ടൈപ്പ് ഒന്ന് പ്രമേഹബാധിതരായ വിദ്യാർത്ഥികൾക്ക് പരീക്ഷയ്ക്ക് അധിക സമയം നൽകും ; മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: ടൈപ്പ് ഒന്ന് പ്രമേഹബാധിതരായ വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ മണിക്കൂറിന് ഇരുപതു മിനിട്ടു വീതം അധികസമയം അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യ നീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. വകുപ്പിനു കീഴിലെ സർവ്വകലാശാലകളും പ്രൊഫഷണൽ കോളേജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ടൈപ്പ് ഒന്ന് പ്രമേഹബാധിതരായ എല്ലാ വിദ്യാർത്ഥികൾക്കും ഈ അധിക സമയം ലഭിക്കും. സർക്കാർ ഡോക്ടർ നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷാസമയത്ത് മണിക്കൂറിന് ഇരുപതു മിനിറ്റ് വീതം സമയം നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. അർഹരായവർക്ക് ഈ ആനുകൂല്യം ലഭിക്കാൻ വേണ്ട നടപടികൾ സ്ഥാപന മേധാവികൾ കൈക്കൊള്ളും. കോളേജ്…

Read More

‘ജയിപ്പിക്കണം’ ഉത്തരക്കടലാസിൽ പണം ഒളിപ്പിച്ച് വിദ്യാർത്ഥികൾ 

ഭുവനേശ്വർ: പരീക്ഷയിൽ കോപ്പിയടിക്കുന്നതും, ജയിപ്പിക്കണമെന്ന് ഉത്തരക്കടലാസിൽ എഴുതി വൈകുന്നതും മിക്കപ്പോഴും നടക്കുന്ന കാര്യമാണ്. എന്നാൽ ഉത്തരക്കടലാസിൽ പണം ഒളിപ്പിച്ചു വച്ച വാർത്തയാണ് ഇപ്പോൾ വൈറൽ ആയത്. 100, 200, 500 രൂപയുടെ നോട്ടുകളാണു വിദ്യാർഥികൾ ഉത്തരക്കടലാസിനൊപ്പം വച്ചിരുന്നത്. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ അരുൺ ബോത്രയാണു സമൂഹമാധ്യമമായ എക്സിൽ (ട്വിറ്റർ) കൗതുകകരമായ ചിത്രം പോസ്റ്റ് ചെയ്തത്. ഏതു വിഷയത്തിന്റെ പരീക്ഷയിലാണ് ഇങ്ങനെയുണ്ടായതെന്നോ എവിടെ നടന്നതാണെന്നോ അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കുന്നില്ല. ‘‘ഒരു അധ്യാപിക അയച്ചുതന്ന ചിത്രമാണിത്. ബോർഡ് എക്സാമിന്റെ ഉത്തരക്കടലാസിനുള്ളിൽ വിദ്യാർഥികൾ ഒളിപ്പിച്ചുവച്ചിരുന്ന നോട്ടുകൾ. മിനിമം മാർക്ക്…

Read More

പരീക്ഷ എഴുതുന്നതിനിടെ കോപ്പിയടിച്ചെന്നാരോപിച്ച് അധ്യാപകൻ വിദ്യാർത്ഥിയെ മർദ്ദിച്ചു 

ബെംഗളൂരു: ചിക്കമംഗലൂരിലെ സ്വകാര്യ കോളേജിൽ പരീക്ഷയെഴുതുന്നതിനിടെ അധ്യാപകൻ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. ചിക്കമംഗളൂരു നഗരത്തിലെ എഐടി സർക്കിളിലെ ഒരു സ്വകാര്യ  കോളജിലെ ഒന്നാം വർഷ വിദ്യാർഥിനിയായ ബിന്ദുവാണ് പരാതിക്കാരി. ആക്രമണത്തിനിരയായ വിദ്യാർത്ഥിനി ബിന്ദു ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ചിക്കമംഗളൂരു താലൂക്കിലെ അല്ലമ്പുര സ്വദേശിനിയായ ബിന്ദു, നേരത്തെ കോളേജിൽ നടന്ന ചെറിയ പരീക്ഷയ്ക്കിടെ കോപ്പിയടിച്ചതിന് കോളേജിലെ അധ്യാപകർ തന്നെ മർദ്ദിച്ചതായി ആരോപിച്ചിരുന്നു.

