ടിക്കറ്റുമായി ബന്ധപ്പെട്ട തർക്കം; യു.പിയിൽ സി.ആർ.പി.എഫ് ജവാനെ ക്രൂരമായി മർദിച്ച് കൻവാരിയ തീർഥാടകർ

ലഖ്നോ: ടിക്കറ്റുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യു.പിയിൽ സി.ആർ.പി.എഫ് ജവാന് ക്രൂര മർദ്ദനം. കൻവാരിയ തീർഥാടകരാണ് മർദിച്ചത്. മിർസാപൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ജവാൻ ബ്രഹ്മപുത്ര മെയിൽ ട്രെയിനിൽ കയറുന്നതിനിടെയാണ് സംഘർഷം. കൻവാരിയ തീർഥാടകരുമായി വാക്കേറ്റമുണ്ടായി തുടർന്ന് ഇയാളെ തീർഥാടകർ വലിച്ചിഴച്ച് കൊണ്ടുപോയി മർദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സി.ആർ.പി.എഫ് ജവാനെ ആക്രമിക്കുന്നുവെന്ന വിവരത്തെ തുടർന്ന് ആർ.പി.എഫ് ഉടൻ തന്നെ സംഭവസ്ഥലത്തെത്തി. റെയിൽവേ പൊലീസാണ് തീർത്ഥാടകരിൽ നിന്ന് ജവാനെ രക്ഷിച്ചത്. സംഭവത്തിൽ കൻവാരിയ തീർഥാടകരായ ഏഴ് പേരെ അറസ്റ്റ് ചെയ്തതായി റെയിൽവേ…

Read More

കൈയിൽ പണം കരുതണം; യുപിഐ ഇടപാട് സ്വീകരിക്കില്ലെന്ന നിലപാടിലുറച്ച് ബെംഗളൂരുവിലെ വ്യാപാരികൾ

ബെംഗളൂരു: ജിഎസ്ടി നൽകേണ്ടിവരുമെന്ന പ്രചാരണത്തെത്തുടർന്ന് ഓൺലൈൻ പണമിടപാടിൽ അതൃപ്തി തുറന്ന് കാട്ടി ബെംഗളൂരു വ്യാപാരികൾ നഗരത്തിലെ ചെറുകിട കച്ചവടക്കാരാണ് പൂർണമായും യുപിഐ മുഖേനെയുള്ള ഇടപാടുകൾ വേണ്ടെന്ന നിലപാട് സ്വീകരിച്ചത്. പണം കൈയിൽ തരണമെന്ന നിലപാടിലാണ് വ്യാപാരികൾ. ജിഎസ്ടി നൽകണമെന്ന പ്രചരണത്തിന് പിന്നാലെ കടകൾക്ക് മുന്നിലായി വെച്ച ക്യുആർ കോഡുകൾ ഉൾപ്പടെ നീക്കിയിരിക്കുകയാണ് വ്യാപാരികൾ. 40 ലക്ഷം രൂപയിൽ കൂടുതൽ വിറ്റുവരവുള്ള വ്യാപാരികൾ ജിഎസ്ടി രജിസ്‌ട്രേഷൻ നടത്തണമെന്ന നിർദേശമാണ് വാണിജ്യവകുപ്പ് മുന്നോട്ട് വെച്ചത്. നിർദേശത്തിന് പിന്നാലെ ചില വ്യാപാരികൾക്ക് ജിഎസ്ടി നൽകണമെന്ന നോട്ടീസും ലഭിച്ചു. ഇതിന്…

