ധർമ്മസ്ഥല കൂട്ടക്കൊലപാതക ആരോപണം: എസ്.ഐ.ടി സംഘം ബംഗ്ലെഗുഡ്ഡെ വനമേഖലയിൽ വീണ്ടും പരിശോധന നടത്തി

ബെംഗളൂരു : ധർമ്മസ്ഥലയിലെ കൂട്ടക്കല്ലറ ആരോപണങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘം (SIT) നെത്രാവതി നദിക്ക് സമീപമുള്ള ബംഗ്ലെഗുഡ്ഡെ വനമേഖലയിൽ വീണ്ടും പരിശോധന നടത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു ഫോറൻസിക് വിദഗ്ധരടങ്ങുന്ന സംഘം പ്രദേശത്ത് പുനഃപരിശോധനയ്ക്കായി എത്തിയത്. വനമേഖലയിൽ നിന്ന് തലയോട്ടി കണ്ടെടുത്തെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയുടെ പശ്ചാത്തലത്തിലാണ് ഈ നടപടി.

പരാതിക്കാരനും സാക്ഷിയുമായ ചിന്നയ്യ എന്ന ചിന്ന സി.എൻ ഈ തലയോട്ടി മുൻപ് കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ, താൻ വ്യക്തിപരമായി വനത്തിൽ നിന്ന് തലയോട്ടി തോണ്ടിയെടുത്തതല്ലെന്ന് ഇയാൾ പിന്നീട് പോലീസിന് മൊഴി നൽകി. തലയോട്ടി കണ്ടെത്തുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയെന്ന് പറയപ്പെടുന്ന പ്രദീപ് കുലാൽ കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി മൊഴി രേഖപ്പെടുത്തിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ പ്രദീപ് കുലാലിനെയും ഉദ്യോഗസ്ഥർ വനമേഖലയിലേക്ക് ഒപ്പം കൂട്ടിയിരുന്നു.

  അനിമേഷൻ ലോകത്തെ വിസ്മയിപ്പിച്ച് ബെംഗളൂരു 'പാക്സ്' അനിമേഷൻ കാർണിവൽ; കോസ്‌പ്ലേയും ജാപ്പനീസ് സംസ്കാരവും ജനശ്രദ്ധ ആകർഷിക്കുന്നു

അന്വേഷണത്തിനിടയിൽ ഉയർന്നുവന്ന പുതിയ കണ്ടെത്തലുകൾ ഒത്തുനോക്കാനും, തലയോട്ടി കണ്ടെത്തിയെന്ന് പറയപ്പെടുന്ന സ്ഥലത്തുനിന്ന് കൂടുതൽ തെളിവുകൾ ശേഖരിക്കാനുമാണ് അന്വേഷണസംഘം വീണ്ടും ഇവിടെയെത്തിയതെന്ന് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ ടോർച്ചുകളും മറ്റ് ആധുനിക സജ്ജീകരണങ്ങളുമായി വനത്തിലേക്ക് കടന്ന സംഘം വൈകിട്ട് വരെ അവിടെ തിരച്ചിൽ തുടർന്നു.

  വിജയിയുടെ അവസാന ചിത്രം 'ജന നായകൻ' തീയേറ്ററുകളിൽ; ബെംഗളൂരുവിൽ ആവേശക്കടലായി ആരാധകർ

അതേസമയം, വ്യാഴാഴ്ചത്തെ പരിശോധനയിൽ പ്രത്യേകമായ മറ്റ് വഴിത്തിരിവുകളൊന്നും ഉണ്ടായിട്ടില്ലെന്ന് മുതിർന്ന എസ്.ഐ.ടി ഉദ്യോഗസ്ഥൻ വ്യക്തമാക്കി. മുൻപ് അന്വേഷണസംഘം നൽകിയ അപേക്ഷകളുടെ അടിസ്ഥാനത്തിൽ സാമ്പിളുകൾ ശേഖരിക്കാനും പരിശോധനകൾ നടത്താനുമാകും ഫോറൻസിക് സംഘം ബംഗ്ലെഗുഡ്ഡെയിൽ എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശേഖരിച്ച സാമ്പിളുകളുടെ ഫോറൻസിക് പരിശോധനാ പ്രക്രിയകൾ ഇപ്പോഴും പുരോഗമിക്കുകയാണെന്നും, ഇതിന്റെ അന്തിമ ഫലം വരാൻ കൂടുതൽ സമയമെടുക്കുമെന്നും അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബന്ദിപ്പൂര്‍ കടുവകളെ കാണാം;പ്രതിദിനം 137 തവണ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts