നീന്തൽ കുളത്തിൽ വീണ് പെൺകുട്ടി മരിച്ച സംഭവത്തിൽ 7 പേർ അറസ്റ്റിൽ

ബെംഗളൂരു :ഒന്നര മാസം മുമ്പ് വർത്തൂരിലെ അപ്പാർട്ട്മെൻ്റിലെ നീന്തൽക്കുളത്തിൽ വീണ പെൺകുട്ടി മരിച്ച സംഭവത്തിൽ ഒന്നര മാസത്തിന് ശേഷം ട്വിസ്റ്റ്.

പെൺകുട്ടിയുടെ മരണത്തിന് കാരണക്കാരായ 7 പേരെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.

ഡിസംബർ 28ന് രാത്രിയാണ് പെൺകുട്ടി നീന്തൽ കുളത്തിൽ വീണു മരിച്ചത്.

പെൺകുട്ടിക്ക് നീന്താൻ അറിയാമായിരുന്നിട്ടും നീന്തൽക്കുളത്തിൽ മുങ്ങി മരിച്ചതിൽ സംശയിച്ച് പിതാവ് പരാതി നൽകിയിരുന്നു.

  കെ സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി?; പ്രഖ്യാപനം 12 മണിക്ക്

സംഭവം നടന്ന് ഒന്നര മാസത്തിന് ശേഷമാണ് പെൺകുട്ടിയുടെ മരണത്തിൽ വഴിത്തിരിവായത്.

പെൺകുട്ടി മന്യ മരിച്ചിട്ട് ഒന്നരമാസം കഴിഞ്ഞിട്ടും അപ്പാർട്ട്മെൻ്റിൻ്റെ ഇലക്ട്രിക്കൽ റിപ്പോർട്ടും എഫ്എസ്എൽ റിപ്പോർട്ടും വന്നിട്ടില്ല.

അപ്പാർട്ട്‌മെൻ്റിൽ പെൺകുട്ടിയുടെ മരണം അവിടെയുള്ള ജീവനക്കാരുടെ അനാസ്ഥ മൂലമാണെങ്കിലും അപകടമരണമാണെന്ന് മറച്ചുവെക്കാൻ ശ്രമം നടന്നതായി സംശയിക്കുന്നു.

മരിച്ച പെൺകുട്ടിയുടെ പിതാവിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ അപ്പാർട്ട്‌മെൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് ഉൾപ്പെടെ 7 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭാര്യയ്ക്ക് വൈകൃതമായ ലൈംഗിക ആവശ്യങ്ങൾ; മാനസികമായി പീഡിപ്പിക്കുന്നു: ന​ഗരത്തിൽ പരാതിയുമായി യുവാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുറന്നു കിടന്ന വീടിന്റെ വാതിലിന് മണിക്കൂറുകളോളം കാവൽ നിന്ന് ഡെലിവറി ബോയ്; വൈറലായി യുവതിയുടെ വീഡിയോ
[masterslider id="10"]

Related posts

Click Here to Follow Us