അമിതക്കൂലി വാങ്ങുന്നതിനെതിരെ ഓട്ടോ ഡ്രൈവർക്ക് മുന്നറിയിപ്പുമായി കർണാടക സർക്കാർ

ബെംഗളൂരു: അമിതക്കൂലി വാങ്ങുന്നതിനെതിരെ ഓട്ടോ ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി കർണാടക സർക്കാർ. സംസ്ഥാന ഗതാഗത വകുപ്പ് പുറത്തിറക്കിയ സർക്കുലറിലാണ് ഓട്ടോ ഡ്രൈവർമാർക്ക് മുന്നറിപ്പ് നൽകിയത്. ബൈക്ക് ടാക്സി നിരോധനത്തിന് ശേഷം അമിത ചാർജ് വാങ്ങുന്നത് സംബന്ധിച്ച പരാതികളിൽ വർധനയുണ്ടായിട്ടുണ്ടെന്ന് സർക്കുലറിൽ പറയുന്നു. നിരോധനം ലംഘിച്ച് സർവീസ് നടത്തിയ ബൈക്ക് ടാക്സികൾക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും കർണാടക ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി വ്യക്തമാക്കി. അമിത ചാർജ് വാങ്ങുന്ന ഓട്ടോ ഡ്രൈവർമാർക്കെതിരെയും കർശന നടപടി തന്നെ ഉണ്ടാകുമെന്നും ഗതാഗതമന്ത്രി പറഞ്ഞു. ഈയടുത്ത് നടന്ന ഒരു സംഭവം കൂടി ചൂണ്ടിക്കാട്ടിയാണ് ഗതാഗത വകുപ്പിന്റെ…

Read More

അമിതചാർജ് ഈടാക്കുന്ന ഓട്ടോഡ്രൈവർമാർക്ക് ഇനി പിടിവീഴും

ബെംഗളൂരു : നഗരത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർമാർ അധിക നിരക്ക് ഈടാക്കുന്നു എന്നുളള പരാതി പതിവുള്ളതാണ്. യാത്രക്കാരും ഡ്രൈവറും തമ്മിൽ ഇതേച്ചല്ലി വഴക്കുണ്ടാകുന്നതും പതിവാണ്. എന്നാലും പലപ്പോഴും ഡ്രൈവർ ചോദിക്കുന്ന കാശ് കൊടുക്കാൻ യാത്രക്കാർ നിർബന്ധിതരാകുന്നു എന്നതാണ് സത്യം. അമിത നിരക്ക് ഈടാക്കുന്ന ഡ്രൈവർമാരെക്കുറിച്ച് ട്രാഫിക് പോലീസിൽ പരാതിപ്പെടാൻ സൗകര്യമുള്ളകാര്യം പലർക്കും അറിയില്ല. ഭാഷ അറിയാത്തതു കൊണ്ടും സമയക്കുറവുകൊണ്ടും സ്ഥലത്തെക്കുറിച്ച് പരിചയമില്ലാത്തതുകൊണ്ടും പരാതിപ്പെടാൻ തയ്യാറാകാത്തവരുമുണ്ട്. മലയാളികളുൾപ്പെടെയുള്ള ഇതര സംസ്ഥാനക്കാരും കർണാടകത്തിലെ മറ്റുജില്ലകളിൽ നിന്നുള്ളവരുമാണ് ഓട്ടോഡ്രൈവർമാരുടെ അധികനിരക്കിന് കൂടുതലും ഇരയാകുന്നത്. എന്നാൽ ഇപ്പോളിതാ നഗരത്തിൽ ഓട്ടോ ഡ്രൈവർമാർ…

Read More

നിരക്ക് വർദ്ധനയിൽ അതൃപ്തർ; ബെംഗളൂരു ഓട്ടോ ഡ്രൈവർമാർ വീണ്ടും പ്രതിഷേധിച്ചു

ബെംഗളൂരു: കർണാടക സർക്കാർ എട്ട് വർഷത്തിനു ശേഷം പുതുക്കിയ ഓട്ടോറിക്ഷാ നിരക്ക് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കി ഒരു ദിവസത്തിന് ശേഷം, ഉയർന്ന നിരക്ക് ആവശ്യപ്പെട്ട് നവംബർ 9 ചൊവ്വാഴ്ച ബെംഗളൂരുവിലെ ഓട്ടോ റിക്ഷാ ഡ്രൈവർമാർ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. പരിഷ്‌ക്കരണ പ്രകാരം ആദ്യത്തെ 2 കിലോമീറ്ററിന് മിനിമം നിരക്ക് 30 രൂപയും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 15 രൂപയും ആയിരിക്കും. എന്നാൽ എല്ലാറ്റിനും കുതിച്ചുയരുന്ന വിലയിൽ, ഈ വർദ്ധനവ് പര്യാപ്തമല്ലെന്നാണ് സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസിൽ (സിഐടിയു)…

Read More
Click Here to Follow Us