ബെംഗളൂരു : മലയാളികൾ ഉൾപ്പടെ നിരവധി നിക്ഷേപകരുടെ പണം തട്ടിയ കേസ്, ബെംഗളൂരുവിലെ ചിട്ടി ഉടമകളായ മലയാളി ദമ്പതികൾ മുങ്ങിയ സംഭവത്തിൽ അന്വേഷണം ഊർജിതം.
ഇന്നലെവരെ 370 പേരാണ് പരാതിയുമായി രംഗത്തെത്തിയത്. ഇനിയും ആയിരത്തിലേറെ പേർ നിക്ഷേപകരായുണ്ടെന്നാണ് വിവരം. പുറത്തുവന്ന കണക്ക് അനുസരിച്ച്,100 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്.
കേസിൽ ഉൾപ്പെട്ടവരിൽ കൂടുതൽ പേരും പ്രവാസി മലയാളികളാണ്. താമസമില്ലാതെ കേസ് സി.ഐ.ഡിക്ക് കൈമാറാനാണ് നീക്കം.
രാമമൂർത്തി നഗറിലെ എ ആൻഡ് എ ചിറ്റ് ഫണ്ട്സ് ഉടമകളായ ആലപ്പുഴ സ്വദേശികളായ ടോമി എ. വർഗീസ്, ഭാര്യ ഷൈനി ടോമി എന്നിവരാണ് നിക്ഷേപകരുടെ നൂറുകോടിയോളം രൂപ തട്ടിപ്പ് നടത്തി മുങ്ങിയത്.
നിക്ഷേപകരുടെ പരാതിയെ തുടർന്ന് കഴിഞ്ഞദിവസം രാമമൂർത്തി നഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]