മുംബൈ: ഒരു കുടുംബത്തിലെ നാലുപേരുടെ മരണത്തിന് കാരണമായത് ഭക്ഷ്യവിഷബാധയല്ലെന്നും, തണ്ണിമത്തനിലൂടെ ഉള്ളിൽ ചെന്ന എലി വിഷമാണെന്നും ഫോറൻസിക് റിപ്പോർട്ട്. മരിച്ചവരുടെ ശരീരത്തിലും അവർ കഴിച്ച പഴത്തിന്റെ അവശിഷ്ടങ്ങളിലും എലിയെ കൊല്ലാൻ ഉപയോഗിക്കുന്ന വിഷത്തിന്റെ അംശങ്ങൾ കണ്ടെത്തിയതോടെയാണ് മരണത്തിലെ ദുരൂഹത നീങ്ങിയത്. തണ്ണിമത്തനിൽ നിന്നുള്ള സാധാരണ ഭക്ഷ്യവിഷബാധയാകാം മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും വിശദമായ രാസപരിശോധനയിലാണ് എലി വിഷത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. ദക്ഷിണ മുംബൈയിലെ വീട്ടിൽ നടന്ന വിരുന്നിന് ശേഷമാണ് ദാരുണമായ സംഭവം നടന്നത്. വീട്ടുടമ അബ്ദുല്ല (40), ഭാര്യ നസ്‌റിൻ (35), മക്കളായ സൈനബ് (13),…
Read MoreDay: 8 May 2026
ടിസിഎസ് ലൈംഗികാതിക്രമക്കേസ്: ഒളിവിലായിരുന്ന എച്ച്ആർ മാനേജർ നിദ ഖാൻ അറസ്റ്റിൽ
മുംബൈ: നാസിക്കിലെ ടാറ്റ കൺസൾട്ടൻസി സർവീസസിൽ (ടിസിഎസ്) നടന്ന ലൈംഗികാതിക്രമക്കേസിലെ പ്രധാന പ്രതിയും എച്ച്ആർ മാനേജറുമായ നിദ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു. 25 ദിവസമായി ഒളിവിൽ കഴിയുകയായിരുന്ന ഇവരെ ഛത്രപതി സാംബാജി നഗറിൽ നിന്നാണ് പിടികൂടിയത്. ലൈംഗിക പീഡനം, നിർബന്ധിത മതപരിവർത്തനം എന്നീ ഗുരുതരമായ കുറ്റാരോപണങ്ങളാണ് ഇവർക്കെതിരെ നിലവിലുള്ളത്. അറസ്റ്റ് ഒഴിവാക്കാനായി താൻ ഗർഭിണിയാണെന്നും തനിക്കും കുഞ്ഞിനും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ഇവർ നാസിക് കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളുകയായിരുന്നു. കഴിഞ്ഞ നാല് ദിവസമായി ഛത്രപതി സാംബാജി നഗറിലെ നരേഗാവിലുള്ള…
Read Moreസമ്മാനങ്ങളല്ല, ഇത്തവണ മാതൃദിനത്തിൽ ബെംഗളൂരുവിലെ അമ്മമാർക്ക് ലഭിക്കുന്നത് മറ്റൊന്നാണ്! മാറ്റത്തിന്റെ കാറ്റുമായി ബെംഗളൂരു
ബെംഗളൂരു: വിലപിടിപ്പുള്ള സമ്മാനങ്ങൾക്കും ആഡംബര ആഘോഷങ്ങൾക്കും പകരം ഇത്തവണത്തെ മാതൃദിനത്തിൽ അമ്മമാർക്ക് ഉത്തരവാദിത്തങ്ങളില്ലാത്ത ഒരു ‘യഥാർത്ഥ അവധിദിനം’ സമ്മാനിക്കാൻ ഒരുങ്ങുകയാണ് ബെംഗളൂരു നഗരം. സാധാരണ ഞായറാഴ്ചകളിൽ ജോലി ചെയ്യുന്നവർക്ക് വിശ്രമം ലഭിക്കുമ്പോഴും വീട്ടിലെ പാചകവും വൃത്തിയാക്കലും മറ്റ് പരിചരണങ്ങളുമായി തിരക്കിലായിരിക്കുന്ന അമ്മമാരുടെ ജോലിഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പല കുടുംബങ്ങളും ഈ മാറ്റത്തിന് തുടക്കമിട്ടിരിക്കുന്നത്. ആഘോഷങ്ങൾക്കിടയിലും അമ്മമാരുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനായി ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന “ഗ്രേറ്റ് അൺബേർഡനിംഗ്” (the great unburdening) എന്ന ആശയമാണ് നഗരവാസികൾ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. മുൻവർഷങ്ങളിൽ തിരക്കേറിയ റെസ്റ്റോറന്റുകളിലെ ബ്രഞ്ചുകൾക്കും…
Read Moreഭീതിയായി കപ്പലിലെ ഹന്താവൈറസ് ബാധ: ലോകാരോഗ്യ സംഘടനയുടെ ആഗോള ജാഗ്രതാ നിർദേശം; മൂന്ന് മരണം സ്ഥിരീകരിച്ചു
