ഡോ. കൃഷ്ണ മൂർത്തിയുടെ മരണം, തിരച്ചിലിൽ കണ്ണടയും ബെൽറ്റും കണ്ടെത്തി ബാഗിനായി തിരച്ചിൽ തുടരുന്നു

ബെംഗളൂരു: റെയിൽപാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ബദിയടുക്കയിലെ ഡോ. കൃഷ്ണമൂർത്തി മരണത്തിന് മുമ്പ് കുന്ദാപുരത്ത് നിന്ന് സിദ്ധാപുരയിലേക്ക് ബസിൽ യാത്ര ചെയ്തിരുന്നതായി പോലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.

ശാസ്ത്രി സർക്കിളിലെ സിസിടിവി ദൃശ്യ ഡോക്ടർ ബാഗുമായി നിൽക്കുന്നത് പതിഞ്ഞിട്ടുണ്ടെന്നും എന്നാൽ ഈ ബാഗ് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

സംഭവത്തിൽ സിറ്റി പോലീസിന്റെ അന്വേഷണം തുടരുകയാണ്. ‘സിസിടിവി ദൃശ്യങ്ങൾ പ്രകാരം ഡോക്ടർ കെഎസ്ആർടിസി ബസിൽ കുന്ദാപുരം ബസ് സ്റ്റാൻഡിൽ എത്തിയിട്ടുണ്ട്. ശാസ്ത്രി സർക്കിളിലേക്ക് നടന്ന് സ്റ്റേഷനിലേക്കുള്ള വഴി തിരക്കി. സിദ്ധാപുരയിലേക്ക് പോകുന്ന ബസിൽ ഡോക്ടർ യാത്ര ചെയ്യുന്നത് പതിഞ്ഞിട്ടുണ്ട്. ഹട്ടിയങ്ങാടിക്ക് സമീപത്തെ റെയിൽ പാലത്തിൽ എത്താൻ വഴിയിൽ ഇറങ്ങിയതാകാമെന്ന് പോലീസ് സംശയിക്കുന്നു.

  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര

അതേസമയം ട്രാക്കിൽ വീണ്ടും പരിശോധിച്ചപ്പോൾ ഡോക്ടർ ധരിച്ചിരുന്ന കണ്ണട, ബെൽറ്റ്, പാദരക്ഷകൾ എന്നിവ കണ്ടെത്തി. ഡോക്ടർ മരണക്കുറിപ്പ് എഴുതിയിരിക്കാമെന്നും അന്വേഷണത്തിൽ നിർണ്ണായകമായ സൂചനകൾ ബാഗിൽ അടങ്ങിയിരിക്കാമെന്നും സംശയിക്കുന്ന പോലീസ് ബാഗിനായി ശക്തമായ തിരച്ചിൽ നടത്തിയതായാണ് വിവരം.

അന്വേഷണത്തിലെ കണ്ടെത്തലുകളെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്താൻ ഉഡുപ്പി പോലീസ് സൂപ്രണ്ട് ഹകെ അക്ഷയ് മചീന്ദ്ര വിസമ്മതിച്ചു. അന്വേഷണത്തിന്റെ ഈ ഘട്ടത്തിൽ ഇപ്പോൾ ഒന്നും പറയാൻ കഴിയില്ലെന്നും അന്വേഷണം പൂർത്തിയായ ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ നൽകൂ എന്നും അദ്ദേഹം വ്യക്തമാക്കി. നവംബർ എട്ടിന് ബദിയടുക്കയിലെ ക്ലിനിക്കിൽ നിന്ന് കാണാതായ ഡോ. കൃഷ്ണമൂർത്തിയുടെ മൃതദേഹം നവംബർ ഒമ്പതിന് കുന്ദാപുര റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹട്ടിയങ്ങാടി വില്ലേജിലെ കടു അജ്ജിമാനിലെ ആക്ടര് ട്രാക്കിലാണ് കണ്ടെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദേശ വനിതയ്ക്ക് നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് തിരിച്ചേൽപ്പിക്കാൻ 14 മണിക്കൂർ യാത്ര ചെയ്ത് മലയാളി യുവാക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിരിയാണിയ്ക്ക് ശേഷം പ്രണിത് മോറിൻ്റെ ഷോ വീണ്ടും കുരുക്കിൽ; മെഡിക്കൽ പഠനത്തിന് ദാനം ചെയ്ത പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളെ കുറിച്ച് വനിതാ ഡോക്ടറുടെ 'തമാശ' വിവാദം 
[masterslider id="10"]

Related posts