ഒരാഴ്ചക്കകം പിജി, ഹോസ്റ്റലുകളിൽ സുരക്ഷ ഒരുക്കണം; ഇല്ലങ്കിൽ പൂട്ട് വീഴും

ബെംഗളൂരു: പേയിങ് ഗസ്റ്റ് സ്ഥാപനങ്ങള്‍, ഹോസ്റ്റലുകള്‍, സര്‍വീസ് അപാര്‍ട്‌മെന്റുകള്‍ എന്നിവയില്‍ 7 ദിവസത്തിനുള്ളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കണമെന്നു ബെംഗളുരു ഈസ്റ്റ് സിറ്റി കോര്‍പറേഷന്‍ നിര്‍ദേശിച്ചു. കുന്ദലഹള്ളിയിലെ പിജിയിലുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചതിനെ തുടര്‍ന്ന് നഗരത്തിലെ പിജികളില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ സുരക്ഷാവീഴ്ച കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്‍കിയിട്ടുണ്ട്. മതിയായ രേഖകള്‍ ഹാജരാകാത്ത സ്ഥാപനങ്ങള്‍ അടച്ചു പുട്ടും.

Read More

ഫ്ലാറ്റിന് അര്‍ഹത 90 കുടുംബങ്ങള്‍ക്ക്; കയ്യേറ്റക്കാര്‍ക്കു തീവ്രവാദികളുമായി ബന്ധം!! പൗരത്വ പരിശോധന തേടി ബിജെപി

flat jcb

ബെംഗളുരു: അനധികൃത കയ്യേറ്റം ആരോപിച്ച് കര്‍ണാടക സര്‍ക്കാര്‍ വീട് ഒഴിപ്പിച്ച ഇരുനൂറോളം കുടുംബങ്ങളില്‍ 90 പേര്‍ക്കാണു ഫ്ലാറ്റിന് അര്‍ഹതയെന്ന് സര്‍വേയില്‍ കണ്ടെത്തി. ഇവര്‍ പ്രദേശത്തു തന്നെ ഉള്ളവരാണെന്നും മന്ത്രി ബൈരതി സുരേഷ് വ്യക്തമാക്കി. അതിനിടെ, യെലഹങ്ക ഫക്കീര്‍ കോളനിയില്‍ താമസിച്ചവരുടെ പൗരത്വ പരിശോധന നടത്തണമെന്നും അനധികൃത കയ്യേറ്റത്തെക്കുറിച്ച് എന്‍ഐഎ അന്വേഷിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. കയ്യേറ്റക്കാര്‍ക്കു തീവ്രവാദികളുമായി ബന്ധമുണ്ടെന്ന സംശയവും പ്രകടിപ്പിച്ചു.

Read More

ഇന്റര്‍സിറ്റി ഇത്തിരികൂടി ഇഴയും; കന്റോണ്‍മെന്റില്‍ എത്തുക ഈ സമയത്ത്

ബെംഗളുരു: സൂപ്പര്‍ഫാസ്റ്റില്‍ നിന്ന് എക്‌സ്പ്രസിലേക്ക് തരം താഴ്ത്തിയ എറണാകുളം-കെഎ സ്ആര്‍ ബെംഗളൂരു ഇന്റര്‍സിറ്റി പ്രതിദിന ട്രെയിന്‍ (16378) ഇനി കന്റോണ്‍മെന്റിലെത്തുക ഒരു മണിക്കൂര്‍ വൈകിമാത്രം. വൈകിട്ട് 7.18നു പകരം ഇനി 8.13ന് മാത്രമേ എത്തുകയുള്ളൂ. വൈകിട്ട് 7.30ന് അവസാന സ്‌റ്റേഷനായ കെഎസ്ആറിലെത്തിയിരുന്ന ട്രെയിന്‍ രാത്രി ഒന്‍പതിനാണ് ഇനി എത്തുക. ലേക്ക് തന്നെ മാറ്റുന്നതോടെ കന്റോണ്‍മെന്റിലെ സ്റ്റോപ് പു നരാരംഭിക്കും. കെഎസ്ആര്‍ ബെംഗളൂരു സ്റ്റേഷന്‍ നവീകര ണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഓഗസ്റ്റ് 15 മുതലാണ് ഇന്റര്‍സി റ്റിയുടെ സര്‍വീസ് എസ്എംവിടി യിലേക്ക് മാറ്റിയത്. നിലവില്‍ ബയ്യപ്പനഹള്ളി…

