വിദ്യാർത്ഥിനി പരീക്ഷക്ക് എത്തിയത് ആംബുലൻസിൽ

ചെന്നൈ : വയറിനു ശസ്ത്രക്രിയ കഴിഞ്ഞ് നേരെ പരീക്ഷാ ഹോളിലേക്ക് എത്തി പരീക്ഷ എഴുതിയ 17 കാരിയാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളിലെ താരം. തിരുപ്പൂര്‍ ജില്ലയിലെ കുപ്പണ്ടംപാളയത്താണ് സംഭവം. റിതാനിയ എന്ന വിദ്യാര്‍ത്ഥിയാണ് തന്റെ ആരോഗ്യസ്ഥിതി പോലും നോക്കാതെ ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ പരീക്ഷയ്‌ക്ക് എത്തിയത്. കഠിനമായ വയറുവേദനെ തുടര്‍ന്ന് മേയ് 2 നാണ് വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുടലിലേക്ക് രക്തം എത്തിക്കുന്ന നാഡികളില്‍ ഒന്ന് പൂര്‍ണമായും അടഞ്ഞതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. തുടര്‍ന്ന് ഈ കുട്ടിയെ ലാപ്പറോസ്‌കോപിക്ക് വിധേയയാക്കേണ്ടി വന്നു. എന്നാല്‍ ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ സ്‌കൂളില്‍ പോയി…

Read More

പിഎസ്ഐ പരീക്ഷ ഫലം അസാധുവാക്കൽ:  പ്രതിഷേധം നടത്തി ഉദ്യോഗാർത്ഥികൾ

ബെംഗളൂരു: പോലീസ് സബ് ഇൻസ്‌പെക്ടർ പരീക്ഷയിൽ അഴിമതി ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ ഫലം അസാധുവാക്കിയതിനെ തുടർന്ന് പരീക്ഷയിൽ വിജയിച്ച നൂറുകണക്കിന് യുവ ബിരുദധാരികൾ ദുരിതത്തിൽ. 500-ലധികം ഉദ്യോഗാർത്ഥികളാണ് ശനിയാഴ്ച ഫ്രീഡം പാർക്കിൽ പ്രകടനം നടത്തിയത്, പരീക്ഷാഫലം അസാധുവാക്കിയതിനെ വിമർശിച്ച് ആഭ്യന്തര മന്ത്രി ആരാഗ ജ്ഞാനേന്ദ്രയ്ക്ക് ഒരു മെമ്മോറാണ്ടം സമർപ്പിച്ചു. 545 സബ് ഇൻസ്‌പെക്ടർമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള എഴുത്തുപരീക്ഷയുടെ വിജ്ഞാപനം 2021 ജനുവരി 22- നാണ് പുറപ്പെടുവിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബർ 3 ന് പരീക്ഷ നടന്നു, വിജയിച്ച സ്ഥാനാർത്ഥികളുടെ താൽക്കാലിക ലിസ്റ്റ് ഈ വർഷം…

Read More

പിഎസ്‌ഐ തട്ടിപ്പ്: എല്ലാ റിക്രൂട്ട്‌മെന്റുകളും റദ്ദാക്കി,

ബെംഗളൂരു: പൊലീസ് സബ് ഇൻസ്പെക്ടർമാരുടെ നിയമനത്തിൽ ക്രമക്കേടുണ്ടെന്ന ആരോപണത്തെ തുടർന്ന് കർണാടക സർക്കാർ എല്ലാ പിഎസ്ഐ റിക്രൂട്ട്മെന്റുകളും റദ്ദാക്കി. 2021 ഒക്ടോബറിൽ 545 പോലീസ് സബ് ഇൻസ്‌പെക്ടർ തസ്തികകളിലേക്ക് കർണാടക പോലീസ് സബ്-ഇൻസ്‌പെക്ടർ (പിഎസ്‌ഐ) പരീക്ഷ നടന്നിരുന്നു, അതിൽ 54,289 ഉദ്യോഗാർത്ഥികളാണ് പരീക്ഷയെഴുതിയത്. ഇപ്പോൾ സിഐഡി അറസ്റ്റ് ചെയ്തവരൊഴികെ പരീക്ഷയെഴുതിയ ഉദ്യോഗാർഥികൾക്ക് വീണ്ടും ഹാജരാകാമെന്നാണ് സർക്കാർ തീരുമാനം. കഴിഞ്ഞ 18 ദിവസമായി ഒളിവിലായിരുന്ന പിഎസ്‌ഐ റിക്രൂട്ട്‌മെന്റ് അഴിമതിക്കേസിലെ മുഖ്യപ്രതിയായ ബിജെപി നേതാവ് ദിവ്യ ഹഗരാഗിയെ കർണാടക ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സിഐഡി) അറസ്റ്റ് ചെയ്ത് മണിക്കൂറുകൾക്ക്…

