സംസ്ഥാനത്ത് വീണ്ടും പെൺഭ്രൂണഹത്യ

ബെംഗളൂരു : മണ്ഡ്യയിൽ ഭ്രൂണഹത്യാക്കേസിന്റെ അന്വേഷണം നടക്കുന്നതിനിടെ വീണ്ടും ഭ്രൂണഹത്യ റിപ്പോർട്ട് ചെയ്തു. പാണ്ഡവപുരയിലെ ആരോഗ്യവകുപ്പ് ക്വാർട്ടേഴ്‌സിലാണ് പെൺ ഭ്രൂണഹത്യ റിപ്പോർട്ട് ചെയ്തത്. കേസിൽ ഉൾപ്പെട്ടവരെ പോലീസ് അറസ്റ്റുചെയ്തു. ആറുമാസം മുമ്പ് മണ്ഡ്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭ്രൂണഹത്യാ റാക്കറ്റാണ്‌ പോലീസ് പിടികൂടിയത്. കേസിൽ അറസ്റ്റിലായ 17 പേരും ജാമ്യത്തിലാണിപ്പോൾ. കേസ് അന്വേഷിക്കുന്ന സി.ഐ.ഡി. ഒരുമാസംമുൻപ് ആരോഗ്യവകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു ജാമ്യത്തിലുള്ള പ്രതികളിലൊരാളാണ് വീണ്ടും കുറ്റകൃത്യത്തിന് നേതൃത്വം നൽകിയതെന്നാണ് ആരോപണം.

Read More

കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ബെംഗളൂരു : കലബുറഗിയിൽ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസിലെ ജീവനക്കാരനെ കൈക്കൂലിവാങ്ങുന്നതിനിടെ ലോകായുക്ത പോലീസ് അറസ്റ്റുചെയ്തു. ആലന്ദിലുള്ള ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസ് ജീവനക്കാരൻ രാധാകൃഷ്ണയാണ് അറസ്റ്റിലായത്. ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ ഹനുമന്ത് റാത്തോഡിനുവേണ്ടിയായിരുന്നു രാധാകൃഷ്ണ കൈക്കൂലിവാങ്ങിയതെന്ന് പോലീസ് പറഞ്ഞു. പെൻഷൻ വിതരണംചെയ്യുന്നതുമായി ബന്ധപ്പെട്ട് വിരമിച്ച അധ്യാപികയിൽ നിന്ന് ഹനുമന്ത് റാത്തോഡ് 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞദിവസം ഇടനിലക്കാരനും വിദ്യാഭ്യാസവകുപ്പിലെ ജീവനക്കാരനുമായ രാധാകൃഷ്ണയെ അധ്യാപികയുടെ ഭർത്താവ് യശ്വന്ത് ബിരാദറിന്റെ കൈയിൽനിന്ന് കൈക്കൂലിപ്പണം വാങ്ങുന്നതിനിടെ ലോകായുക്ത പിടികൂടുകയായിരുന്നു. ജീവനക്കാരനെ അറസ്റ്റുചെയ്ത വിവരമറിഞ്ഞ് ഹനുമന്ത് റാത്തോഡ് രക്ഷപ്പെട്ടു.…

Read More

എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് ഗ്രേസ് മാർക്ക് നിർത്തുന്നു

ബെംഗളൂരു : എസ്.എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് അനുവദിക്കുന്ന ഗ്രേസ് മാർക്ക് നിർത്തുന്നു. അടുത്ത അധ്യയനവർഷം മുതൽ ഇത് നടപ്പാകും. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. ഇത്തവണ വിജയശതമാനം വർധിപ്പിക്കാൻ 20 ശതമാനം മാർക്ക് വരെ ഗ്രേസ് മാർക്കായി അനുവദിച്ചിരുന്നു. കോവിഡ് കാലത്ത് ആറ്, ഏഴ് ക്ലാസുകളിൽ പഠിച്ച വിദ്യാർഥികളാണ് ഇത്തവണ എസ്.എസ്.എൽ.സി. പരീക്ഷയെഴുതിയെന്നും ഇക്കാര്യം പരിഗണിച്ചാണ് അവർക്ക് 20 ശതമാനം വരെ ഗ്രേസ് മാർക്ക് അനുവദിച്ചതെന്നും വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ പറഞ്ഞു.…

Read More

പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്താൻ 100 കോടി വാഗ്ദാനം ചെയ്തു; 5 കോടി അഡ്വാൻസ് തന്നെന്ന് ദേവരാജ ഗൗഡ 

