ബുദ്ധ സന്യാസിയുടെ കൊലപാതകം: മൂന്ന് പ്രതികൾ പിടിയിൽ; സംഭവം പണത്തിന് വേണ്ടിയെന്ന് പോലീസ്

ധാർവാഡ്: നഗരത്തിൽ ബുദ്ധ സന്യാസി കൊല്ലപ്പെട്ട കേസിൽ മൂന്ന് പ്രതികളെ ധാർവാഡ് റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. ഏപ്രിൽ 29-ന് ധാർവാഡിലെ ഹാലിയാൽ റോഡിന് സമീപം കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ഉത്തര കന്നഡ ജില്ലയിലെ മുണ്ടഗോഡ് സ്വദേശി താഷി ദോണ്ടപ്പിന്റെ (49) കൊലപാതകത്തിലാണ് പ്രതികൾ വലയിലായത്.

മഹാരാഷ്ട്രയിലെ കോലാപൂർ സ്വദേശികളായ സങ്കേത് യാദവ് (24), വൈഭവ് ചവാൻ (30), സിദ്ധേഷ് ഭോസ്‌ലെ (19) എന്നിവരാണ് പിടിയിലായത്. കേസിൽ ഉൾപ്പെട്ട മറ്റ് രണ്ട് പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

  ഡ്രൈവർമാർക്ക് കന്നഡ നിർബന്ധമാക്കാനുള്ള നീക്കം: പ്രതിഷേധവുമായി ഓട്ടോ സംഘടനകൾ;

അന്വേഷണം വഴിത്തിരിവായത് ഇങ്ങനെ
ഹാലിയാൽ പാലത്തിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചത്. മൃതദേഹത്തിന്റെ മുഖത്ത് മാരകമായ മുറിവുകളുണ്ടായിരുന്നതിനാൽ ഇത് കൊലപാതകമാണെന്ന് പോലീസ് ആദ്യമേ സ്ഥിരീകരിച്ചിരുന്നു. തുടർന്ന് മുണ്ടഗോഡ് ബുദ്ധിസ്റ്റ് ക്യാമ്പുമായി ബന്ധപ്പെട്ടാണ് മൃതദേഹം താഷി ദോണ്ടപ്പിന്റേതാണെന്ന് തിരിച്ചറിഞ്ഞത്.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികൾ സഞ്ചരിച്ച കാർ കണ്ടെത്താനായി. മുണ്ടഗോഡയിൽ വെച്ച് കൊലപാതകം നടത്തിയ ശേഷം മൃതദേഹം കാറിൽ കയറ്റി കോലാപൂരിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പ്രതികൾ ധാർവാഡിന് സമീപം ഹാലിയാൽ റോഡിൽ ഉപേക്ഷിച്ചതെന്ന് എസ്പി ഗുഞ്ചൻ ആര്യ അറിയിച്ചു.

കൊലപാതക കാരണം
പണത്തിന് വേണ്ടിയുള്ള തട്ടിക്കൊണ്ടുപോകലാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് വ്യക്തമാക്കി. സന്യാസിയുടെ പക്കൽ വലിയ തുകയുണ്ടെന്ന ധാരണയിൽ പ്രതികൾ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. എന്നാൽ പണം കണ്ടെത്താൻ കഴിയാതെ വന്നതോടെ സന്യാസിയെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതികൾ മൊഴി നൽകി.

  ഡിജിറ്റലായി പിഴയൊടുക്കാം, പക്ഷേ വണ്ടി കൊണ്ടുപോകും; ന​ഗരത്തിലെ അനധികൃത പാർക്കിങ്ങിനെതിരെ കോർപ്പറേഷന്റെ സർജിക്കൽ സ്ട്രൈക്ക്.

മഹാരാഷ്ട്രയിലെ കോലാപൂരിൽ ഒളിവിലായിരുന്ന പ്രതികളെ ധാർവാഡ് പോലീസ് അവിടെ എത്തിയാണ് പിടികൂടിയത്. ഒളിവിലുള്ള മറ്റ് രണ്ട് പ്രതികളെ ഉടൻ പിടികൂടുമെന്നും കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിങ്ങളുടെ വസ്തുവിന് ഇ-ഖാത്ത ലഭിച്ചോ? 25 ലക്ഷം സ്വത്തുക്കള്‍ ഇ-ഖാത്ത സംവിധാനത്തിന് കീഴിൽ കൊണ്ടുവന്നു -ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us