ബെംഗളൂരു : ഹിന്ദുത്വ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മലപ്പുറം വേങ്ങര സ്വദേശി അഷ്റഫിൻ്റെ കുടുംബത്തിന് 15 ലക്ഷം രൂപയുടെ ചെക്ക് കൈമാറി കർണാടക മന്ത്രിയും സ്പീക്കറും. കർണാടക ന്യൂനപക്ഷ, വഖഫ്, ഭവന മന്ത്രി സമീർ അഹമ്മദ് ഖാൻ 10 ലക്ഷം, നിയമസഭ സ്പീക്കറും മംഗളൂരു എംഎൽഎയുമായ യു.ടി ഖാദർ അഞ്ച് ലക്ഷം രൂപ സ്വന്തം നിലയിൽ എന്നിങ്ങനെയാണ് നൽകിയത്. കുടുംബത്തിന് നൽകാനായി കർണാടക സർക്കാർ 25 ലക്ഷം രൂപ ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ചടങ്ങിൽ അഷ്‌റഫിൻ്റെ കൊലപാതകത്തെ കുറിച്ച് പി.യു.സി.എൽ കർണാടക, എ.പി.സി.ആർ കർണാടക,…
Read MoreTag: bengaluru
കോവിഡ് വാക്സിനാണ് ഹൃദയാഘാത മരണങ്ങൾക്ക് കാരണമെന്ന പ്രസ്താവന; കർണാടക മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് ബി.ജെ.പി
ബെംഗളൂരു: കോവിഡ് വാക്സിനാണ് ഹൃദയാഘാത മരണങ്ങൾക്ക് കാരണമെന്ന പ്രസ്താവനയിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മാപ്പ് പറയണമെന്ന് ബി.ജെ.പി. പ്രസ്താവനയിൽ മുഖ്യമന്ത്രി നിരുപാധികം മാപ്പ് പറയണമെന്ന് സംസ്ഥാന ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച്, നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ, എയിംസ് തുടങ്ങിയ ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങൾ കോവിഡ് വാക്സിനും ഹൃദയാഘാതവും തമ്മിൽ ബന്ധമില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഈയൊരു സാഹചര്യത്തിൽ സിദ്ധരാമയ്യ മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയും ആവശ്യപ്പെട്ടു. കർണാടകയിലെ ഹാസനിൽ ഹൃദയാഘാതം മൂലം ആളുകൾ മരിച്ച സംഭവത്തിൽ പ്രതികരണവുമായി…
Read Moreഇന്ത്യയിൽ ചികിത്സയ്‌ക്കെത്തി വിദേശികൾ; പൊലീസ് പരിശോധനയിൽ കണ്ടെത്തിയത് 4.5 കോടി വിലമതിക്കുന്ന 2.8 കിലോ എം.ഡി.എം.എ, 400 കിലോ ഹൈബ്രിഡ് കഞ്ചാവ് എന്നിവ
ബെംഗളൂരു : ചികിത്സയ്ക്കെത്തിയതെന്ന വ്യാജേന ഇന്ത്യയിലെത്തിയ നൈജീരിയൻ പൗരന്മാരിൽ നിന്ന് കോടികളുടെ മയക്കുമരുന്ന് പിടികൂടി. 2.8 കിലോഗ്രാം സിന്തറ്റിക് മയക്കുമരുന്നും 400 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമാണ് ഇവരിൽ നിന്ന് കണ്ടത്തിയത്. കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്. നാലര കോടി രൂപ വില മതിക്കുന്ന മയക്കുമരുന്നാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. മെഡിക്കൽ വിസയിലാണ് വിദേശ പൗരന്മാർ ഇന്ത്യയിലെത്തിയത്. കാലാവധി കഴിഞ്ഞിട്ടും മടങ്ങാതെ ഇന്ത്യയിൽ തന്നെ നിൽക്കുകയായിരുന്നു. ചില രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് ഇവരെ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. വീട്ടിൽ നടത്തിയ…
Read Moreബെംഗളൂരുവിലെ മലയാളി ദമ്പതികളുടെ നിക്ഷേപത്തട്ടിപ്പ്; കേസ് സി.ഐ.ഡിക്ക് കൈമാറിയേക്കും
