ബെംഗളൂരു: ഇവിടെയുള്ള എൽ.ഐ.സി കോളനിയിലെ ജനസേവ പ്രൈവറ്റ് സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് പതിനഞ്ചുകാരനായ വിദ്യാർത്ഥി മരിച്ചു. ശാന്തിനഗർ സ്വദേശിയായ സമീർ (15) ആണ് മരിച്ചത്. ഈ സ്കൂളിലെ പത്താം ക്ലാസ് (എസ്.എസ്.എൽ.സി) വിദ്യാർത്ഥിയാണ് സമീർ. കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും സ്കൂൾ ജീവനക്കാരുടെ മാനസിക പീഡനമാണ് മരണത്തിന് കാരണമായതെന്നും ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി.
സ്കൂളിൽ വെച്ച് അധ്യാപകരിൽ നിന്നും ജീവനക്കാരിൽ നിന്നും തനിക്ക് ക്രൂരമായ പീഡനം നേരിടേണ്ടി വരുന്നുണ്ടെന്ന് സമീർ വീട്ടിൽ പറഞ്ഞിരുന്നതായി കുടുംബാംഗങ്ങൾ ആരോപിക്കുന്നു. പീഡനം സഹിക്കവയ്യാതെ കുട്ടി ജീവനൊടുക്കിയതാണെന്നാണ് കുടുംബത്തിന്റെ ആക്ഷേപം. കൂടാതെ, തങ്ങളുടെ അനുവാദമില്ലാതെയും വിവരമറിയിക്കാതെയും കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതിൽ ദുരൂഹതയുണ്ടെന്നും മരണത്തിന് ഉത്തരവാദികളായ സ്കൂൾ അധികൃതർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ പ്രതിഷേധിച്ചു.
എന്നാൽ കുട്ടിയുടെ കുടുംബം ഉന്നയിച്ച ആരോപണങ്ങൾ സ്കൂൾ മാനേജ്മെന്റും അധ്യാപകരും പൂർണ്ണമായി നിഷേധിച്ചു. സമീറിനോട് പഠനകാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മാത്രമാണ് ആവശ്യപ്പെട്ടതെന്നും, മാനസികമായോ ശാരീരികമായോ ഒരു തരത്തിലും കുട്ടിയെ ഉപദ്രവിച്ചിട്ടില്ലെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]