23 ദിവസത്തിനിടെ മാണ്ഡ്യ തുടർച്ചയായി പെയ്ത മഴയിൽ വ്യാപകനാശം

ബെംഗളൂരു : മാണ്ഡ്യയിൽ മൂന്നാഴ്ചയായി പെയ്യുന്ന കനത്തമഴയിൽ വ്യാപകനാശം.

23 ദിവസത്തിനിടെ മാണ്ഡ്യ ജില്ലയിൽ തുടർച്ചയായിപെയ്ത മഴയെത്തുടർന്ന് കെആർ പേട്ട് താലൂക്കിൽ 24 സ്കൂൾ കെട്ടിടങ്ങളും 74 വീടുകളും തകർന്നതായി ഡെപ്യൂട്ടി കമ്മിഷണർ ഡോ. കുമാർ പറഞ്ഞു.

കഴിഞ്ഞ രണ്ടുദിവസമായി ജില്ലയിൽ കനത്തമഴയാണ്. അടുത്ത നാലുദിവസംവരെ കൂടുതൽമഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുകയുംചെയ്ത സാഹചര്യത്തിൽ എല്ലാമുൻകരുതലുകളും ദുരന്തനിവാരണ നടപടികളും സ്വീകരിക്കാൻ ഡെപ്യൂട്ടി കമ്മിഷണർ ഉദ്യോഗസ്ഥർക്ക് നിർദേശംനൽകി.

  "നിങ്ങൾ തീവ്രവാദികളാണോ?" ബെംഗളൂരുവിൽ ടെക്കികൾക്ക് നേരെ വൻ ആക്രമണം; ബേസ്ബോൾ ബാറ്റുകൊണ്ട് ക്രൂരമർദ്ദനം!

കനത്തമഴയിൽ കെഎച്ച്ബി കോളനി ഉൾപ്പെടെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായിരുന്നു. അടുത്ത ദിവസങ്ങളിൽക്കൂടി മഴ തുടരുന്നതിനാൽ, കെഎച്ച്ബി കോളനിയിൽ വീണ്ടുംവെള്ളംകയറാൻ സാധ്യതയുണ്ട്. കെആർ പേട്ട് താലൂക്കിലെ നാശനഷ്ടങ്ങൾ സംഭവിച്ച എല്ലാ സ്കൂളുകളും നേരിട്ട് സന്ദർശിച്ച് പരിശോധിക്കാൻ ഡിസി തഹസിൽദാർക്ക് നിർദേശംനൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇന്ന് ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പോലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കി പിടിയിൽ; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
[masterslider id="10"]

Related posts