Read More

കന്നഡ വിവർത്തനത്തിലെ പാളിച്ച : ക്ഷമാപണവുമായി മെറ്റ

ബെംഗളൂരു : സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ മെറ്റ നടത്തുന്ന കന്നഡ-ഇംഗ്ലീഷ് വിവർത്തനത്തിലെ പോരായ്‌മകൾക്ക് ക്ഷമാപണം നടത്തി മെറ്റ. മെറ്റയുടെ ഓട്ടോ ട്രാൻസ്‌ലേഷൻ സംവിധാനത്തിൽ വിവർത്തനത്തിൽ അതീവ തെറ്റുകളുണ്ടെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി മെയിൽ അയച്ചതിന് പിന്നാലെയാണ് തിരുത്തിയത്. ഓട്ടോ ട്രാൻസ്‌ലേഷൻ സംവിധാനം വഴിയുള്ള മൊഴിമാറ്റം നിർത്തിവെക്കുകയോ കന്നഡ ഭാഷാ വിദഗ്ധരുടെ സേവനം ഉപയോഗിക്കുകയോ വേണമെന്നും നിർദേശിച്ചിരുന്നു. തങ്ങൾക്ക് പറ്റിയ തെറ്റിൽ ക്ഷമ ചോദിക്കുന്നുവെന്നും തെറ്റുകൾ പരിഹരിച്ചതായും മെറ്റ വക്താവ് വ്യക്തമാക്കി. കഴിഞ്ഞദിവസം അന്തരിച്ച നടി സരോജ ദേവിക്ക് മുഖ്യമന്ത്രി സിദ്ധരാമയ്യ അന്ത്യാഞ്ജലി അർപ്പിച്ച് കന്നഡയിലുള്ള സന്ദേശം…

Read More

ഇടപാടുകൾ കറൻസിയിൽ നടത്തിയാലും ജി.എസ്.ടി നൽകണം- കർണാടക നികുതി വകുപ്പ്

ബെംഗളൂരു: ഡിജിറ്റൽ പേയ്‌മെന്റുകൾക്കുള്ള ജിഎസ്ടി നോട്ടീസുകൾക്കെതിരെ ജൂലൈ 25 ന് ചെറുകിട വ്യാപാരികൾ സംസ്ഥാനവ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്ത സാഹചര്യത്തിൽ, പേയ്‌മെന്റ് രീതി പരിഗണിക്കാതെ, 40 ലക്ഷം രൂപയിൽ കൂടുതൽ (ചരക്കുകൾ) അല്ലെങ്കിൽ 20 ലക്ഷം രൂപയിൽ കൂടുതൽ (സേവനങ്ങൾ) വാർഷിക വിറ്റുവരവുള്ള ബിസിനസുകൾക്ക് ജിഎസ്ടി രജിസ്ട്രേഷൻ നിർബന്ധമാണെന്ന് കർണാടക വാണിജ്യ നികുതി വകുപ്പ് വ്യക്തമാക്കി. ചരക്കുകൾക്ക് 40 ലക്ഷം രൂപയിൽ കൂടുതലോ സേവനങ്ങൾക്ക് 20 ലക്ഷം രൂപയിൽ കൂടുതലോ വാർഷിക വിറ്റുവരവുള്ള ഏതൊരു ബിസിനസിനും, പണമടയ്ക്കൽ രീതി പരിഗണിക്കാതെ – അത് പണമായാലും,…

Read More

കർണാടകയിലെ ഓരോ എംഎൽഎയ്ക്കും അവരുടെ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്കായി 50 കോടി രൂപ വീതം അനുവദിച്ച് സർക്കാർ

ബെംഗളൂരു: കർണാടകയുടെ വികസന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി ഓരോ നിയോജകമണ്ഡലത്തിനും സംസ്ഥാന സർക്കാർ 50 കോടി രൂപ നീക്കിവച്ചതായി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ അറിയിച്ചു. സംസ്ഥാനത്തിന്റെ വിശാലമായ ബജറ്റിന്റെ ഭാഗമായ ഈ വിഹിതം, വ്യക്തിഗത നിയമസഭാംഗങ്ങളുടെ വിവേചനാധികാരത്തിൽ അടിസ്ഥാന സൗകര്യങ്ങൾ, ഗ്രാമവികസനം, പദ്ധതികൾ എന്നിവയ്ക്ക് ധനസഹായം നൽകുന്നതിന് ഉദ്ദേശിച്ചുള്ളതാണെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഏകദേശം 8,000 കോടി രൂപ വരുന്ന ഫണ്ട് പാർട്ടി പക്ഷപാതമില്ലാതെ വിതരണം ചെയ്യുമെന്നും ഡി.കെ ശിവകുമാർ വ്യക്തമാക്കി. അതേസമയം പ്രതിപക്ഷമായ ബിജെപി ഈ നീക്കത്തെ ശക്തമായി…