Read More

ചോദ്യപേപ്പറിൽ മെസി, ഉത്തരമെഴുതാതെ ബ്രസീൽ ഫാൻ, വൈറലായ ചോദ്യവും ഉത്തരവും

മലപ്പുറം : ഫുട്ബോൾ എന്നാൽ മലയാളിക്ക് വികാരമാണ്. ലോകത്തിന്റെ ഏത് മൂലയിൽ കാൽപന്തുകളി നടന്നാലും അതുകാണാനും ആസ്വദിക്കാനും നിരവധി ആളുകൾ ഉണ്ട് .ഖത്തർ ലോകകപ്പൊക്കെ വൻ ആവേശത്തോടെയാണ് മലയാളക്കര സ്വീകരിച്ചത്. കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ ഫുട്ബോളിന് പിന്നാലെ ഓടി. പൊതുവെ അർജന്റീനക്കും ബ്രസീലിന്റെയും ആരാധകർ ആണ് ഏറെ . പോർച്ചുഗൽ ആരാധകരും ഒട്ടും കുറവല്ല. ഇപ്പോഴിതാ ഉത്തരക്കടലാസിലും ഇഷ്ട ടീം കയറിക്കൂടിയിരിക്കുന്നു. നാലാം ക്ലാസ് മലയാളം വാർഷികപരീക്ഷയിലാണ് മെസിയുടെ ജീവചരിത്രം തയ്യാറാക്കാൻ ആവശ്യപ്പെട്ടത്. ഇതിന് ഉത്തരമായി ഒരു വിദ്യാർത്ഥി രേഖപ്പെടുത്തിയതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ…

Read More

ഈ വർഷത്തെ 5, 8 ക്ലാസുകളിലെ പൊതുപരീക്ഷകൾ റദ്ദാക്കി

ബെംഗളൂരു: ഈ അധ്യയന വർഷം മുതൽ സംസ്ഥാനത്ത് അഞ്ച്, എട്ട് ക്ലാസുകളിലെ വാർഷിക പരീക്ഷകൾ 10-ാംക്ലാസ് പരീക്ഷയുടെ മാതൃകയിൽ പൊതു പരീക്ഷയാക്കിക്കൊണ്ടുള്ള സർക്കാർ വിജ്ഞാപനം അസാധുവാക്കികർണാടക ഹൈക്കോടതി. ഈ അധ്യയന വർഷം മുതൽ ബോർഡ് പരീക്ഷകൾ നടത്താൻ വിദ്യാഭ്യാസ മന്ത്രാലയം ഒരുങ്ങിയിരുന്നു. ചട്ടം അനുസരിച്ച് 5, 8 ക്ലാസുകളിലെ ബോർഡ് പരീക്ഷകൾ അടുത്ത വർഷം മുതൽ നടത്താമെന്ന് ജസ്റ്റിസ് പ്രദീപ് സിംഗ് യെരൂർ അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു. രജിസ്റ്റർ ചെയ്ത അൺ എയ്ഡഡ് പ്രൈവറ്റ് സ്‌കൂൾസ് അസോസിയേഷൻ (RUPSA) പ്രസിഡന്റ് ലോകേഷ് താളിക്കാട്ടെ കർണാടക…

Read More

കെ.എസ്.ആർ.ടി.സി ബസുകളിൽ വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര; വിശദാംശങ്ങൾ

ബെംഗളൂരു: മാർച്ച് 9 മുതൽ 29 വരെ നടക്കുന്ന രണ്ടാം വർഷ പിയുസി പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾക്ക് കെഎസ്ആർടിസി സൗജന്യ ബസ് പാസുകൾ പ്രഖ്യാപിച്ചു. വിദ്യാർത്ഥികൾക്ക് അവരുടെ താമസസ്ഥലത്ത് നിന്ന് പരീക്ഷാ കേന്ദ്രത്തിലേക്കും തിരിച്ചും കെഎസ്ആർടിസിയുടെ സിറ്റി, സബർബൻ, ഓർഡിനറി, എക്‌സ്പ്രസ് ബസുകളിൽ പരീക്ഷാ ദിവസങ്ങളിൽ സൗജന്യമായി യാത്ര ചെയ്യാം, അവർ അഡ്മിറ്റ് കാർഡ് ഹാജരാക്കിയാൽ മതിയെന്നും, വാർത്താക്കുറിപ്പിൽ പറയുന്നു.

Read More

കർണാടക സി ഇ ടി പേപ്പറുകളുടെ പരിശോധന ഓഗസ്റ്റ് എട്ടിലേക്ക് മാറ്റി

ബെംഗളൂരു: കൗൺസിലിങ്ങിനുള്ള കർണാടക കോമൺ എൻട്രൻസ് ടെസ്റ്റ് (കെസിഇടി) ഡോക്യുമെന്റ് വെരിഫിക്കേഷൻ മാറ്റിവെച്ചതിന് പിന്നാലെ ഓഗസ്റ്റ് എട്ടിന് വെരിഫിക്കേഷൻ നടത്തുമെന്ന് കർണാടക എക്സാമിനേഷൻ അതോറിറ്റി (കെഇഎ) അറിയിച്ചു. കെ സി ഇ ടി യുടെ മൊത്തം സ്കോറുകളിൽ 2021ലെ പിയു പരീക്ഷാ മാർക്കുകൾ പരിഗണിക്കാത്ത അതോറിറ്റിയുടെ നീക്കത്തിനെതിരെ സംസ്ഥാനത്തുടനീളം വൻ പ്രതിഷേധങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ഡോക്യുമെന്റ് വെരിഫിക്കേഷൻ തീയതി മാറ്റിവെച്ചത്. ഇതോടെ തങ്ങളുടെ റാങ്ക് ഗണ്യമായി കുറഞ്ഞതായിട്ടാണ് നിരവധി വിദ്യാർഥികൾ ആരോപിക്കുന്നത്. ഡോക്യുമെന്റ് വെരിഫിക്കേഷൻ ആഗസ്റ്റ് 5 ന് ആരംഭിക്കാനിരിക്കെ, ഉന്നത വിദ്യാഭ്യാസ മന്ത്രി…