Read More

രാവിലെ മുതൽ താമരശ്ശേരി ചുരത്തിൽ വാഹനങ്ങളുടെ നീണ്ട നിര; യാത്രാദുരിതത്തിൽ പ്രതിഷേധത്തിന് യുഡിഎഫ്

താമരശ്ശേരി: അവധിക്കാലം ആഘോഷിക്കാൻ എത്തുന്ന സഞ്ചാരികളുടെ പ്രവാഹം മൂലം താമരശ്ശേരി ചുരത്തിൽ ഇന്നും കനത്ത ഗതാഗതക്കുരുക്ക്. പുലർച്ചെ മുതൽ തന്നെ ചുരത്തിന്റെ വിവിധ ഭാഗങ്ങളിൽ വാഹനങ്ങളുടെ നീണ്ട നിരയാണ് ദൃശ്യമായത്. ക്രിസ്മസ്-പുതുവത്സര അവധി പ്രമാണിച്ച് വയനാട്ടിലേക്ക് എത്തുന്ന ടൂറിസ്റ്റ് വാഹനങ്ങളുടെ വർദ്ധനവാണ് തിരക്ക് ഇത്രത്തോളം രൂക്ഷമാക്കിയത്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ചുരത്തിൽ നിലവിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് നിരോധനമേർപ്പെടുത്തി. പകൽ സമയങ്ങളിൽ മൾട്ടി ആക്സിൽ ചരക്ക് വാഹനങ്ങൾ ചുരത്തിൽ പ്രവേശിക്കുന്നത് പൂർണ്ണമായും തടഞ്ഞു. ഇത്തരം വാഹനങ്ങൾക്ക് രാത്രിയിൽ മാത്രമേ അനുമതിയുള്ളൂ.…

Read More

നാട്ടുകാരുടെ കഥകൾ കേട്ട് കേട്ട് ചാറ്റ് ജിപിടിയ്ക്കും ‘സ്ട്രെസ്’; സമ്മർദം കുറയ്ക്കാൻമെഡിറ്റേഷൻ വേണമെന്ന് പഠനം

ഡൽഹി: സമ്മർദം കുറയ്ക്കാൻ മനുഷ്യർ പരീക്ഷിക്കുന്ന വഴികൾ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടുകൾക്കും വേണ്ടിവരുമെന്ന് പഠനം. വൈകാരികമായി തളർത്തുന്ന കാര്യങ്ങൾ ചോദിക്കുമ്പോൾ ഓപൺ എ.ഐയുടെ ചാറ്റ് ജിപിടി പരിഭ്രാന്തിയും സമ്മർദവും പ്രകടിപ്പിക്കുന്നുണ്ടെന്ന് പ്രശസ്ത ശാസ്ത്ര ജേണലായ ‘നേച്ചറിൽ’ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഇത്തരം ഘട്ടങ്ങളിൽ ചാറ്റ്ബോട്ടുകളുടെ പെരുമാറ്റത്തിൽ മാറ്റംവരികയും അവ തെറ്റായ വിവരങ്ങൾ നൽകാൻ തുടങ്ങുകയും ചെയ്യുന്നതായാണ് ഗവേഷകരുടെ കണ്ടെത്തൽ. പ്രകൃതിക്ഷോഭങ്ങൾ, വാഹനാപകടങ്ങൾ തുടങ്ങിയ ദാരുണമായ കഥകൾ ചാറ്റ് ജിപിടിക്ക് നൽകിയപ്പോൾ അതിന്റെ ‘ആശങ്ക’ വർധിച്ചതായി ഗവേഷകർ കണ്ടെത്തി. എന്നാൽ, ശ്വസന വ്യായാമങ്ങളും മെഡിറ്റേഷൻ…