Read More

കള്ള് വിൽപ്പന സ്ഥിരമായി പാൽ ബക്കറ്റിൽ; പിടിച്ചെടുത്തത് 270 ലിറ്റർ കള്ള്

ഹൈദരാബാദ്: പാലെന്ന വ്യാജേന വ്യാപകമായി മദ്യ വിൽപ്പന. അയോധ്യാനഗറിലെ ഗുണ്ട്ലപോച്ചാംപള്ളിയിലുള്ള ഹോട്ടലിൽ നടത്തിയ റെയ്ഡിലാണ് 270 ലിറ്റർ കള്ള് പിടിച്ചെടുത്തത്. ഒറ്റ നോട്ടത്തിൽ പാലാണെന്ന് തോന്നും വിധത്തിലാണ് പാക്ക് ചെയ്‌ത്‌ വെച്ചിരിക്കുന്നത്. പാക്കറ്റുകളിൽ എസ്‌.വി‌.എസ് കമ്പനി എന്ന് പ്രിന്‍റ് ചെയ്തിരുന്നു. സംഭവത്തിൽ ഹോട്ടലുടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തെലങ്കാനയിൽ അടുത്തിടെ വ്യാജ മദ്യ ദുരന്തങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പിന്നാലെ എക്സൈസ് വകുപ്പ് വ്യാപക റെയ്ഡും നടപടികളും തുടരുകയാണ്. ഇതിന് പിന്നാലെയാണ് വ്യാജ മദ്യം വിതരണം ചെയ്യാനായി വിൽപ്പനക്കാർ കുറുക്ക് വഴികൾ തേടുന്നത്. വിൽപ്പന വ്യാപകമായതിന് പിന്നാലെയാണ്…

Read More

നിക്ഷേപതട്ടിപ്പ് കേസ്; ബെംഗളൂരു സൗഹാർദ ബാങ്കുകളിൽ ഇഡി റെയ്ഡ്, കേസ് രജിസ്റ്റർ ചെയ്‌തു

ബെംഗളൂരു : മൂന്ന് സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട നിക്ഷേപ തട്ടിപ്പ് കേസിൽ ബെംഗളൂരുവിലെ 15 ഇടങ്ങളിൽ റെയ്ഡ് നടത്തി ഇഡി. ശുശ്രുതി സൗഹാർദ ബാങ്ക്, ശ്രുതി സൗഹാർദ ബാങ്ക്, ശ്രീലക്ഷ്മി സൗഹാർദ ബാങ്ക് എന്നിവക്കെതിരെയാണ് കേസ്. ഇവയുടെ സ്ഥാപകനായ എൻ. ശ്രീനിവാസ മൂർത്തി അദ്ദേഹത്തിൻ്റെ കുടുംബവുമായി ബന്ധപ്പെട്ട ഇടങ്ങളിലാണ് റെയ്‌ഡ്‌ നടന്നത്. ഉയർന്ന പലിശ വാഗ്ദാനം ചെയ്‌ത്‌ നിരവധി നിക്ഷേപകരിൽ നിന്ന് 100 കോടിയിലേറെ തട്ടിയെടുത്തതായാണ് പരാതി. ബംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് (സി.സി.ബി) 2022ൽ ശുശ്രുതി സഹകരണ സംഘത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്‌തതായി…

