വിദ്യാർത്ഥി സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ച നിലയിൽ; മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം

ബെംഗളൂരു: ഇവിടെയുള്ള എൽ.ഐ.സി കോളനിയിലെ ജനസേവ പ്രൈവറ്റ് സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് പതിനഞ്ചുകാരനായ വിദ്യാർത്ഥി മരിച്ചു. ശാന്തിനഗർ സ്വദേശിയായ സമീർ (15) ആണ് മരിച്ചത്. ഈ സ്കൂളിലെ പത്താം ക്ലാസ് (എസ്.എസ്.എൽ.സി) വിദ്യാർത്ഥിയാണ് സമീർ. കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും സ്കൂൾ ജീവനക്കാരുടെ മാനസിക പീഡനമാണ് മരണത്തിന് കാരണമായതെന്നും ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി.

സ്കൂളിൽ വെച്ച് അധ്യാപകരിൽ നിന്നും ജീവനക്കാരിൽ നിന്നും തനിക്ക് ക്രൂരമായ പീഡനം നേരിടേണ്ടി വരുന്നുണ്ടെന്ന് സമീർ വീട്ടിൽ പറഞ്ഞിരുന്നതായി കുടുംബാംഗങ്ങൾ ആരോപിക്കുന്നു. പീഡനം സഹിക്കവയ്യാതെ കുട്ടി ജീവനൊടുക്കിയതാണെന്നാണ് കുടുംബത്തിന്റെ ആക്ഷേപം. കൂടാതെ, തങ്ങളുടെ അനുവാദമില്ലാതെയും വിവരമറിയിക്കാതെയും കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതിൽ ദുരൂഹതയുണ്ടെന്നും മരണത്തിന് ഉത്തരവാദികളായ സ്കൂൾ അധികൃതർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ പ്രതിഷേധിച്ചു.

  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം

എന്നാൽ കുട്ടിയുടെ കുടുംബം ഉന്നയിച്ച ആരോപണങ്ങൾ സ്കൂൾ മാനേജ്മെന്റും അധ്യാപകരും പൂർണ്ണമായി നിഷേധിച്ചു. സമീറിനോട് പഠനകാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മാത്രമാണ് ആവശ്യപ്പെട്ടതെന്നും, മാനസികമായോ ശാരീരികമായോ ഒരു തരത്തിലും കുട്ടിയെ ഉപദ്രവിച്ചിട്ടില്ലെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൈസൂരുവിൽ വൻ നിക്ഷേപ തട്ടിപ്പ്: വ്യവസായിക്കും സുഹൃത്തുക്കൾക്കും നഷ്ടമായത് രണ്ടര കോടി രൂപ; ജാർഖണ്ഡ് സ്വദേശിക്കായി തിരച്ചിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാളെ ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നടും; ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ബെംഗളൂരു വികസന അതോറിറ്റി
[masterslider id="10"]

Related posts