ബെംഗളൂരു : ഹിന്ദു ജാഗരണ വേദികെ (എച്ച്.ജെ.വി) നേതാവിൻ്റെ മൊബൈൽ ഫോണിൽ നിന്ന് അശ്ലീല വിഡിയോകൾ കണ്ടെത്തിയതിനെത്തുടർന്ന് കേസെടുത്ത് പൊലീസ്. സമിത്ത് രാജ് ധരേഗുഡ്ഡെക്കെതിരെയാണ് കേസ്.
50 അശ്ലീല വീഡിയോയോകളാണ് കണ്ടെത്തിയത്. സമിത്ത് രാജ് ധരേഗുഡ്ഡെക്കെതിരെ മംഗളൂരു സിറ്റി പൊലീസ് കമീഷണർ സുധീർ കുമാർ റെഡ്ഡിയുടെ നിർദേശത്തെ തുടർന്നാണ് അന്വേഷണം.
2024ൽ മിജാറിനടുത്ത് ദേശീയ പാത 169ൽ സ്വകാര്യ ബസും ഇരുചക്രവാഹനവും ഉൾപ്പെട്ട അപകടത്തിൽ പരിക്കേറ്റവർക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഇയാൾ സ്വകാര്യ ബസ് ഉടമയെ സമ്മർദത്തിലാക്കിയിരുന്നു.
പിന്നാലെ നഷ്ടപരിഹാര തുക നൽകാൻ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ബസ് ഉടമ സമിത് രാജിനെതിരെ പണം തട്ടിയെടുക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി മൂഡ്ബിദ്രി പൊലീസിൽ പരാതി നൽകി.
കഴിഞ്ഞ മാസം 24ന് ഇതുസംബന്ധിച്ച് രജിസ്റ്റർ ചെയ്ത കേസിൽ സമിത് അറസ്റ്റിലായിരുന്നു.അന്വേഷണത്തിൻ്റെ ഭാഗമായി പൊലീസ് മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് അശ്ലീല വീഡിയോകൾ കണ്ടെത്തിയത്.
വ്യക്തികളെ ഭീഷണിപ്പെടുത്തി ഉപയോഗിക്കാവുന്ന തരത്തിലുള്ള വീഡിയോകളാണ് നിരവധിയെന്ന് പൊലീസ് വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.