പിഞ്ചു കുഞ്ഞിന്റെ ചികിത്സയ്ക്കായി ഉഡുപ്പിയിൽ നിന്നും നഗരത്തിൽ എത്തിയത് 5 മണിക്കൂറുകൾ കൊണ്ട്, ട്രാഫിക് നിയന്ത്രിച്ചത് സമൂഹമാധ്യമത്തിലൂടെ

ബെംഗളൂരു : ഹൃദയസംബന്ധമായ അസുഖമുള്ള, 13 ദിവസം പ്രായമായ കുഞ്ഞിനെ ഉഡുപ്പിയിൽനിന്ന് ബെംഗളൂരുവിലേക്ക് ആംബുലൻസിൽ അഞ്ചു മണിക്കൂറുകൾ കൊണ്ടെത്തിച്ച് എ.ഐ.കെ.എം.സി.സി. സംഘം.

450 കിലോമീറ്റർ ദൂരമാണ് അഞ്ചു മണിക്കൂറുകൾ കൊണ്ട് കെ.എം.സി.സി.യുടെ ആംബുലൻസ് ഡ്രൈവർ ഷഫീഖ് പിന്നിട്ടത്.

ബുധനാഴ്ച ഉച്ചയ്ക്ക് 12.45-ന് ഉഡുപ്പി മണിപ്പാൽ ആശുപത്രിയിൽനിന്ന് പുറപ്പെട്ട ആംബുലൻസ് വൈകീട്ട് 5.45-ന് ബെംഗളൂരുവിലെ ജയദേവ ആശുപത്രിയിലെത്തിച്ചു.

  ഹെഡ്‌ലൈറ്റില്ല, വെളിച്ചം മൊബൈൽ ടോർച്ച്! കെ.കെ.ആർ.ടി.സി ബസ് ഓടിച്ച ഡ്രൈവർക്കും ജീവനക്കാർക്കും സസ്പെൻഷൻ

കുഞ്ഞിന്റെ ജീവൻ നിലനിർത്താൻ അടിയന്തര ശസ്ത്രക്രിയ വേണമെന്ന ഡോക്ടർമാരുടെ നിർദേശത്തുടർന്നായിരുന്നു ഇത്.

സാമൂഹിക മാധ്യമങ്ങളിലൂടെ ആംബുലൻസ് വരുന്നുണ്ടെന്ന സന്ദേശങ്ങൾ പങ്കുവെച്ച് ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള നടപടികൾ വിവിധ കൂട്ടായ്മകൾ ഒരുക്കിയിരുന്നു.

ഇതിനു പിന്നാലെ പോലീസും ആവശ്യമായ സജ്ജീകരണമൊരുക്കി.

ബട്കൽ മുരുഡേശ്വര സ്വദേശികളായ മഞ്ജുനാഥ് ഗൗഡയുടേയും രേവതിയുടേയും കുഞ്ഞിനേയാണ് എ.ഐ.കെ.എം.സി.സി. പ്രവർത്തകരുടെ സമയോചിത ഇടപെടലിൽ ബെംഗളൂരുവിൽ എത്തിക്കാൻ കഴിഞ്ഞത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്ത്രീ സുരക്ഷയ്ക്ക് പുതിയ കുതിപ്പ്; വാഗ്ദാനം പാലിച്ച് ‘സിങ്കപ്പെൺ’ ടാസ്ക് ഫോഴ്സ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി.ജോസഫ് വിജയ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വേനലിൽ കരിയും, വികസനത്തിൽ വീഴും: കോടികൾ മണ്ണിലിട്ട് മൂടാൻ പുതിയ തൈനടീൽ മാമാങ്കവുമായി ബി.ഡി.എ
[masterslider id="10"]

Related posts