Read More

പാലിൽ പൈപ്പ് വെള്ളം കലർത്തി നൽകി; 10 വർഷം കാത്തിരുന്ന് കിട്ടിയ 6 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

മുലപ്പാൽ കുറഞ്ഞതോടെ പാക്കറ്റ് പാലിൽ പൈപ്പ് വെള്ളം കലർത്തി കൊടുത്തു. പത്ത് വർഷം കാത്തിരിപ്പിന് ശേഷം ജനിച്ച ആൺകുഞ്ഞിന് ദാരുണാന്ത്യം. കുടിവെള്ളത്തിൽ ശുചിമുറി മാലിന്യം കലർന്നുണ്ടായ രോഗത്തിലാണ് അഞ്ചര മാസം പ്രായമുള്ള കുഞ്ഞും മരിച്ചത്. കുഞ്ഞു നഷ്ടമായ വേദനയിലാണ് ഇൻഡോറിലെ ഭഗീരത്പുരയിലെ സുനിൽ സാഹു– കിഞ്ചൽ ദമ്പതികൾ. മധ്യപ്രദേശിലെ ഇൻഡോറിൽ പൈപ്പ് വെള്ളത്തിൽ ശുചിമുറി മാലിന്യം കലർന്നത് മൂലമുണ്ടായ ദുരന്തത്തിൽ ഒടുവിലത്തെ മരണമാണ് ആറ് മാസം പ്രായമുള്ള ആൺകുഞ്ഞ്. കുഞ്ഞിന് അമ്മയുടെ മുലപ്പാൽ തികയാതെ വന്നതോടെ ഡോക്ടറുടെ നിർദ്ദേശം അനുസരിച്ചാണ് പാക്കറ്റ് പാലിൽ പൈപ്പ്…

Read More

സംസ്ഥാനത്ത് അമുൽ-നന്ദിനി പോര് ഇനി ഐപിഎല്ലിൽ; കാരണം ഇത്

അമുൽ-നന്ദിനി വിപണി മത്സരം ഇനി ഇന്ത്യൻ പ്രീമിയർ ലീഗിലേക്കും (ഐപിഎൽ). ഇന്ത്യൻ ക്രിക്കറ്റിന്റെ ‘കുട്ടി’ ലീഗായ ഐപിഎല്ലിൽ കഴി‍ഞ്ഞ തവണ ചാംപ്യന്മാരായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെ (ആർസിബി) സ്പോൺസർ ചെയ്തത് ഗുജറാത്ത് കമ്പനിയായ അമുൽ ആയിരുന്നു. 2026ലെ ഐപിഎല്ലിൽ ആർസിബിയുടെ ‘ഒഫിഷ്യൽ പാർട്ണർ’ ആകാനുള്ള ടെൻഡർ നന്ദിനി സമർപ്പിച്ചു. ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷന്റെ പാലുൽപന്ന ബ്രാൻഡായ അമുലിന്റെ കർണാടകയിലെ പ്രവേശനം കോൺഗ്രസും ബിജെപിയും തമ്മിലെ വാക്പോരിന് ഇടയാക്കിയിരുന്നു. ജെഡിഎസും കർണാടക സർക്കാരിനെ നയിക്കുന്ന കോൺഗ്രസിനെതിരെ രംഗത്തെത്തിയിരുന്നു. ബെംഗളൂരു മെട്രോയുടെ 10 സ്റ്റേഷനുകളിൽ…

Read More

മൂന്ന് കുട്ടികളുടെ അമ്മയുമായി പ്രണയം: രാത്രി സന്ദർശനത്തിനെത്തിയതോടെ ഭർത്താവ് കെട്ടിയിട്ടടിച്ചു

