പെൺകുട്ടിയെ പാർക്കിൽ വച്ച് പീഡിപ്പിച്ചു, പോലീസുകാരൻ അറസ്റ്റിൽ

ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പോലീസ് കോണ്‍സ്റ്റബിള്‍ പിടിയില്‍ . കര്‍ണാടകയിലെ ചിക്കോഡി സ്വദേശിയും ഗോവിന്ദരാജനഗര്‍ പോലീസ് സ്‌റ്റേഷനിലെ പ്രൊബേഷന്‍ കോണ്‍സ്റ്റബിളുമായ പവന്‍ ധ്യാവന്നനവറിനെയാണ് അറസ്റ്റ് ചെയ്തത്. രാത്രി പട്രോളിങ് നടത്തുന്നതിനിടെ നഗരത്തിലെ പാര്‍ക്കില്‍ ഒറ്റയ്ക്ക് കണ്ടെത്തിയ പെണ്‍കുട്ടിയെ സഹായിക്കാമെന്ന് പറഞ്ഞ് പോലീസുകാരന്‍ കൂട്ടിക്കൊണ്ടുപോവുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. ചാമരാജനഗര്‍ സ്വദേശിനിയും വെസ്റ്റ് ബെംഗളൂരുവില്‍ താമസക്കാരിയുമായ 17-കാരിയാണ് പോലീസുകാരന്റെ അതിക്രമത്തിനിരയായത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ചാമരാജനഗര്‍ സ്വദേശിയായ ആണ്‍കുട്ടിയുമായി 17-കാരി പ്രണയത്തിലായിരുന്നു. ജൂലായ് 27-ാം തീയതി ബെംഗളൂരുവില്‍ വരാമെന്നും ഒളിച്ചോടാമെന്നും ഇരുവരും തീരുമാനിച്ചു. ഇതനുസരിച്ചാണ്…

Read More

പോലീസ് കോൺസ്റ്റബിൾ ഓഫീസിനുള്ളിൽ ആത്മഹത്യ ചെയ്തു.

ചെന്നൈ: ജില്ലാ ആംഡ് റിസർവിലെ (ഡിഎആർ) കാർവാർ പോലീസ് കോൺസ്റ്റബിൾ ഓഫീസിനുള്ളിൽ ആത്മഹത്യ ചെയ്തു. ഡിഎആറിൽ പരിശീലകനായി ജോലി ചെയ്തിരുന്ന ഗുരുപ്രസാദ് നായിക് (35 ആണ് ബുധനാഴ്ച പുലർച്ചെ ഓഫീസിലെത്തി സീലിംഗിൽ തൂങ്ങി ആത്മഹത്യ ചെയ്തത്. രാവിലെ 10 മണിയോടെ ക്ലറിക്കൽ സ്റ്റാഫുകൾ എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ആത്മഹത്യാ ചെയ്യുന്നതിന് മുൻപ് തന്റെ സഹപ്രവർത്തകരിൽ നിന്ന് കടം വാങ്ങിയ പണം ബുധനാഴ്ച രാവിലെ നായിക് തിരികെ നൽകിയതായി പറയപ്പെടുന്നു. ഗുരുപ്രസാദ് നല്ലൊരു കായികതാരമായിരുന്നെന്നും, കർത്തവ്യത്തിൽ സത്യസന്ധനാണെന്നും സഹപ്രവർത്തകർ പറഞ്ഞു.

Read More

കിണറ്റിൽ വീണ പ്രതിയെ പോലീസ് കോൺസ്റ്റബിൾ രക്ഷിച്ചു

ബെംഗളൂരു: ഒക്ടോബർ 7 ന് രാത്രി തമിഴ്‌നാട്ടിലെ ധർമ്മപുരിയിലെ തോപ്പൂരിലെ വിജനമായ സ്ഥലത്ത് വെച്ച്  പോലീസിന്റെ കണ്ണ് വെട്ടിച്ച്‌ ഓടുന്നതിനിടയിൽ കിണറ്റിൽ വീണ കവർച്ച കേസിലെ പ്രതിയെ പോലീസ് സംഘത്തിലെ കോൺസ്റ്റബിൾ ആർ ശിവകുമാർ രക്ഷിച്ചു. പ്രതിയെ പിന്തുടരുകയായിരുന്നു യെലഹങ്ക പോലീസ്സ്റ്റേഷനിലെ കോൺസ്റ്റബിളായ ആർ ശിവകുമാർ. കയറുകെട്ടി കിണറ്റിലിറങ്ങിയാണ് ശിവകുമാർ പ്രതിയെ രക്ഷിച്ചത്. പോലീസ് സംഘം കേസിലെ നാല് പ്രതികളെ തിരഞ്ഞാണ് സ്ഥലത്തെത്തിയത്. പ്രതികൾ ഒരു ഹോട്ടൽ മുറിയിൽ താമസിച്ചിരുന്നതായി വിവരം ലഭിച്ചിരുന്നു. ഭക്ഷണം കഴിക്കാൻ പുറത്തിറങ്ങിയ മൂന്ന് പേരെ അറസ്റ്റ് ചെയ്ത ശേഷം നാലാമത്തെ ആളെ പിടിക്കാൻ പോലീസ്ഹോട്ടൽ…

Read More
Click Here to Follow Us