Read More

ഹിജാബ് വിവാദം, പരീക്ഷ എഴുതാതെ വിദ്യാർത്ഥികൾ മടങ്ങി പോയ വിഷയം, പ്രതികരണം അറിയിച്ച് മുഖ്യമന്ത്രി 

ബെംഗളൂരു: ഹിജാബ് ധരിച്ച്‌ പരീക്ഷാ കേന്ദ്രത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് രണ്ട് വിദ്യാര്‍ഥിനികള്‍ രണ്ടാം വര്‍ഷ പ്രീ-യൂനിവേഴ്സിറ്റി കോളജ് പരീക്ഷയെഴുതാതെ മടങ്ങി. ഉഡുപി ഗവ. പിയു കോളജില്‍ ഹിജാബിനായി സമരം ചെയ്ത എട്ട് വിദ്യാര്‍ഥിനികളില്‍ പെട്ട ആലിയ അസ്സാദി, രേഷാം എന്നിവര്‍ക്കാണ് പരീക്ഷയെഴുതാതെ മടങ്ങേണ്ടി വന്നത്. വെള്ളിയാഴ്ച പരീക്ഷ ആരംഭിച്ച കൊമേഴ്‌സ് സ്ട്രീമില്‍ നിന്നുള്ളവരാണ് ഇവര്‍. സമരം ചെയ്യുന്ന മറ്റുള്ളവര്‍ സയന്‍സ് സ്ട്രീമില്‍ നിന്നുള്ളവരാണ്. ഇവരുടെ പരീക്ഷ ശനിയാഴ്ചയാണ്. അതേസമയം തനിക്ക് അതിനെക്കുറിച്ച്‌ അറിയില്ലെന്നും ഇതൊരു തെറ്റായ സംഭവമാണെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നു.…

Read More

ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ പരീക്ഷ എഴുതാൻ അനുവദിച്ചില്ല

ബെംഗളൂരു: കോടതി ഉത്തരവ് ലംഘിച്ച്‌ ഹിജാബ് ധരിച്ചെത്തിയ രണ്ട് വിദ്യാര്‍ഥിനികളെ പ്ലസ് ടു പരീക്ഷ എഴുതാന്‍ സമ്മതിക്കാതെ അധികൃതര്‍ മടക്കി അയച്ചു. ഹിജാബ് സമരക്കാരും വിവാദത്തില്‍ ആദ്യം പരാതി നല്‍കുകയും ചെയ്ത അലിയ ആസാദി, രെഷാം എന്നീ വിദ്യാര്‍ഥിനികളാണ് ഹിജാബ് ധരിച്ച്‌ പരീക്ഷ എഴുതാനെത്തിയത്. പക്ഷേ, കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി ഇരുവരെയും അധികൃതര്‍ മടക്കി അയക്കുകയായിരുന്നു. ഉഡുപ്പിയിലെ വിദ്യോദയ പി.യു കോളേജിലാണ് സംഭവം. ഹാള്‍ടിക്കറ്റ് ശേഖരിച്ച്‌ പരീക്ഷാ ഹാളിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവരെ തടഞ്ഞത്. മുക്കാല്‍ മണിക്കൂറോളം വിദ്യാര്‍ഥിനികള്‍ സ്‌കൂള്‍ അധികൃതരെ കാര്യങ്ങള്‍ ധരിപ്പിക്കാന്‍…

