പ്രൈമറി സ്കൂളിലെ പോളിങ് സ്റ്റേഷൻ തകർത്ത് ചാമരാജനഗറിലെ ഗ്രാമവാസികൾ

ബെംഗളൂരു : ചാമരാജനഗറിൽ അക്രമാസക്തരായ ഒരു വിഭാഗം ഗ്രാമവാസികൾ പോളിങ് സ്റ്റേഷൻ അടിച്ചുതകർത്തു.

ഇലക്ട്രോണിക് വോട്ടിങ് യന്ത്രവും പോളിങ് സാമഗ്രികളും നശിപ്പിച്ചതോടെ വോട്ടെടുപ്പ് മുടങ്ങി. ഹാനൂർ താലൂക്കിലെ എം.എം. ഹിൽസിലെ ഇൻഡിഗനത്ത ഗ്രാമത്തിലെ പ്രൈമറി സ്കൂളിലെ പോളിങ് സ്റ്റേഷനാണ് തകർത്തത്.

പ്രദേശത്ത് വികസനമെത്താത്തതിന്റെപേരിൽ ഗ്രാമവാസികൾ വോട്ട് ബഹിഷ്കരിക്കാൻ തീരുമാനിച്ചിരുന്നു.

  കേരള മുഖ്യമന്ത്രിയെ തിരഞ്ഞ് കോൺഗ്രസ്; ആദ്യം തര്‍ക്കം തീരട്ടെന്ന് ഹൈക്കമാൻഡ് ! പ്രഖ്യാപനം വൈകിയേക്കും

ഇതറിഞ്ഞ് റവന്യു-പോലീസ് ഉദ്യോഗസ്ഥരെത്തി ഇവരെ തീരുമാനത്തിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ഇതേത്തുടർന്ന് ഒരു വിഭാഗം വോട്ടുചെയ്യാനൊരുങ്ങി.

വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമാണ് സംഭവം.

ഇവർ വോട്ടുചെയ്യാൻ പോളിങ് സ്റ്റേഷനുള്ളിൽക്കടന്നപ്പോഴാണ് സംഘർഷമുണ്ടായത്.

മറുവിഭാഗം ഇവരെയും ഉദ്യോഗസ്ഥരെയും ആക്രമിക്കുകയായിരുന്നു. പോളിങ് സ്റ്റേഷനുനേരെ കല്ലെറിഞ്ഞു.

അക്രമികളെ പിരിച്ചുവിടാനായി പോലീസ് ലാത്തിച്ചാർജ് നടത്തി. ഇതിനിടയിൽ ഏതാനുംപേർ പോളിങ് സ്റ്റേഷനകത്തുകടന്ന് അക്രമം നടത്തുകയായിരുന്നു.

കല്ലേറിൽ ഏതാനും പേർക്ക് പരിക്കേറ്റു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ആഘോഷിക്കാം, പക്ഷേ വീലിംഗ് വേണ്ട'; ഐപിഎൽ ഫൈനൽ രാത്രിയിൽ ബെംഗളൂരുവിൽ വൻ പോലീസ് വേട്ട, 13 സ്റ്റേഷനുകൾ ഒന്നിച്ചറങ്ങി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സുരക്ഷാ ഗ്രില്ലിൽ ചാടിക്കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി; നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു
[masterslider id="10"]

Related posts