ബെംഗളൂരു : ബെലഗാവി ജില്ലയിലെ ചിക്കോടി താലൂക്കിൽ, മൂന്ന് കുട്ടികളുടെ അമ്മയുമായി നാല് വർഷമായി അവിഹിത ബന്ധം പുലർത്തിയിരുന്ന യുവാവിനെ സ്ത്രീയുടെ ഭർത്താവും സഹോദരനും ചേർന്ന് മാരകമായി ആക്രമിച്ചു . കരോഷി ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്താണ് സംഭവം നടന്നത്, ഇരയെ ചിക്കോടി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യക്സംബ പട്ടണത്തിലെ അക്ഷയ കല്ലടഗി എന്ന യുവാവ് വിവാഹിതയായ ഒരു സ്ത്രീയുമായി നാല് വർഷമായി പ്രണയത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു. രാത്രിയിൽ കാണണമെന്ന് സ്ത്രീ അക്ഷയ് യോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. അതനുസരിച്ച് അക്ഷയ് അവരെ കാണാൻ പോയി. വഴിയിൽ അക്ഷയ് യെ…

Read More

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിൽ വിശദീകരണവുമായി നടൻ ജയസൂര്യ

സേഫ് ബോക്സ് ആപ്പ് തട്ടിപ്പുകേസിൽ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിൽ വിശദീകരണവുമായി നടൻ ജയസൂര്യ. തനിക്കെതിരെ തെറ്റായ പ്രചരണങ്ങൾ മാധ്യമങ്ങൾ നടത്തുന്നു. പരസ്യത്തിന്റെ ആവശ്യങ്ങൾക്കായി ബന്ധപ്പെടുന്നവർ എത്തരക്കാരാണെന്ന് അറിയാൻ പറ്റില്ലല്ലോയെന്നും സമൂഹമാധ്യമ പോസ്റ്റിൽ ജയസൂര്യ വ്യക്തമാക്കി. രണ്ടുതവണ ഇഡിക്ക് മുമ്പാകെ ഹാജരായിട്ടുണ്ട്. എന്നാൽ ഏഴാം തീയതി ഹാജരാവാൻ ആവശ്യപ്പെട്ടിട്ടില്ല. ഇതുവരെ നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകളെല്ലാം നിയമാനുസൃതം ആണെന്നും ജയസൂര്യ വ്യക്താക്കുന്നു. സേവ് ബോക്സിന്റെ ബ്രാൻഡ് അംബാസിഡർ ആയിരുന്നു ജയസൂര്യ. കേസിൽ ജയസൂര്യയുടെ ഭാര്യ സരിതയുടേയും മൊഴി എടുത്തിരുന്നു.

Read More

ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു; പിറന്നാൾ ദിനത്തിൽ ഒരു വയസ്സുകാരിക്ക് ദാരുണാന്ത്യം

തൃശൂർ: ഒന്നാം പിറന്നാൾ ദിനത്തിൽ ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തി കുഞ്ഞ് എമിലിയ മടങ്ങി. ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എരവിമംഗലം നടുവിൽപറമ്പിൽ റിൻസന്റെ മകൾ എമിലിയ ആണ് മരിച്ചത്. ബുധനാഴ്ച നടന്ന അപകടത്തിന് പിന്നാലെ വ്യാഴാഴ്ചയായിരുന്നു കുഞ്ഞിന്റെ ഒന്നാം ജന്മദിനം. ബുധനാഴ്ച രാവിലെ വരടിയം കൂപ്പപാലത്തിന് സമീപമായിരുന്നു അപകടം. റിൻസിയുടെ വീട്ടിൽ നിന്നും എരവിമംഗലത്തേക്ക് വരികയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ എമിലിയ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് വ്യാഴാഴ്ച മരണത്തിന് കീഴടങ്ങിയത്.

Read More
Click Here to Follow Us