ജനീവ: വിനോദസഞ്ചാര കപ്പൽ കേന്ദ്രീകരിച്ചുണ്ടായ ഹന്താവൈറസ് ബാധയെത്തുടർന്ന് ലോകാരോഗ്യ സംഘടന ആഗോളതലത്തിൽ ജാഗ്രതാ നിർദേശം നൽകി. വരും ആഴ്ചകളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ടെന്ന് ഡബ്ല്യു.എച്ച്.ഒ മേധാവി ടെഡ്രോസ് അദാനോം ഗബ്രിയേസസ് മുന്നറിയിപ്പ് നൽകി. എന്നാൽ, കോവിഡ്-19 പോലെ ഇതൊരു മഹാമാരിയായി പടരാൻ സാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അർജന്റീനയിൽ നിന്ന് യാത്ര തിരിച്ച ‘എം.വി ഹോണ്ടിയസ്’ എന്ന ഡച്ച് കപ്പലിലാണ് വൈറസ് ബാധ ആദ്യം കണ്ടെത്തിയത്. കപ്പലിലെ എട്ട് യാത്രക്കാർക്ക് രോഗം ബാധിച്ചതായും ഇതിൽ മൂന്ന് പേർ മരണപ്പെട്ടതായും സ്ഥിരീകരിച്ചു. കപ്പലിലെ രണ്ട്…
Read Moreവാണിജ്യ സിലിണ്ടറുകളുടെ വിതരണം മുടങ്ങി; പീനിയ ഇൻഡസ്ട്രിയൽ ഏരിയയിൽ ആയിരത്തിലധികം യൂണിറ്റുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ
ബെംഗളൂരു: ആഗോളതലത്തിൽ നിലനിൽക്കുന്ന യുദ്ധസാഹചര്യങ്ങൾ അസംസ്‌കൃത എണ്ണവിലയെ മാത്രമല്ല, കർണാടകയുടെ വ്യാവസായിക തലസ്ഥാനമായ പീനിയയെയും കടുത്ത പ്രതിസന്ധിയിലാക്കുന്നു. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ വ്യാവസായിക മേഖലയായ പീനിയ ഇൻഡസ്ട്രിയൽ ഏരിയയിൽ വാണിജ്യ ഇന്ധന വിതരണം തടസ്സപ്പെട്ടതോടെ നൂറുകണക്കിന് യൂണിറ്റുകൾ അടച്ചുപൂട്ടൽ ഭീഷണിയിലാണ്. ഇന്ധനവില കുതിച്ചുയരുന്നതും വിതരണത്തിലെ അനിശ്ചിതത്വവും കാരണം മേഖലയിലെ ആയിരക്കണക്കിന് തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുമെന്ന ഭീതിയിലാണ്. സർക്കാർ വിതരണം ചെയ്യുന്ന വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത പെട്ടെന്ന് നിലച്ചതാണ് പീനിയയിലെ ചെറുകിട-ഇടത്തരം വ്യാവസായിക കമ്പനികളെ ദുരിതത്തിലാക്കിയത്. നിലവിൽ സർക്കാർ വിതരണം ഇല്ലാത്തതിനാൽ സ്വകാര്യ ഏജൻസികളെ മാത്രമാണ്…
Read Moreനഗരത്തിനടിയിലൂടെ 16 കിലോമീറ്റർ തുരങ്കം; ബെംഗളൂരുവിനെ മാറ്റിയെഴുതാൻ അതിവേഗ റെയിൽ വരുന്നു; ബുള്ളറ്റ് ട്രെയിൻ പാതയുടെ അലൈൻമെന്റ് പുറത്ത്
ബെംഗളൂരുവിനെ കേന്ദ്രീകരിച്ച് ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽപാതയുടെ (ബുള്ളറ്റ് ട്രെയിൻ) കൂടുതൽ വിവരങ്ങൾ കേന്ദ്ര റെയിൽവേ മന്ത്രാലയം പുറത്തുവിട്ടു. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ബെംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്ക് ഒരു മണിക്കൂർ 13 മിനിറ്റ് കൊണ്ടും ഹൈദരാബാദിലേക്ക് വെറും രണ്ട് മണിക്കൂർ കൊണ്ടും എത്തിച്ചേരാനാകും. ബെംഗളൂരു നഗരത്തിലെ തിരക്ക് പരിഗണിച്ച് നഗരപരിധിയിൽ 16 കിലോമീറ്റർ ദൂരം തുരങ്കപാതയായാണ് വിഭാവനം ചെയ്തിരിക്കുന്നത്. ബാക്കി ഭാഗങ്ങളിൽ ഉയരപ്പാതകളും ഉൾപ്പെടും. ബെംഗളൂരു-ചെന്നൈ പാതയ്ക്ക് 306 കിലോമീറ്റർ നീളമുണ്ടാകും. ബയ്യപ്പനഹള്ളിയിൽ നിന്ന് ആരംഭിച്ച് വൈറ്റ്ഫീൽഡ്, കൊടിഹള്ളി, കോലാർ വഴി പാത…
Read More