് വയസ്സുകാരിക്ക് ലോറിയിടിച്ച് ദാരുണമരണം
[masterslider id="10"]

Related posts

Click Here to Follow Us