അഞ്ചുവയസ്സുകാരിയെ ആക്രമിച്ചുകൊന്ന പുള്ളിപ്പുലിയെ വനംവകുപ്പിന്റെ പ്രത്യേകസംഘം വെടിവെച്ചുകൊന്നു

ബെംഗളൂരു : ചിക്കമഗളൂരു ജില്ലയിലെ തരിക്കരെ താലൂക്കിൽ ദിവസങ്ങളായി മനുഷ്യർക്കും കന്നുകാലികൾക്കും ഭീഷണി ഉയർത്തിയിരുന്ന പുള്ളിപ്പുലിയെ വനംവകുപ്പിന്റെ പ്രത്യേകസംഘം വെടിവെച്ചുകൊന്നു.

കഴിഞ്ഞ ആഴ്ച അഞ്ചുവയസ്സുകാരിയെ ആക്രമിച്ചുകൊന്ന പുലിയെയാണ് വനംവകുപ്പ് പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഭൈരപുര ഗ്രാമത്തിൽവെച്ച് വെടിവെച്ചുകൊന്നത്.

കഴിഞ്ഞദിവസം 11-കാരനെയും പുലി ആക്രമിച്ചിരുന്നു. കൂടാതെ നന്ദി, കെഞ്ചപുര, കെഞ്ചപുര ഗേറ്റ്, ഭൈരപുര ഗ്രാമങ്ങളിലും പരിസരങ്ങളിലും പുള്ളിപ്പുലി ചുറ്റിത്തിരിഞ്ഞിരുന്നു.

  ഒരു ദിവസം കൂടി മാത്രം! ഒഴിഞ്ഞില്ലെങ്കിൽ വൻ പിഴ; ലൈസൻസ് റദ്ദാക്കും, വണ്ടി കെട്ടിവലിക്കും; ബുധനാഴ്ച മുതൽ ബെംഗളൂരുവിൽ വൻ ഒഴിപ്പിക്കൽ

പിടികൂടുന്നതിനായി മൈസൂരുവിൽനിന്നുള്ള പുള്ളിപ്പുലി ടാസ്ക് ഫോഴ്സും ചിക്കമഗളൂരുവിൽനിന്നുള്ള ആന ടാസ്ക് ഫോഴ്സുമാണ് ദൗത്യം തുടങ്ങിയത്.

ഭൈരപുര ഗ്രാമത്തിന് സമീപം പുള്ളിപ്പുലിയെ കണ്ട ജീവനക്കാർ കാട് വളഞ്ഞു. എന്നാൽ, പുലി പുറത്തേക്കുചാടി ജീവനക്കാരെ ആക്രമിക്കാൻശ്രമിച്ചു.

ഇതോടെയാണ് സംഘം വെടിയുതിർത്തത്. തുടർന്ന് പുള്ളിപ്പുലി ഓടിപ്പോയി. തിരച്ചിലിനുശേഷം, പിന്നീട് കാടിനുള്ളിൽ ചത്തനിലയിൽ കണ്ടെത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴക്കാലത്ത് കനത്ത ചൂട്; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജൂലൈ താപനില രേഖപ്പെടുത്തി ബെംഗളൂരു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റില്‍
[masterslider id="10"]

Related posts