ബെംഗളൂരു : മലയാളികൾ ഉൾപ്പടെ നിരവധി നിക്ഷേപകരുടെ പണം തട്ടിയ കേസ്, ബെംഗളൂരുവിലെ ചിട്ടി ഉടമകളായ മലയാളി ദമ്പതികൾ മുങ്ങിയ സംഭവത്തിൽ അന്വേഷണം ഊർജിതം. ഇന്നലെവരെ 370 പേരാണ് പരാതിയുമായി രംഗത്തെത്തിയത്. ഇനിയും ആയിരത്തിലേറെ പേർ നിക്ഷേപകരായുണ്ടെന്നാണ് വിവരം. പുറത്തുവന്ന കണക്ക് അനുസരിച്ച്,100 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. കേസിൽ ഉൾപ്പെട്ടവരിൽ കൂടുതൽ പേരും പ്രവാസി മലയാളികളാണ്. താമസമില്ലാതെ കേസ് സി.ഐ.ഡിക്ക് കൈമാറാനാണ് നീക്കം. രാമമൂർത്തി നഗറിലെ എ ആൻഡ് എ ചിറ്റ് ഫണ്ട്സ് ഉടമകളായ ആലപ്പുഴ സ്വദേശികളായ ടോമി എ. വർഗീസ്, ഭാര്യ…
Read Moreചിക്കമംഗളൂരുവിലെ ആരോഗ്യ ഇൻഫർമേഷൻ സേവനങ്ങൾ മെച്ചപ്പെടുത്താൻ ബസ് അനുവദിച്ച് ഊർജ മന്ത്രി
ബെംഗളൂരു : ചിക്കമംഗളൂരു ജില്ലയിലെ ആരോഗ്യ ഇൻഫർമേഷൻ വകുപ്പുകളുടെ സേവനങ്ങൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ജില്ലയ്ക്ക് ബസ് സംഭാവന ചെയ്ത് ഊർജ മന്ത്രി കെ. ജെ ജോർജ്. ചിക്കമംഗളുരൂ ജില്ല കലക്ടറേറ്റിന് മുന്നിൽ നടന്ന പരിപാടിയിൽ മന്ത്രി വാഹനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ജില്ലയിലെ പൊതുസേവന വിതരണം വേഗത്തിലും മികച്ച രീതിയിലും, വേഗത്തിലും ആക്കുകയെന്നതാണ് ഇത് വഴി ലക്ഷ്യം വെക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
Read Moreകേസിൻ്റെ ഭാഗമായി ഫോൺ പരിശോധിച്ചു; കണ്ടെത്തിയത് 50 അശ്ലീല വിഡിയോകൾ, ഹിന്ദു ജാഗരണ വേദി നേതാവിനെതിരെ കേസ്
ബെംഗളൂരു : ഹിന്ദു ജാഗരണ വേദികെ (എച്ച്.ജെ.വി) നേതാവിൻ്റെ മൊബൈൽ ഫോണിൽ നിന്ന് അശ്ലീല വിഡിയോകൾ കണ്ടെത്തിയതിനെത്തുടർന്ന് കേസെടുത്ത് പൊലീസ്. സമിത്ത് രാജ് ധരേഗുഡ്ഡെക്കെതിരെയാണ് കേസ്. 50 അശ്ലീല വീഡിയോയോകളാണ് കണ്ടെത്തിയത്. സമിത്ത് രാജ് ധരേഗുഡ്ഡെക്കെതിരെ മംഗളൂരു സിറ്റി പൊലീസ് കമീഷണർ സുധീർ കുമാർ റെഡ്ഡിയുടെ നിർദേശത്തെ തുടർന്നാണ് അന്വേഷണം. 2024ൽ മിജാറിനടുത്ത് ദേശീയ പാത 169ൽ സ്വകാര്യ ബസും ഇരുചക്രവാഹനവും ഉൾപ്പെട്ട അപകടത്തിൽ പരിക്കേറ്റവർക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഇയാൾ സ്വകാര്യ ബസ് ഉടമയെ സമ്മർദത്തിലാക്കിയിരുന്നു. പിന്നാലെ നഷ്ടപരിഹാര തുക…
Read Moreകുസും-സി പദ്ധതിയിലൂടെ കർഷകർക്ക് ആശ്വാസം; 745 മെഗാവാട്ട് സൗരോർജ ഉൽപാദനം ലക്ഷ്യമിട്ട് കര്‍ണാടക സർക്കാർ
ബെംഗളുരു : പകൽസമയങ്ങളിൽ കർഷകർക്ക് വൈദ്യുതി തടസമില്ലാതെ ജോലി ചെയ്യാൻ കഴിയുകയെന്ന ലക്ഷ്യത്തോടെ കുസും -സി പദ്ധതിയിലൂടെ 745 മെഗാവാട്ട് സൗരോർജ ഉല്പാദനം ലക്ഷ്യമിടുന്നതായി കര്‍ണാടക സര്‍ക്കാര്‍. പദ്ധതി പ്രകാരം സംസ്ഥാനത്ത് ഇതുവരെ 200 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിച്ചു. വരുംമാസങ്ങളിളിലിത് 545 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും ഇതിനായി സൗരോർജ യൂനിറ്റുകള്‍ 93 സ്ഥലങ്ങളിലായി സ്ഥാപിക്കുമെന്നും ഊര്‍ജമന്ത്രി കെ.ജെ. ജോര്‍ജ് പറഞ്ഞു. പകല്‍ സമയത്ത് തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കുക എന്നതാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹാസനിലെ ഊര്‍ജ വകുപ്പിന്റെ പുരോഗതി അവലോകന…
