കുട്ടികൾക്ക് നംകീനും പാൽ ഉൽപ്പനങ്ങളും വാങ്ങി നൽകാറുണ്ടോ? എങ്കിൽ സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഈ മുന്നറിയിപ്പ് നിങ്ങൾക്കുള്ളതാണ്

ബെംഗളൂരു: കർണാടകയിൽ വിപണിയിൽ എത്തുന്ന ലഘുഭക്ഷണങ്ങളും (നംകീൻസ്) പാൽ ഉൽപന്നങ്ങളുമാണ് ഏറ്റവും കൂടുതൽ ഗുണനിലവാരമില്ലാത്തതും ആരോഗ്യത്തിന് ഹാനികരവുമായി കണ്ടെത്തിയിട്ടുള്ളതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ. സംസ്ഥാനവ്യാപകമായി നടത്തിയ കർശനമായ പരിശോധനകളുടെയും സാമ്പിൾ പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് അധികൃതർ ഉപഭോക്താക്കൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. പാക്കറ്റുകളിലും അല്ലാതെയും വിൽക്കുന്ന പല ഭക്ഷ്യവസ്തുക്കളിലും മാരകമായ അളവിൽ രാസവസ്തുക്കളും അനധികൃത നിറങ്ങളും ചേർത്തതായി പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.

പീനട്ട് മിക്സ്ചർ, വറുത്ത പലഹാരങ്ങൾ തുടങ്ങിയ പരമ്പരാഗത ലഘുഭക്ഷണങ്ങളാണ് ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ഏറ്റവും കൂടുതൽ ലംഘിച്ചതായി കണ്ടെത്തിയത്. ഇത്തരം സാമ്പിളുകളിൽ അനുവദനീയമായതിലും കൂടുതൽ കൃത്രിമ നിറങ്ങൾ, ഉയർന്ന അളവിൽ ട്രാൻസ് ഫാറ്റ്, ഗുണനിലവാരമില്ലാത്ത മറ്റ് ചേരുവകൾ എന്നിവ അടങ്ങിയിട്ടുണ്ട്. കുട്ടികളും മുതിർന്നവരും ഒരുപോലെ ദിവസേന കഴിക്കുന്ന ഇത്തരം ലഘുഭക്ഷണങ്ങൾ നിർമ്മിക്കാൻ മോശം ഗുണനിലവാരമുള്ള എണ്ണ ആവർത്തിച്ച് ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു.

  നിയന്ത്രിത അളവിൽ കഞ്ചാവ് വില്പന അനുവദിക്കാം; ഒന്നാം തീയതിയിലെ മദ്യനിരോധനം തട്ടിപ്പ്, ലോട്ടറി ജനങ്ങളെ പറ്റിക്കാൻ; അഴിമതിക്കഥകൾ തുറന്നുപറഞ്ഞ് ബിജു പ്രഭാകറിന്റെ പുസ്തകം ഇന്ന് പുറത്തിറങ്ങും

ലഘുഭക്ഷണങ്ങൾക്ക് പുറമെ പനീർ, ഖോയ, പാൽ അടിസ്ഥാനമാക്കിയുള്ള മധുരപലഹാരങ്ങൾ എന്നിവയും വൻ ആരോഗ്യഭീഷണി ഉയർത്തുന്ന വിഭാഗത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ദേശീയ-സംസ്ഥാന തലങ്ങളിൽ നടത്തിയ പ്രത്യേക പരിശോധനകളിൽ ഇത്തരം പാൽ ഉൽപന്നങ്ങളിൽ സസ്യകൊഴുപ്പുകൾ, അന്നജം (സ്റ്റാർച്ച്), കുറഞ്ഞ നിലവാരമുള്ള മറ്റ് അഡിറ്റീവുകൾ എന്നിവ ചേർത്തതായി കണ്ടെത്തി. കൂടാതെ ചെറുകിട ഉത്പാദന യൂണിറ്റുകളിൽ കൃത്യമായ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നും ഉത്പന്നങ്ങളുടെ ലേബലുകളിൽ തെറ്റായ വിവരങ്ങളാണ് രേഖപ്പെടുത്തുന്നതെന്നും ബോധ്യപ്പെട്ടിട്ടുണ്ട്. ഇതേത്തുടർന്ന് ഡയറികൾ, മിഠായിക്കടകൾ, കോൾഡ് ചെയിൻ വിതരണക്കാർ എന്നിവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഭക്ഷ്യസുരക്ഷാ വിഭാഗം ഉത്തരവിട്ടു.

  മെഷീനുകൾ കടലാസിൽ, പൊടി റോഡിൽ; പാഴ് വാക്കായി ഉപമുഖ്യമന്ത്രിയുടെ വാക്ക് ?

നേരത്തെ കബാബ്, പാനിപൂരി, കോട്ടൺ കാൻഡി തുടങ്ങിയ തെരുവ് ഭക്ഷണങ്ങളിൽ മാരകമായ കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്നതിനെതിരെ കർണാടക ഭക്ഷ്യസുരക്ഷാ വകുപ്പ് കർശനമായ നടപടികൾ സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നംകീൻ, പാൽ ഉൽപന്ന വിപണിയിലേക്കും അന്വേഷണം വ്യാപിപ്പിച്ചത്. അസ്വാഭാവികമായ രീതിയിൽ തിളക്കമുള്ള നിറങ്ങളുള്ളതും വിപണി വിലയേക്കാൾ വളരെ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നതുമായ ഉത്പന്നങ്ങൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു. ഉത്സവകാലങ്ങളും സ്കൂൾ അവധിക്കാലങ്ങളും മുന്നിൽക്കണ്ട് എഫ്.എസ്.എസ്.എ.ഐ (FSSAI) ലൈസൻസ്, കാലാവധി തീരുന്ന തീയതി എന്നിവ പരിശോധിച്ച ശേഷം മാത്രം വിശ്വസനീയമായ ബ്രാൻഡുകളിൽ നിന്ന് ഭക്ഷ്യവസ്തുക്കൾ വാങ്ങാൻ പൊതുജനങ്ങൾ തയ്യാറാകണമെന്നും കമ്മീഷണറേറ്റ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വ്യാജ മരുന്നുകൾ വിപണിയിൽ; 'മൗഞ്ചാരോ ക്വിക്ക് പെൻ' വിൽക്കുന്നത് നിർത്താൻ ബെംഗളൂരുവിൽ നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us