ബെംഗളുരു : പകൽസമയങ്ങളിൽ കർഷകർക്ക് വൈദ്യുതി തടസമില്ലാതെ ജോലി ചെയ്യാൻ കഴിയുകയെന്ന ലക്ഷ്യത്തോടെ കുസും -സി പദ്ധതിയിലൂടെ 745 മെഗാവാട്ട് സൗരോർജ ഉല്പാദനം ലക്ഷ്യമിടുന്നതായി കര്‍ണാടക സര്‍ക്കാര്‍.
പദ്ധതി പ്രകാരം സംസ്ഥാനത്ത് ഇതുവരെ 200 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിച്ചു.
വരുംമാസങ്ങളിളിലിത് 545 മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും ഇതിനായി സൗരോർജ യൂനിറ്റുകള്‍ 93 സ്ഥലങ്ങളിലായി സ്ഥാപിക്കുമെന്നും ഊര്‍ജമന്ത്രി കെ.ജെ. ജോര്‍ജ് പറഞ്ഞു.
പകല്‍ സമയത്ത് തടസ്സമില്ലാതെ വൈദ്യുതി ലഭ്യമാക്കുക എന്നതാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹാസനിലെ ഊര്‍ജ വകുപ്പിന്റെ പുരോഗതി അവലോകന യോഗത്തിന് ശേഷം വാർത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുസും -സി പദ്ധതിയുടെ കീഴില്‍ കാർഷിക പമ്പ് സെറ്റുകളുടെ ഫീഡർ സോളറൈസേഷൻ വഴി 2400 മെഗാവാട്ട് സൗരോർജ വൈദ്യുതി ഉല്പാദിപ്പിക്കുക എന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജോലി സമയങ്ങളിൽ വൈദ്യുതി ലഭ്യമാകുന്നതോടെ കർഷകർക്ക് ജോലികൾ എളുപ്പത്തിലും വേഗത്തിലും പൂർത്തിയാക്കാൻ പദ്ധതിയിലൂടെ സാധിക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.