Read Moreഇനി എവിടേയ്ക്കും സഞ്ചരിക്കാം : വൻ ഗതാഗത ഹബ്ബാകാൻ മജസ്റ്റിക്ക്
ബെംഗളൂരു : മജസ്റ്റിക് ബസ് ടെർമിനൽ മൾട്ടിമോഡൽ ഗതാഗത ഹബ്ബാക്കി തീർക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ച് കർണാടക ആർടിസി. ബസ് ടെർമിനൽ, മെട്രോ സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ എന്നിവയെ 40 ഏക്കറിൽ ബന്ധിപ്പിച്ചായിരിക്കും ഹബ് നിർമാണ പ്രവൃത്തികൾ ആരംഭിക്കുക. പൊതുസ്വകാര്യ പങ്കാളിത്തത്തോടെയാണ് ഹബ്ബ് നിർമ്മിക്കുക. നിർമിക്കാൻ ഉദ്ദേശിക്കുന്ന ഹബ്ബിൻ്റെ വിശദ പദ്ധതി റിപ്പോർട്ട് സമർപ്പിക്കാൻ കെഎസ്ആർടിസി സ്വകാര്യ ഏജൻസിയെ നിയമിച്ചു. നിരവധി യാത്രക്കാർ വിവിധ ആവശ്യങ്ങൾക്കായി വന്നു പോകുന്നിടം എന്നിരിക്കെ, മെട്രോ സംവിധാനം കൂടെ വന്നതിന് പിന്നാലെ പ്രതിദിന യാത്രക്കാരുടെ എണ്ണം 10 ലക്ഷത്തിലേറേയായി. വ്യത്യസ്‌ത…
Read Moreപൊതുപരിപാടിയിൽ ആകാശത്തേയ്ക്ക് വെടിയുതിർത്ത് ബി.ജെ.പി എം.എൽ.എയുടെ മകൻ, സമൂഹമാധ്യമങ്ങളിൽ വിമർശന പെരുമഴ
ബെംഗളൂരു : പൊതു പരിപാടിക്കിടെ ആകാശത്തേയ്ക്ക് വെടിയുതിർത്ത് ബി.ജെ.പി എം.എൽ.എ രമേശ് ജാർക്കിഹോളിയുടെ മകൻ സന്തോഷ് ജാർക്കിഹോളി. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. ബെളഗാവി ജില്ലയിലെ ഗോകക്കിൽ ശനിയാഴ്ച നടന്ന മഹാലക്ഷ്മി മേളക്കിടെയാണ് സംഭവം. ഭണ്ഡാരയിൽ ഒക്കുലി ആഘോഷങ്ങളിൽ ജനക്കൂട്ടം വളഞ്ഞിരിക്കെ ആകാശത്തേക്ക് ഒരു റൗണ്ട് വെടിവെച്ചു. പിന്നാലെ ഒപ്പമുണ്ടായിരുന്നവർ ആർപ്പുവിളിക്കുകയും മുദ്രാവാക്യം വിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വീഡിയോ വിവാദമായതിന് പിന്നാലെ ടെ ഗോകക് സിറ്റി പൊലീസ് സന്തോഷ് ജാർക്കിഹോളിക്കെതിരെ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തു. അതെസമയം സമൂഹമാധ്യമങ്ങളിലെ വീഡിയോയ്ക്ക് താഴെ വലിയ…
Read Moreബെംഗളൂരു മെട്രോ യെലോ ലൈൻ ; ആവശ്യത്തിന് ട്രെയിനുകളില്ല, ഇനിയും കാത്തിരിക്കണം
ബെംഗളൂരു : മെട്രോ ആർവി റോഡ്–ബൊമ്മസന്ദ്ര പാതയിലെ (യെലോ ലൈൻ) സർവീസ് പൂർത്തിയാക്കാൻ സമയമെടുക്കും. 2025 മാർച്ച് മാസം വരെയെങ്കിലും പദ്ധതി പൂർത്തീകരണത്തിനായി സമയമെടുക്കും. പാത നിർമ്മാണം പൂർത്തിയായെങ്കിലും ട്രെയിനുകൾ ലഭിക്കാത്തതാണ് കാലതാമസത്തിന് കാരണം. പൂർണമായി സർവീസ് നടത്തണമെങ്കിൽ 15 ട്രെയിനുകളാണ് വേണ്ടത്. അടുത്ത മാസം ഒരു ട്രെയിൻ കൂടി ലഭിക്കുന്നതോടെ യെലോ ലൈനിൽ 4 ട്രെയിനുകൾ സർവീസിന് സജ്ജമാകും. നിർമ്മാണം പൂർണമായി ഇന്ത്യയിൽ നിർമിച്ച തരത്തിലാണ്. ഓഗസ്റ്റ് അവസാനവാരം 5 സ്റ്റേഷനുകളെ ബന്ധിപ്പിച്ച് സർവീസ് നടത്താൻ ബിഎംആർസി പദ്ധതിയിടുന്നുണ്ട്. 19.15 കിലോമീറ്റർ പാതയിൽ…
Read More