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മുന്‍ പ്രധാനമന്ത്രി എച്ച്‌.ഡി. ദേവഗൗഡയെയും അപകീര്‍ത്തിപ്പെടുത്താന്‍ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ. ശിവകുമാര്‍ നൂറ് കോടി രൂപ വാഗ്ദാനം നല്‍കിയെന്ന വെളിപ്പെടുത്തലുമായി അറസ്റ്റിലായ ബിജെപി നേതാവ് ദേവരാജ ഗൗഡ. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതിന് പിന്നാലെ പോലീസ് വാഹനത്തില്‍ നിന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് അഡ്വാന്‍സായി അഞ്ച് കോടി രൂപ ശിവകുമാര്‍ അയച്ചതായും ദേവരാജ ഗൗഡ പറഞ്ഞു. വാഗ്ദാനം നിരസിച്ചതോടെ തനിക്കെതിരെ കേസ് എടുക്കുകയും തന്നെ അറസ്റ്റ് ചെയ്യുകയുമായിരുന്നെന്ന് ദേവരാജ പറഞ്ഞു. പുറത്തിറങ്ങിയാല്‍ താന്‍ ശിവകുമാറിനെ തുറന്നുകാട്ടുമെന്നും കോണ്‍ഗ്രസ് സര്‍ക്കാര്‍…

Read More

സെമിത്തേരിയുടെ ചുറ്റുമതില്‍ കനത്ത മഴയില്‍ തകർന്നതോടെ മൃതദേഹം പെട്ടിയോടെ പുറത്ത് എത്തി

കനത്ത മഴയ്ക്കിടെ പത്തനംതിട്ടയില്‍ പളളി സെമിത്തേരിയുടെ ചുറ്റുമതില്‍ തകര്‍ന്നു. കല്ലറ പൊളിഞ്ഞ്, മൃതദേഹം പെട്ടിയോടെ പുറത്തുവന്നു. പത്തനംതിട്ട പുറമറ്റം കവുങ്ങുംപ്രയാര്‍ മര്‍ത്തോമ്മ പളളി സെമിത്തേരിയുടെ മതിലാണ് തകര്‍ന്നത്. ശവപ്പെട്ടി പിന്നീട് മറ്റൊരിടത്തേയ്ക്ക് മാറ്റി. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. ചിത്രങ്ങളും വീഡിയോയും പുറത്തുവന്നു. എന്നാല്‍ കല്ലറയ്ക്ക് കേടുപാട് പറ്റിയതായി സമ്മതിച്ച പളളി അധികൃതര്‍ സമ്മതിച്ചെങ്കിലും ശവപ്പെട്ടി പുറത്തുവന്നുവെന്ന വിവരം നിഷേധിച്ചു.

Read More

വിമാനത്താവളത്തിൽ വെച്ച് സ്വന്തം ബാഗിൽ ബോംബുണ്ടെന്ന് ഭീഷണിപ്പെടുത്തിയ യാത്രക്കാരൻ കസ്റ്റഡിയിൽ

ബെംഗളൂരു : ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് ഭീഷണിമുഴക്കിയ യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു. ഹരിയാണ സ്വദേശി രാജേഷ്‌കുമാർ ബെനിവലനെയാണ് പിടികൂടിയത്. ബെംഗളൂരുവിൽ നിന്നും പുണെക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിൽ യാത്രചെയ്യാനെത്തിയ ഇയാൾ വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെയാണ് ബാഗിൽ ബോംബുണ്ടെന്ന് ഭീഷണി മുഴക്കിയത്.

Read More

ബെംഗളൂരു-മൈസൂരു പാത പാതയിലെ എ.ഐ. ക്യാമറകൾ കണ്ടത്തിയത് 12,000 ഗതാഗത നിയമലംഘനങ്ങൾ

ബെംഗളൂരു : ബെംഗളൂരു-മൈസൂരു പാതയിൽ എ.ഐ. ക്യാമറകൾ സ്ഥാപിച്ച് രണ്ടാഴ്ചയ്ക്കിടെ പിടികൂടിയത് 12,000 നിയമലംഘനങ്ങൾ. പിഴ അടയ്ക്കാനുള്ള നോട്ടീസ് വാഹന ഉടമകളുടെ മൊബൈൽ ഫോണിലേക്ക് നേരിട്ടുവരും. കർണാടക ആർ.ടി.സി. ഡ്രൈവർ മൊബൈൽ ഫോണിൽ സംസാരിച്ച് ബസ് ഓടിക്കുന്നതുൾപ്പെടെയുള്ള നിയമലംഘനങ്ങളുടെ ചിത്രങ്ങൾ ട്രാഫിക്-റോഡ് സുരക്ഷാ എ.ഡി.ജി.പി. അലോക് കുമാർ എക്സിൽ പോസ്റ്റുചെയ്തു. രാത്രിയായാലും പകലായാലും ബെംഗളൂരു-മൈസൂരു പാതയിൽ ക്യാമറകളുടെ കണ്ണുവെട്ടിച്ച് നിയമലംഘനം നടത്താനാകില്ലെന്നും അലോക് കുമാർ പറഞ്ഞു. വാഹനം ഓടിക്കുന്നതിനിടെ മൊബൈലിൽ സംസാരിച്ചതിനും ഫോൺ പിടിച്ചുകൊണ്ടിരുന്നതിനുമാണ് കൂടുതൽക്കേസുകൾ. പാതയിൽ പോലീസിന്റെ ക്യാമറകൾ പ്രവർത്തിക്കുന്നുണ്ടെന്നും 15 ദിവസംകൊണ്ട്…

