ഒരു ചെറിയ ബൈക്ക് അപകടം, തൊട്ടുപിന്നാലെ തെരുവ് യുദ്ധക്കളമായി; സിസിടിവി ദൃശ്യങ്ങൾ നോക്കി ആളുകളെ പൊക്കി പോലീസ്!

സിർസി: ഉത്തര കന്നഡ ജില്ലയിലെ പ്രമുഖ പട്ടണമായ സിർസിയിൽ ബൈക്ക് അപകടത്തെച്ചൊല്ലി രണ്ട് വിഭാഗങ്ങൾ തമ്മിൽ തെരുവിൽ രൂക്ഷമായ ഏറ്റുമുട്ടൽ. നഗരമധ്യത്തിലെ സിംപിഗള്ളിയിൽ വെച്ചാണ് യുവാക്കളുടെ രണ്ട് ഗ്രൂപ്പുകൾ പരസ്പരം ചേരിതിരിഞ്ഞ് ആക്രമണം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ആറ് യുവാക്കൾക്കെതിരെ സിർസി ടൗൺ പോലീസ് ഗുരുതര വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു.

മേയ് 21-ന് രാത്രി സിർസിയിലെ ദേവികേരിക്ക് സമീപം ഇരുചക്ര വാഹനങ്ങൾ തമ്മിൽ നേരിയ അപകടം ഉണ്ടായതാണ് എല്ലാറ്റിനും തുടക്കം കുറിച്ചത്. അപകടത്തിന് പിന്നാലെ രണ്ട് സമുദായങ്ങളിൽ നിന്നുള്ള യുവാക്കൾ തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടാകുകയും ഇത് പിന്നീട് വലിയ ശത്രുതയിലേക്ക് വഴിമാറുകയും ചെയ്യുകയായിരുന്നു. ഈ മുൻവൈരാഗ്യം മനസ്സിൽ വെച്ചുകൊണ്ട് സിംപിഗള്ളിയിൽ വെച്ച് ഇരുവിഭാഗവും വീണ്ടും മുഖാമുഖം വന്നതോടെയാണ് തെരുവ് യുദ്ധക്കളമായി മാറിയത്.

  അതീവ സുരക്ഷിതമായ ഫ്ലാറ്റിൽ ഡോക്ടർ ചോരയിൽ കുളിച്ചു മരിച്ച നിലയിൽ; എട്ടുവയസ്സുകാരനായ മകൻ ഐസി യുവിൽ, ഭാര്യ കസ്റ്റഡിയിൽ

റോഡിന് നടുവിൽ യുവാക്കൾ പരസ്പരം ക്രൂരമായി അടിച്ചുകൂടുന്നതിന്റെ ഭയാനകമായ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് സിർസി നഗർ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. അയാൻ ടിൻമേക്കർ, സർഫറാസ് ടിൻമേക്കർ, ആദിൽ സക്കർ ഖാൻ, അഭയ് ഹുദാർ, സർവേഷ് ഹിരേമത്ത്, ആകാശ് കുന്ദങ്കർ എന്നീ ആറ് യുവാക്കൾക്കെതിരെയാണ് പോലീസ് നിലവിൽ കേസെടുത്തിട്ടുള്ളത്. പ്രദേശത്ത് സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണവിധേയമാണെന്നും പട്ടണത്തിൽ കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കനത്ത ജാഗ്രത പുലർത്തുന്നുണ്ടെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.

  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രഭാതസവാരിക്കിറങ്ങിയ പെൺകുട്ടി നിമിഷങ്ങൾക്കകം അപ്രത്യക്ഷയായി; മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തിയത് റെയിൽവേ സ്റ്റേഷനിൽ ചാക്കിനുളളിൽ
[masterslider id="10"]

Related posts