വിഷം കഴിക്കുന്ന സെൽഫി വീട്ടുകാർക്ക് അയച്ചു, പോലീസ് എത്തി രക്ഷിച്ചു

ബെംഗളൂരു: ഹാസൻ ജില്ലയിൽ അറക്കലഗുഡു രമനാഥപുരത്തെ സുനിൽ കുമാറിന്റെ ജീവൻ രക്ഷപ്പെട്ടത് മംഗളൂരു ധർമ്മസ്ഥല പോലീസ് സബ് ഇൻസ്‌പെക്ടർ അനിൽ കുമാറിന്റെ സമയോചിത ഇടപെടലിലൂടെ.

ഭാര്യയോട് പിണങ്ങി ധർമ്മസ്ഥലത്തെത്തി ക്ഷേത്രദർശനം നടത്തിയ സുനിൽ വനമേഖലയിൽ കയറി വിഷം കഴിക്കുകയായിരുന്നു. 

വിഷം കഴിക്കുന്ന രംഗം മൊബൈൽ ഫോണിൽ സെൽഫിയെടുത്ത് കുടുംബാംഗങ്ങൾക്ക് ഫോർവേഡ് ചെയ്തു. ഇത് കൈമാറി കിട്ടേണ്ട താമസം ധർമ്മസ്ഥല എസ്ഐയും സംഘവും സ്ഥലത്തേക്ക് കുതിച്ചു. വനമേഖലയിൽ അരിച്ചുപെറുക്കിയ പോലീസ് സംഘം മഹാത്മാഗാന്ധി സർക്കിളിൽ നിന്ന് വളരെ ഉയരത്തിൽ കാട്ടിൽ അർദ്ധബോധാവസ്ഥയിൽ കിടക്കുന്ന യുവാവിനെ കണ്ടെത്തുകയായിരുന്നു. 

  ബെംഗളൂരുവിനെ ഞെട്ടിച്ച് നദിയിൽ 3000 ടൺ മാലിന്യക്കൂമ്പാരം; ലക്ഷ്യം സംസ്കരണച്ചെലവ് ഒഴിവാക്കൽ, വ്യാപക പ്രതിഷേധം

ഉടൻ പോലീസ് വാഹനത്തിൽ ഉജ്‌റെയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടിൽ പാദരക്ഷ കട നടത്തുന്ന സുനിലിന് ഭാര്യയും മൂന്ന് മാസം പ്രായമുള്ള ഒരു മകനുമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെറ്ററിനറി കോളേജ് സ്റ്റേഷൻ ഔട്ട്! നമ്മ മെട്രോ റൂട്ടിൽ വൻ അഴിച്ചുപണി; ചെലവ് ചുരുക്കാൻ കേന്ദ്രത്തിന്റെ 'കത്രികവെപ്പ്'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ
[masterslider id="10"]

Related posts