Read More

തിരുവനന്തപുരം-ബെംഗളൂരു വിമാനം ചെന്നൈ തിരുച്ചിറപ്പള്ളിയിൽ ഇറക്കി

ചെന്നൈ : സാങ്കേതികത്തകരാറിനെത്തുടർന്ന് തിരുവനന്തപുരം-ബെംഗളൂരു വിമാനം അടിയന്തരമായി തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ ഇറക്കി. ശനിയാഴ്ച രാവിലെ 8.40-ന് തിരുവനന്തപുരത്തുനിന്ന് യാത്രതിരിച്ച എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലെ എയർ കംപ്രസറിൽ സാങ്കേതികത്തകരാർ സംഭവിക്കുകയായിരുന്നു. ഇതുമൂലം യാത്രക്കാരിൽ ചിലർക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു. തുടർന്നാണ് തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയത്. വിമാനത്തിൽ 137 യാത്രക്കാരാണ് ഉണ്ടായിരുന്നത്. തിരുച്ചിറപ്പള്ളിയിലെത്തിയ ഉടൻ യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കി. മറ്റൊരു വിമാനത്തിൽ വൈകീട്ട് യാത്രക്കാരെ തിരുച്ചിറപ്പള്ളിയിൽനിന്ന് ബെംഗളൂരുവിലേക്ക് യാത്രയാക്കി.

Read More

വിവാഹാഭ്യർഥന നിരസിച്ച യുവതിയെ കൊന്ന കേസ്; പ്രതി തീവണ്ടിയിൽനിന്ന് ചാടി പരിക്കേറ്റനിലയിൽ

ബെംഗളൂരു : ഹുബ്ബള്ളിയിൽ വിവാഹാഭ്യർഥന നിരസിച്ചതിന് യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്ന കേസിൽ രക്ഷപ്പെട്ട പ്രതിയെ തീവണ്ടിയിൽനിന്ന് ചാടി പരിക്കേറ്റനിലയിൽ കണ്ടെത്തി. ഹുബ്ബള്ളി വീരാപുര ഒനി സ്വദേശിയായ ഗിരീഷ് സാവന്തിനെയാണ് (22) ദാവണഗെരെയിൽ സാരമായ പരിക്കുകളോടെ കണ്ടെത്തിയത്. തലയ്ക്കും മുഖത്തും പരിക്കേറ്റ ഇയാളെ റെയിൽവേ പോലീസ് ദാവണഗെരെയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഇയാളെ ഹുബ്ബള്ളി പോലീസ് കസ്റ്റഡിയിലെടുത്ത് ഹുബ്ബള്ളി കിംസ് ആശുപത്രിയിലേക്ക് മാറ്റി. തീവണ്ടിയിൽനിന്ന് ഒരു സ്ത്രീയെ ആക്രമിച്ച ഇയാൾ രക്ഷപ്പെടാനായി പുറത്തേക്ക് ചാടിയതാണെന്ന് അന്വേഷണോദ്യോഗസ്ഥർ പറഞ്ഞു. കത്തികൊണ്ട് ആക്രമിക്കാനടുത്തപ്പോൾ സ്ത്രീ കരഞ്ഞതോടെ…

Read More

സുഹൃത്തുക്കൾക്കൊപ്പം നായാട്ടിനുപോയ യുവാവ് വെടിയേറ്റു മരിച്ചു

ബെംഗളൂരു : ചിക്കമഗളൂരുവിൽ സുഹൃത്തുക്കൾക്കൊപ്പം നായാട്ടിനുപോയ യുവാവ് വെടിയേറ്റു മരിച്ചു. കെരെമക്കി സ്വദേശി സഞ്ജുവാണ് (33) മരിച്ചത്. വ്യാഴാഴ്ച രാത്രി ഉലുവാഗിലു ഗ്രാമത്തിലായിരുന്നു സംഭവം. സുഹൃത്തുക്കളായ നിസർഗ, സുമൻ എന്നിവർക്കൊപ്പം നായാട്ടിനുപോയ സഞ്ജുവിന് വെടിയേൽക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സഞ്ജു സംഭവസ്ഥലത്തുതന്നെ മരിച്ചു. അതേസമയം, മരണത്തിൽ ദുരൂഹതയുള്ളതിനാൽ നിസർഗ, സുമൻ എന്നിവരെ മല്ലന്ദൂർ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പുസമയത്ത് തോക്കുകൾ പോലീസ്‌സ്‌റ്റേഷനിൽ സമർപ്പിക്കണം. എന്നാൽ, മൂന്നുപേരുടെ കൈവശവും തോക്കുണ്ടായിരുന്നത് സംശയം ജനിപ്പിക്കുന്നുണ്ട്.

Read More
Click Here to Follow Us