അഭിമാന നേട്ടം; രാജ്യത്തെ ഉയർന്ന പ്രതിശീർഷ വരുമാനമുള്ള സംസ്ഥാനം കർണാടക

ബെംഗളൂരു : രാജ്യത്തെ ഉയർന്ന പ്രതിശീർഷ വരുമാനമുള്ള സംസ്ഥാനം കർണാടക. കേന്ദ്ര ധനകാര്യ മന്ത്രാലയം പുറത്ത് വിട്ട റിപ്പോർട്ടിലാണ് ഈ കാര്യം.

കർണാടകയെ ഒന്നാകെ ഈ വലിയ അംഗീകാരത്തിലേയ്ക്ക് എത്തിച്ചത് കോൺഗ്രസ് സർക്കാർ നടപ്പാക്കിയ അഞ്ചിന സാമൂഹിക സുരക്ഷ പദ്ധതികളാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.

കേന്ദ്ര ധനകാര്യ മന്ത്രാലയം പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം, 2,04,605 ആണ് കർണാടകയുടെ പ്രതിശീർഷ എൻ. കർണാടകയുടെ സാമ്പത്തിക ശേഷിയെ മാത്രമല്ല, സർക്കാറിൻ്റെ സാമൂഹിക സുരക്ഷ പദ്ധതികളുടെ പ്രതിഫലനത്തെ കൂടി വെളിപ്പെടുത്തുന്നതാണ് ഈ നേട്ടം.

  കോടതിമുറിയിൽ വെച്ച് ഭാര്യയെ മർദ്ദിച്ച ജിം ട്രെയിനർ ബെംഗളൂരു നഗരാതിർത്തിയിൽ കൊല്ലപ്പെട്ട നിലയിൽ; നാല് പേർ അറസ്റ്റിൽ

എല്ലാ വീട്ടിലും 200 യൂനിറ്റ് സൗജന്യ വൈദ്യുതി പദ്ധതി ‘ഗൃഹജ്യോതി’, എല്ലാ വീട്ടമ്മമാർക്കും പ്രതിമാസം 2000 രൂപ നൽകുന്ന പദ്ധതി ‘ഗൃഹലക്ഷ്മി’, എല്ലാ ബി.പി.എൽ കാർഡ് അംഗങ്ങൾക്കും അഞ്ചുകിലോ അരി പ്രതിമാസം നൽകുന്ന പദ്ധതി ‘അന്നഭാഗ്യ’,

ബിരുദധാരികളായ തൊഴിൽരഹിതർക്ക് പ്രതിമാസം 3000 രൂപയും ഡിപ്ലോമ ധാരിയായ തൊഴിൽരഹിതന് 1500 രൂപയും രണ്ടു വർഷത്തേക്ക് നൽകുന്ന ‘യുവനിധി’ പദ്ധതി , കർണാടകയിൽ താമസിക്കുന്ന എല്ലാ സ്ത്രീകൾക്കും സൗജന്യ ബസ് യാത്ര സംവിധാനമായ ‘ശക്തി’ എന്നീ സാമൂഹിക സുരക്ഷ ക്ഷേമ പദ്ധതികളാണ് സിദ്ധരാമ സർക്കാർ കർണാടകയിൽ അധികാരമേറ്റതിന് പിന്നാലെ നടപ്പാക്കിയ പ്രധാന പദ്ധതികൾ.

  നഗരത്തിൽ പുതിയ ജലനിയമം പ്രാബല്യത്തിൽ; ലംഘിച്ചാൽ പിഴ

ജനങ്ങൾക്ക് ഉപകരപ്രദമായ ഇത്തരം പദ്ധതികൾ അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തിയതായി വിലയിരുത്തുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഏഴ് പതിറ്റാണ്ടിന്റെ വിദ്യാഭ്യാസപ്പേരുമയ്ക്ക് സുവർണ്ണനേട്ടം; മൗണ്ട് കാർമൽ കോളജ് ഇനി ഡീംഡ് സർവകലാശാല!
[masterslider id="10"]

Related posts