പോക്സോ കേസ്; യെദ്യൂരപ്പ ജൂലൈ 15 ന് കോടതിയിൽ ഹാജരാകും 

ബെംഗളൂരു: മുതിർന്ന ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ബി.എസ്. യെദ്യൂരപ്പയും മറ്റ് പ്രതികളും പോക്‌സോ നിയമപ്രകാരം പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജൂലൈ 15ന് കോടതിയില്‍ ഹാജരാകണം.

യെദ്യൂരപ്പയ്‌ക്കെതിരായ പോക്‌സോ കേസില്‍ സിഐഡി സമർപ്പിച്ച കുറ്റപത്രം പരിഗണിച്ചാണ് യെദ്യൂരപ്പയ്ക്കും മറ്റ് പ്രതികള്‍ക്കും സമൻസ് അയയ്ക്കാൻ പ്രത്യേക പോക്‌സോ ഫസ്റ്റ് ട്രാക്ക് കോടതി ഉത്തരവിട്ടത്.

  സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം, പവന് 360 രൂപ വര്‍ധിച്ചു

യെദ്യൂരപ്പയ്‌ക്കെതിരായ കേസ് അന്വേഷിക്കുന്ന സിഐഡി ജൂണ്‍ 27ന് പ്രത്യേക അതിവേഗ കോടതിയില്‍ യെദ്യൂരപ്പയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു.

കുറ്റപത്രം അനുസരിച്ച്‌, മറ്റ് മൂന്ന് പ്രതികളുമായി ഒത്തുകളിച്ച്‌ യെദ്യൂരപ്പയ്‌ക്കെതിരെ പോക്‌സോ ആക്‌ട്, ഐപിസി സെക്ഷൻ 354 (എ) (ലൈംഗിക പീഡനം), 204 (രേഖയോ ഇലക്‌ട്രോണിക് റെക്കോർഡോ നശിപ്പിക്കല്‍), 214 (മറ്റൊരാള്‍ക്ക് കൈക്കൂലി വാഗ്ദാനം ചെയ്‌തത്) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത ചൂടും വിളനാശവും: മാമ്പഴ വിപണിയിൽ വൻ ഇടിവ്; പ്രതിസന്ധിയിലായി വ്യാപാരികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു: ഷാനിമോള്‍ ഉസ്മാനെതിരെ കേസെടുത്ത് പൊലീസ്
[masterslider id="10"]

Related posts

Click Here to Follow Us