ലഹരി ഉൾപ്പന്നങ്ങളുടെ കച്ചവടം, 2 പേർ അറസ്റ്റിൽ

ബെംഗളൂരു: മംഗളൂരു കേന്ദ്രീകരിച്ചു നടക്കുന്ന ലഹരി കച്ചവടം പോലീസ് പിടിയിലായി. മൊബൈല്‍ ഫോണ്‍ വഴി ബന്ധപ്പെട്ട് ആവശ്യക്കാര്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കിയിരുന്ന രണ്ട് പേരാണ് കുടുങ്ങിയത്.

കഴിഞ്ഞ കുറെ കാലമായി മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്ന ഇവര്‍ എക്‌സൈസ് നിരീക്ഷണത്തിലായിരുന്നു. ആവശ്യക്കാരില്‍ നിന്നും മൊബൈല്‍ ഫോണ്‍ വഴി ബന്ധപ്പെട്ടാലാണ് ഇവര്‍ മയക്കുമരുന്ന് എത്തിച്ചു നല്‍കിയിരുന്നത്. ഇവരുടെ മൊബെല്‍ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയെടുത്താണ് എക്‌സൈസ് തന്ത്ര പരമായി ഇവരെ പിടികൂടിയത്.

  ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമാ വസന്തം ഇനി കളറിൽ

ഇവരില്‍ നിന്ന് കഞ്ചാവ് ശേഖരവും ഹൊറൈയ്‌നും കൈയോടെ പിടികൂടിയിട്ടുണ്ട്. മംഗളൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് സംഘത്തിന്റെ കാരിയര്‍മാരായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ഇവര്‍. ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് ഇവര്‍ മയക്കുമരുന്ന് വില്‍പന നടത്തിയിരുന്നത്.

ഒരു കിലോ 150 ഗ്രാം കഞ്ചാവു ശേഖരവുമായി പശ്ചിമബംഗാള്‍ മൂര്‍ ഷിദ ബദ് മഹേഷലി സ്വദേശി അലമഗീര്‍ മൂന്ന് ഗ്രാം ഹൊ റോയിനും 20 ഗ്രാം കഞ്ചാവുമായി പശ്ചിമബംഗാള്‍ സുട്ടി സ്വദേശി മസുംരാണ എന്നിവരെയാണ് റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍.വൈശാഖും സംഘവും അറസ്റ്റു ചെയ്തത്.

  ആണി വിതറി 'പഞ്ചർ മാഫിയ'; ബെംഗളൂരുവിൽ പൊതുജനങ്ങൾ കടുത്ത ആശങ്കയിൽ

പയ്യന്നൂര്‍ പെരുമ്പകോറോം റോഡില്‍ വച്ചാണ് വില്‍പ്പനയ്ക്കായി മയക്കുമരുന്നുമായി സഞ്ചരിക്കവേ ഇരുവരും എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കക്ക ശേഖരിക്കാനിറങ്ങിയ എട്ടുപേർ പുഴയിൽ മുങ്ങിമരിച്ചു; അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി സിദ്ധാരമയ്യ
[masterslider id="10"]

Related posts

Click Here to Follow Us