Read More

പിയുസി പരീക്ഷയ്ക്കും ഹിജാബ് വിലക്ക് 

ബെംഗളൂരു: ഹിജാബ് ധരിച്ചെത്തുന്ന വിദ്യാര്‍ഥിനികളെ കര്‍ണാടകയിലെ സെക്കന്റ് പിയുസി പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് സംസ്ഥാന മന്ത്രി ബി സി നാഗര്‍ അറിയിച്ചു. എല്ലാ വിദ്യാര്‍ത്ഥികളും യൂണിഫോം നിയമങ്ങള്‍ പാലിക്കണം, ഹിജാബ് ധരിച്ചെത്തുന്ന വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ല’- മന്ത്രി പറഞ്ഞു. ഹിജാബ് ധരിച്ചെത്തുന്ന വിദ്യാര്‍ഥികളെ എസ്‌എസ്‌എല്‍സി പരീക്ഷ എഴുതുന്നതില്‍നിന്നു തടഞ്ഞ ശേഷം ഏപ്രില്‍ 22 മുതല്‍ മെയ് 18 വരെ കര്‍ണാടക സര്‍ക്കാര്‍,നിര്‍ണായക സെക്കന്റ് പിയുസി പരീക്ഷകള്‍ നടത്താനുള്ള ഒരുക്കത്തിലാണ്. 6,84,255 കുട്ടികളാണ് പരീക്ഷ എഴുതുന്നത്. ഹിജാബുമായി ബന്ധപ്പെട്ട് വീണ്ടും വിവാദമുയരാനുള്ള സാധ്യത നിലനില്‍ക്കെ…

Read More

അസിസ്റ്റന്റ് പ്രൊഫസർ പരീക്ഷ പേപ്പർ ചോർന്നു; തെളിവുകൾ സഹിതം പരാതി നൽകി ഉദ്യോഗാർത്ഥികൾ

ബെംഗളൂരു : അസിസ്റ്റന്റ് പ്രൊഫസർ പരീക്ഷയിൽ ക്രമക്കേട് നടന്നുവെന്ന അഭ്യൂഹങ്ങൾക്ക് ഊന്നൽ നൽകി മാർച്ച് 14ന് നടന്ന ഭൂമിശാസ്ത്ര വിഷയത്തിന്റെ ചോദ്യപേപ്പർ ചോർന്നതായി ഒരു കൂട്ടം ഉദ്യോഗാർത്ഥികൾ ആരോപിച്ചു. സംസ്ഥാനത്തെ സർക്കാർ ഡിഗ്രി കോളേജുകളിലേക്ക് അസിസ്റ്റന്റ് പ്രൊഫസർമാരെ റിക്രൂട്ട് ചെയ്യുന്നതിനായി പരീക്ഷ നടത്തിയ കർണാടക പരീക്ഷാ അതോറിറ്റിക്ക് (കെഇഎ) ഉദ്യോഗാർത്ഥികൾ ” തെളിവുകൾ” സഹിതം രേഖാമൂലം പരാതി നൽകി. സ്‌നാപ്ചാറ്റ് എന്ന ഇൻസ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്‌ഫോം വഴിയാണ് ചോദ്യപേപ്പർ ചോർന്നതെന്നാണ് പരാതിയിൽ പറയുന്നത്. രാവിലെ 9 മണിക്ക് പരീക്ഷ ആരംഭിക്കുന്നതിന് അര മണിക്കൂർ മുമ്പ്…

