കർണാടക നിയമസഭയിൽ യെദ്യൂരപ്പയും സിദ്ധരാമയ്യയും തമ്മിൽ വാക്പോര്

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെ കർണാടക നിയമസഭയിൽ മുൻ മുഖ്യമന്ത്രിമാരായ ബിഎസ് യെദ്യൂരപ്പയും സിദ്ധരാമയ്യയും തമ്മിൽ വാക്പോരുണ്ടായി.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ ബി.ജെ.പി “കോൺഗ്രസ്-മുക്ത് ഭാരത്” കൈവരിക്കുന്നതിന് ഒരു പടി മുന്നോട്ട് പോകുമെന്ന് കോൺഗ്രസിനെ കടന്നാക്രമിച്ച് യെദ്യൂരപ്പ പറഞ്ഞു.

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങളിൽ നിന്ന് വ്യക്തമാകുന്നത് കോൺഗ്രസിന് രാജ്യത്ത് നേതൃസ്ഥാനം ഇല്ലെന്നും അത് കോൺഗ്രസിന്റെ തകർച്ചയാണെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിലും ഇതേ അവസ്ഥയുണ്ടാകുമെന്നും . 135-140 സീറ്റുകൾ നേടി ബിജെപി കർണാടകയിൽ വീണ്ടും അധികാരത്തിലെത്തുമെന്ന് ഉറപ്പാണെന്നും പ്രതിപക്ഷത്തിരിക്കാൻ മാനസികമായി തയ്യാറായെന്നും യെദ്യൂരപ്പ കൂട്ടിച്ചേർത്തു.

  ചിപ്സ് പാക്കറ്റിലെ കളിപ്പാട്ടം തൊണ്ടയിൽ കുടുങ്ങി അഞ്ചുവയസ്സുകാരൻ മരിച്ചു

എന്നെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയെങ്കിലും ഞാൻ സ്വമേധയാ രാജിവെച്ച് ബസവരാജ് ബൊമ്മൈയെ മുഖ്യമന്ത്രിയാക്കിയത് രാജ്യത്തെയും സംസ്ഥാനത്തെയും ജനങ്ങൾക്ക് അറിയാമെന്നും മറുപടിയായി സിദ്ധരാമയ്യ പറഞ്ഞു.

എന്നാൽ താങ്കൾ (യെദ്യൂരപ്പ) മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നതിന് ശേഷം വേദനയോടെയാണ് സംസാരിച്ചിരുന്നതെന്നും പടിയിറങ്ങിയപ്പോൾ താങ്കൾ കണ്ണീരിൽ കുതിർന്നിരുന്നുവെന്നും യെദ്യൂരപ്പയെ സിദ്ധരാമയ്യ ഓർമ്മിപ്പിച്ചു.

  പൂർണ്ണ ആരോഗ്യവാന്മാരായ കുട്ടികൾ പോലും കുഴഞ്ഞുവീഴുന്നത് എന്തുകൊണ്ട്? ബെം​ഗളൂരുവിലെ ഡോക്ടർമാർ പറയുന്നു

അതേസമയം, 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് സ്വതന്ത്രമായി അധികാരത്തിലെത്താനും  മുഖ്യമന്ത്രിയാകാനും തങ്ങളുടെ പാർട്ടിയും ആത്മവിശ്വാസത്തോടെ പ്രവർത്തിക്കുന്നുണ്ടെന്ന് ജെഡി(എസ്) ഉപനേതാവ് ബന്ദേപ്പ കാഷംപൂർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാവേരി തർക്കത്തിൽ വഴിത്തിരിവ്: കർണാടകവും തമിഴ്നാടും ഉഭയകക്ഷി ചർച്ചയ്ക്ക്; ഡികെ ശിവകുമാർ ജോസഫ് വിജയിയെ ബെംഗളൂരുവിലേക്ക് ക്ഷണിച്ചു
[masterslider id="10"]

Related posts