Read More

ആണവ നിലയത്തിനുള്ള സ്ഥലം: എൻ.ടി.പി.സിക്ക് മുമ്പിൽ പുതിയ നിർദ്ദേശവുമായി കർണാടക

ബെംഗളൂരു: ആണവ നിലയത്തിനുള്ള നിർദ്ദേശം സമർപ്പിക്കുന്നതിന് മുമ്പ് സംസ്ഥാനത്തുടനീളമുള്ള സ്ഥലങ്ങൾ പരിശോധിക്കാൻ നാഷണൽ തെർമൽ പവർ കോർപ്പറേഷനോട് (എൻ‌ടി‌പി‌സി) ആവശ്യപ്പെടാൻ കർണാടക സർക്കാർ വ്യാഴാഴ്ച തീരുമാനിച്ചു. വിജയപുര, കൊപ്പൽ, റായ്ച്ചൂർ എന്നീ സ്ഥലങ്ങളാണ് എൻ‌ടി‌പി‌സി തുടക്കത്തിൽ സാധ്യമായ സ്ഥലങ്ങളായി നിർദ്ദേശിച്ചതെങ്കിലും, വ്യാഴാഴ്ച ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗം സംസ്ഥാനത്തെ ഒരു യൂണിറ്റായി പരിഗണിക്കാനും സംസ്ഥാനത്തുടനീളമുള്ള സാധ്യമായ സ്ഥലങ്ങൾ അവലോകനം ചെയ്യാനും കോർപ്പറേഷനോട് ആവശ്യപ്പെടാൻ തീരുമാനിച്ചു. “ഒരു ആണവോർജ്ജ പദ്ധതിയുടെ ആവശ്യകതയെക്കുറിച്ച് ഞങ്ങൾക്ക് ബോധ്യമുണ്ട് . എന്നിരുന്നാലും, എൻ‌ടി‌പി‌സി മുഴുവൻ സംസ്ഥാനവും പഠിച്ച് എല്ലാ സാധ്യതകളെയും…

Read More

നിമിഷപ്രിയയുടെ മോചനം; പുറത്ത് നിന്നുള്ള ആരുടെയും ഇടപെടൽ വേണ്ടെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ

ന്യൂഡൽഹി: യെമനിലെ ജയിലിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നിമിഷപ്രിയയുടെ മോചനത്തിന് ആവശ്യമായ ചർച്ചകൾ അവരുടെ കുടുംബം മാത്രം നടത്തിയാൽ മതിയെന്ന് കേന്ദ്രസർക്കാർ. സുപ്രീംകോടതിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. പുറത്ത് നിന്നുള്ള സംഘടനകളുടെ സഹായം നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് നടത്തുന്നത് ഗുണമല്ല ദോഷം ചെയ്യുമെന്നും സർക്കാർ പറഞ്ഞു. കേന്ദ്രസർക്കാരിന് വേണ്ടി അറ്റോണി ജനറൽ ആർ.വെങ്കിട്ടരമണിയാണ് സുപ്രീംകോടതിയിൽ നിലപാട് അറിയിച്ചത്. നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്താൻ നിമിഷ പ്രിയയുടെ കുടുംബം ഒരാളെ നിയോഗിച്ചിട്ടുണ്ടെന്നും അവരുടെ നേതൃത്വത്തിലാണ് ചർച്ചകൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉദ്ദേശശുദ്ധി…

Read More

‘മെറ്റ’യുടെ കന്നഡ-ഇംഗ്ലീഷ് മൊഴിമാറ്റം അപകടകരം – സിദ്ധരാമയ്യ

siddaramayya

ബെംഗളൂരു : വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക് എന്നിങ്ങനെ ‘മെറ്റ’യുടെ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകളിലെ കന്നഡ-ഇംഗ്ലീഷ് ഓട്ടോ ട്രാൻസലേഷൻ അബദ്ധപഞ്ചാംഗമെന്ന് കർണാടക സർക്കാർ. വായനക്കാരിൽ ആശങ്കയ്ക്കും സംശയത്തിനും വഴിവെക്കുന്ന തരത്തിലാണ് ഇവയെന്നും കന്നഡ ഭാഷാവിദഗ്ധരുടെ സഹായം തേടി പ്രശ്നം വേഗത്തിൽ പരിഹരിക്കണമെന്ന് നിദേശിച്ചിരിക്കുകയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ. ട്രാൻസ്‌ലേഷനിൽ കൃത്യത വരുത്തുന്നത് വരെ ഓട്ടോ ട്രാൻസലേഷൻ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകൻ മെറ്റ അധികൃതർക്ക് മെയിൽ അയച്ചു. മൊഴിമാറ്റുന്നതിലെ വ്യക്തതക്കുറവ് പല സാഹചര്യങ്ങളിലും ജനങ്ങൾക്ക് മനസ്സിലാകണമെന്നില്ലെന്നും ഔദ്യോഗിക സന്ദേശങ്ങൾ തെറ്റായി ജനങ്ങളിലെത്തുന്നത് ഗുണത്തേക്കാളേറേ ദോഷം ചെയ്യുമെന്നും കത്തിൽ പറയുന്നു.

Read More