കല്യാണ ആഘോഷത്തിനിടെ നോട്ടുകൾ വാരി എറിഞ്ഞു ;എടുക്കാൻ ഓടിച്ചെന്ന ആറായിരം രൂപക്ക് കടയിൽ പണിയെടുക്കുന്ന 14കാരനെ സിഐഎസ്എഫ് ജവാൻ വെടിവെച്ചുകൊന്നു

ഡൽഹി: മാസം ആറായിരം രൂപക്ക് പലചരക്കുകടയിൽ പണിയെടുക്കുന്ന 14കാരനെ സി.ഐ.എസ്.എഫ് ഓഫിസർ വെടിവെച്ചുകൊന്നു. കിഴക്കൻ ​ഡൽഹിയിലെ ശഹ്ദരാവനിലാണ് സംഭവം.

കടയിലെ ജോലികഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്നു സാഹിൽ. വഴിയിൽ അവന്റെ കൂട്ടുകാരിൽ ചിലർ ഒരു വിവാഹാഘോഷത്തിൽ പ​ങ്കെടുക്കുന്നതു കണ്ട് അവരോടൊപ്പം ചേർന്നു.

വിവാഹ ഹാളിൽ പ്രവേശിക്കാറാകുമ്പോൾ മുന്നിൽ നിന്ന് ആരോ നോട്ടുകൾ വാരിയെറിഞ്ഞു. കുട്ടികൾ എല്ലാവരും ഇത് പെറുക്കാനായി തിരക്കുകൂട്ടി. ഇതിനിടെ ഒരാൾ ഷഹീലിനെ പിടികൂടി. മറ്റുള്ള കുട്ടികൾ ഓടി രക്ഷപ്പെടുകയും ചെയ്തു.

  പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്; കൊടുക്കാൻ വിട്ട്പോയാൽ ജൂലൈ 4 വരെ ഈ അവസരവും ഉണ്ട്: അറിയാൻ വായിക്കു

തന്നെ പിടികൂടിയയാളോട് താൻ ​വീണുകിടന്ന നോട്ട് എടുത്തതല്ലേയുള്ളൂ എന്ന് പറഞ്ഞതോടെ പ്രകോപിതനായ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥൻ കുട്ടിയെ പലവട്ടംതല്ലി.

ഒരു തെറ്റും ചെയ്യാത്ത തന്നെ എന്തിനാണ് തല്ലുന്നതെന്ന് ചോദിച്ചതോടെ ഇയാൾ തോക്ക് വലിച്ചെടുത്ത് കുട്ടിയുടെ തലയിലേക്ക് നിറയൊഴിക്കുകയായിരുന്നു.

ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരണപ്പെട്ടു. സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്ക് മാനസികമായി ചില പ്രശ്നങ്ങളുള്ളതായി പൊലീസ് സംശയിക്കുന്നു. ഇയാൾ വരന്റെ ബന്ധുവാണ്.

  ആർസിബി വിജയഘോഷം അതിരുകടന്നു; പലയിടത്തും ആരാധകർക്ക് നേരെ പോലീസ് ലാത്തിച്ചാർജ്

പിതാവ് തളർവാതം വന്ന് കിടപ്പിലായതോടെ കുടുംബം പോറ്റാനാണ് പതിനാലുകാരനായ സാഹിൽ ആറായിരം രൂപക്ക് കടയിൽ പണിയെടുത്തത്. അവ​ന്റെ അമ്മ നിഷ ഒരു ഗ്യാസ്ഗോഡൗണിൽ പണിയെടുക്കുകയാണ്. ഇവർക്ക് മൂന്ന് കുട്ടികൾ കൂടിയുണ്ട്. ​

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ടു;
[masterslider id="10"]

Related posts