ദർശന്റെയും കൂട്ട് പ്രതികളുടെയും കസ്റ്റഡി 20 വരെ നീട്ടി; പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർക്ക് കോടി രൂപ വാഗ്ദാനം ചെയ്തതായും ആരോപണം

ബെംഗളൂരു: രേണുകസ്വാമി കൊലക്കേസില്‍ കന്നട നടൻ ദർശൻ, നടി പവിത്രഗൗഡ എന്നിവരുള്‍പ്പെടെ 13 പ്രതികളുടെ പോലീസ് കസ്റ്റഡി 20 വരെ നീട്ടി.

മൊത്തം 16 പ്രതികളുള്ളതില്‍ മൂന്നുപേരെ ഹാജരാക്കിയിരുന്നില്ല.

പോലീസിന്റെ അപേക്ഷ പ്രകാരം കസ്റ്റഡി നീട്ടിനല്‍കുകയായിരുന്നു.

ഞായറാഴ്ച വരെയായിരുന്നു ദർശന്റെയും കൂട്ടുപ്രതികളുടെയും കസ്റ്റഡി കാലാവധി.

ഞായറാഴ്ച കോടതി അവധിയായതിനാല്‍ ശനിയാഴ്ച രാത്രി ഹാജരാക്കുകയായിരുന്നു.

  ബെംഗളൂരുവിൽ കത്തിമുനയിൽ നിർത്തി കാൽനടയാത്രക്കാരനെ കവർച്ച ചെയ്തു; രണ്ട് യുവാക്കൾ അറസ്റ്റിൽ

കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യാനും തെളിവെടുപ്പു നടത്താനുമുണ്ടെന്ന് പോലീസ് പറഞ്ഞു.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ കൃത്രിമം കാട്ടി സ്വാഭാവിക മരണമാണെന്ന് വരുത്താൻ നടൻ ദർശനും അനുയായികളും പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർക്ക് കോടി രൂപ വാഗ്ദാനം ചെയ്തതായി ആരോപണമുണ്ട്.

ഇതുസംബന്ധിച്ച്‌ അന്വേഷണം നടത്തുന്നതിനായി പരാതി നല്‍കാൻ ഡോക്ടറോട് പോലീസ് ആവശ്യപ്പെട്ടു.

ദർശനും പവിത്രയുമുള്‍പ്പെടെ 16 പേരെയാണ് ഇതുവരെ പോലീസ് അറസ്റ്റു ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തടാകത്തിൽ പൊന്തിക്കിടന്ന ചുവന്ന സ്യൂട്ട്കേസിന് ഉളളിലെ മൃതദേഹം; സുഹൃത്തിന്റെ അമ്മയെ കൊന്ന് തള്ളിയ പ്രതി പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ തെരുവ് നായയെ പുള്ളിപ്പുലി ആക്രമിച്ചു.
[masterslider id="10"]

Related posts