Read More

നീറ്റ് പരീക്ഷയ്ക്കിടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം; പരാതി ലഭിച്ചിട്ടില്ലെന്ന് എന്‍ടിഎ

കൊല്ലം: നീറ്റ് പരീക്ഷയ്ക്കിടെ പെണ്‍കുട്ടിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ വിശദീകരണവുമായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി. സംഭവത്തില്‍ നേരിട്ടോ പരീക്ഷയുടെ സമയത്തോ അതിന് ശേഷമോ പരാതിയൊന്നും ലഭിച്ചിരുന്നില്ലെന്ന് എന്‍ടിഎ അറിയിച്ചു. പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചതായുള്ള പരാതിയില്‍ പരിശോധന നടത്തുമെന്ന് എന്‍ടിഎ വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ക്കുള്ള ഡ്രസ് കോഡിന്റെ വിശദാംശങ്ങള്‍ പരീക്ഷാ വിജ്ഞാപനത്തിലുണ്ട്. ഏത് സാഹചര്യത്തിലായാലും അടിവസ്ത്രം അഴിപ്പിക്കാന്‍ പാടില്ലായിരുന്നുവെന്നും എന്‍ടിഎ പറഞ്ഞു. ആയൂര്‍ മാര്‍ത്തോമ്മാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്നോളജിയില്‍ പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ഥിനികള്‍ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. പരീക്ഷാ കേന്ദ്രത്തിലെ പ്രവേശന കേന്ദ്രത്തില്‍ വസ്ത്രങ്ങള്‍ പരിശോധിക്കുകയും…

Read More

പരീക്ഷ ക്രമക്കേട് ഉദ്യോഗാർഥ്വിയും ഭർത്താവും അറസ്റ്റിൽ

ബെംഗളൂരു: എസ്ഐ നിയമന പരീക്ഷയിൽ ക്രമക്കേട് നടത്തിയ വീട്ടമ്മയായ ഉദ്യോഗാർത്ഥ്വിയെയും ഇവരുടെ ഭർത്താവിനെയും പോലീസ് അറസ്റ്റ് ചെയ്തു. 50 ദിവസത്തിൽ ഏറെയായി ഇവർ ഒളിവിൽ കഴിയുകയായിരുന്നു. ഹൈദരാബാദിൽ നിന്നും സി ഐ ഡി വിഭാഗം ആണ് ഇവരെ അറസ്റ്റ് ചെയ്തത്. കലബുറഗിസേഡം സ്വദേശിനി ശാന്തഭായിയും ഭർത്താവ് ഭാസ്യ നായിക്കുമാണ് പോലീസ് പിടിയിൽ ആയത്. പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് ഏപ്രിൽ 10 ന് ചോദ്യം ചെയ്യാനായി ഇവരോട് ഹാജരാകാൻ പോലീസ് അറിയിച്ചിരുന്നു. തുടർന്നാണ് ഇവർ ഒളിവിൽ പോയത്. ശാന്തഭായി കൈക്കൂലി വാങ്ങിയതിനുള്ള തെളിവ് സിഐഡി യ്ക്ക്…

Read More

മകനൊപ്പം പരീക്ഷ എഴുതി 28 വർഷത്തിന് ശേഷം എസ്എസ്എൽസി പാസായി

ബെംഗളൂരു: കർണാടകയിൽ മകനൊപ്പം പത്താം ക്ലാസ് പരീക്ഷയെഴുതിയ പിതാവിന് മികച്ച വിജയം. 1993-94 കാലഘട്ടത്തിൽ പഠനം നിർത്തിയ റഹ്മത്തുള്ള ശേഷം പഠനം തുടരാതെ ജോലിയിലേക്ക് തിരിയുകയായിരുന്നു. 28 വർഷങ്ങൾക്ക് ശേഷം പത്താം ക്ലാസ് പരീക്ഷയ്ക്ക് ഒരുങ്ങുമ്പോൾ റഹ്മത്തുള്ളയുടെ അധ്യാപകനും ആത്മവിശ്വാസവും ആയത് മകൻ മുഹമ്മദ് ഫർഹാൻ ആണ്. ഇത്തവണ എസ്‌എസ്‌എൽസി പരീക്ഷയ്ക്ക് തയ്യാറെടുത്ത ഫർഹാൻ തനിക്കൊപ്പം പരീക്ഷയെഴുതാൻ ഉപ്പയേയും നിർബന്ധിക്കുകയായിരുന്നു. മകന്റെ പിന്തുണയിൽ വർഷങ്ങൾക്ക് മുമ്പ് പഠനം തുടരാൻ റഹ്മത്തുള്ളയും തയ്യാറായി. ഒടുവിൽ ഫലം വന്നപ്പോൾ 625 ൽ 333 മാർക്ക് വാങ്ങി റഹ്മത്തുള്ള…

Read More
Click Here to Follow Us