Read More

കണക്കിനെ ഭയന്ന് പരീക്ഷ എഴുതാതെ വിദ്യാർഥികൾ

ബെംഗളൂരു: തോൽക്കുമെന്ന ഭയം കൊണ്ട് എസ്.എസ്.എൽ.സി കണക്ക് പരീക്ഷ എഴുതാതെ 25 ,144 വിദ്യാർഥികൾ. 8,72,525 പേര് രജിസ്റ്റർ ചെയ്ത എസ്.എസ്.എൽ.സി പരീക്ഷയിൽ കഴിഞ്ഞ ദിവസത്തെ കണക്ക് പരീക്ഷ എഴുതിയത് 8,47,381 പേരാണെന്ന് കർണാടകം സ്റ്റേറ്റ് സെക്കന്ററി ബോർഡ് ന്റെ റിപോർട്ടുകൾ സൂചിപ്പിക്കുന്നു. മുൻ വർഷങ്ങളിലും തോൽക്കുമെന്ന ഭയം കൊണ്ട് കണക്കു പരീക്ഷ എഴുതാൻ വിദ്യാർഥികൾ മടി കാണിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. സ്കൂൾ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടികൾ നടത്തിയിട്ടും പരീക്ഷ ഭയം മാറിയിട്ടില്ലെന്നും റിപോർട്ടുകൾ സൂചിപ്പിക്കുന്നു.

Read More

പരീക്ഷ ബഹിഷ്കരിച്ചത് 22000 ൽ അധികം വിദ്യാർത്ഥികൾ

ബെംഗളൂരു: കര്‍ണ്ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തെ തുടര്‍ന്ന് 22000ല്‍ അധികം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതാതെ വിട്ടു നിന്നതായി റിപ്പോർട്ട്‌. 22063 വിദ്യാര്‍ത്ഥികളാണ് എസ്‌എസ്‌എല്‍സി പരീക്ഷ എഴുതാതെ വിട്ടു നിന്നത്. കല്‍ബുര്‍ഗി ജില്ലയില്‍ നിന്നുള്ളവരാണ് കൂടുതൽ പേരും. പരീക്ഷ ബഹിഷ്‌കരിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് പുന:പരീക്ഷ നടത്തേണ്ടെന്ന ഉറച്ച നിലപാടിലാണ് സര്‍ക്കാര്‍. ഹിജാബ് ധരിച്ചെത്തുന്നവരെ പരീക്ഷാ ഹാളുകളില്‍ പ്രവേശിപ്പിക്കില്ലെന്നും, പരീക്ഷ ബഹിഷ്‌കരിക്കുന്നവര്‍ക്ക് പുന:പരീക്ഷ നടത്തില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതിനിടെ കോടതി വിധി ലംഘിച്ച്‌ ഹിജാബ് ധരിച്ച്‌ പരീക്ഷ എഴുതാന്‍ അനുവദിച്ച അദ്ധ്യാപകരേയും സസ്‌പെന്‍ഡ്…

Read More

ഹിജാബ് ധരിച്ച് പരീക്ഷ, 2 അധ്യാപകർ കൂടി സസ്പെൻഷനിൽ

ബെംഗളൂരു: കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലുള്ള ജെവര്‍ഗിയില്‍ ഹിജാബ് ധരിച്ച പെണ്‍കുട്ടിയെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചതിന് രണ്ട് അധ്യാപകരെ കൂടി സസ്പെന്‍ഡ് ചെയ്തു. ഇതേ സംഭവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഏഴ് അധ്യാപകരെ സസ്പെൻഡ്‌ ചെയ്തിരുന്നു. ജെവര്‍ഗി താലൂക്ക് ശ്രീരാമസേന പ്രസിഡന്‍റ് നിംഗനഗൗഡ മാലിപാട്ടില്‍ നല്‍കിയ പരാതിയിമേലാണ് നടപടി. ഡി.ഡി.പി.ഐക്ക് മാലിപാട്ടില്‍ നേരിട്ട് പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ഡി.ഡി.പി.ഐ പരീക്ഷാ സൂപ്രണ്ടിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. സൂപ്രണ്ടിന്റെ അന്വേഷണത്തിലാണ് അല്‍റു സര്‍ക്കാര്‍ ഹൈസ്‌കൂളിലെ അധ്യാപകന്‍ ഹയാദ് ഭഗ്‌വന്‍, കൊടച്ചി സര്‍ക്കാര്‍ ഹയര്‍ പ്രൈമറി…

Read More
Click Here to Follow Us