മോഷണക്കുറ്റം ആരോപിച്ച് തൊഴിലാളിയെ മർദിച്ച് കൊലപ്പെടുത്തി: 2 പേർ പിടിയിൽ  

ബെംഗളൂരു: നിർമാണത്തിലിരിക്കുന്ന സ്ഥലത്ത് നിന്ന് പമ്പ് സെറ്റ് മോഷ്ടിച്ചെന്നാരോപിച്ച് 50 കാരനായ നിർമാണത്തൊഴിലാളിയെ മർദിച്ച് കൊലപ്പെടുത്തി. രാമമൂർത്തി നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഹൊയ്‌സാല നഗറിലാണ് സംഭവം. സ്ഥലമുടമയെയും കരാറുകാരനെയും പോലീസ് അറസ്റ്റ് ചെയ്യുകയും പൈശാചികകൃത്യത്തിന് കേസെടുക്കുകയും ചെയ്തു.

മുനേശ്വര നഗർ സ്വദേശി അശ്വത് ആണ് മരിച്ചത്. ഭാര്യയോടൊപ്പം നിർമാണ സ്ഥലത്തെ ഷെഡിലായിരുന്നു താമസം. മൂന്ന് ദിവസമായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്നാണ് അശ്വതിന്റെ ഭാര്യ മിസ്സിംഗ് കേസ് ഫയൽ ചെയ്തതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ശനിയാഴ്ച, റോഡരികിൽ ഒരു മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന്, മരിച്ചയാളെ തിരിച്ചറിയാൻ പോലീസ് പരാതികാരിയെ വിളിക്കുകയും മൃതദേഹം അശ്വത്തിന്റെ ആണെന്ന് ഭാര്യ തിരിച്ചറിയുകയുമായിരുന്നു.

  നാല് മാസം ഗർഭിണിയായ ഭാര്യയെ നായയെ കെട്ടുന്ന ബെൽറ്റുകൊണ്ട് ശ്വാസംമുട്ടിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി

ഇരുവരും ചേർന്ന് അശ്വതിന്റെ കൈകളും കാലുകളും തൂണിൽ കെട്ടിയിട്ട് മരത്തടികളും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ച് പീഡിപ്പിക്കുകയായിരുന്നു. പിന്നീട്, റോഡ് അപകടമാണെന്ന് വരുത്തിത്തീർക്കാൻ അവർ മൃതദേഹം നിർമ്മാണ സ്ഥലത്ത് നിന്ന് 50 മീറ്റർ അകലെ ഉപേക്ഷിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "സ്വന്തമായി പണിയെടുക്കാൻ മടിയുള്ള ആളുടെ കൂടെയുള്ള ജീവിതം ടാസ്കാണ്": നിലപാട് വ്യക്തമാക്കി ആരതി പൊടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെ.എസ്.ആർ. ബെംഗളൂരു യാർഡ് നവീകരണം: ട്രെയിനുകൾ വഴിതിരിച്ചുവിടും; വിശദാംശങ്ങൾ
[masterslider id="10"]

Related posts