ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ അയ്യപ്പ ഭക്തർ മുങ്ങി മരിച്ചു 

ബെംഗളൂരു: ശബരിമല ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന മൂന്ന് അയ്യപ്പ ഭക്തർ മുങ്ങിമരിച്ചു.

മൈസൂരു നഞ്ചൻഗുഡിലെ കപില നദിയിൽ വെള്ളിയാഴ്ച രാവിലെയാണ് അപകടം.

തുമകുരു കൊരട്ടഗരെ സ്വദേശികളായ ഗവി രംഗ (19), രാകേഷ് (19), അപ്പു (16) എന്നിവരാണ് മരിച്ചത്.

മാല അഴിക്കുന്ന ചടങ്ങിനായാണ് പുണ്യനദിയായി കരുതുന്ന കപിലയിൽ ഇവർ ഇറങ്ങിയത്.

തുമകുരുവിലെ വിവിധ ഗ്രാമങ്ങളിൽ നിന്നുള്ള എട്ടുപേരടങ്ങുന്ന സംഘമാണ് ശബരിമല ദർശനത്തിന് പുറപ്പെട്ടത്.

  വിദ്യാർത്ഥികൾക്ക് സ്കൂളുകൾ സുരക്ഷിതമാണോ? ബംഗളൂരുവിൽ ആശങ്കയേറുന്നു; തിരുത്തൽ നടപടികൾ വേണമെന്ന് വിദഗ്ദ്ധർ

മടങ്ങുംവഴി നഞ്ചൻഗുഡിലെ ശ്രീകണ്ഠേശ്വര ക്ഷേത്രം സന്ദർശിക്കാൻ ഇവർ തീരുമാനിച്ചു.

ക്ഷേത്ര ദർശനത്തിന് മുമ്പാണ് കപില നദിയിൽ കുളിക്കാനിറങ്ങിയത്.

എന്നാൽ, ഹെജ്ജിഗെ പാലത്തിന് താഴെ നദിയിലെ ചുഴിയിൽ മൂന്നുപേർ അകപ്പെടുകയായിരുന്നു.

ഇതോടെ മറ്റുള്ളവർ നദിക്കരയിലെത്തി വിവരമറിയിച്ചതിനെ തുടർന്ന് അഗ്നി രക്ഷാസേനയും പോലീസും സംഭവസ്ഥലത്ത് കുതിച്ചെത്തി.

മൂന്നുപേരുടെയും മൃതദേഹങ്ങൾ നദിയിൽ നിന്ന് പുറത്തെടുത്തു.

സാധാരണ ക്ഷേത്രത്തിന് സമീപം അപകടമില്ലാത്ത സ്ഥലത്താണ് ഭക്തർ സ്നാനം ചെയ്യാറുള്ളതെന്നും എന്നാൽ, എട്ടംഗ സംഘം അരകിലോമീറ്റർ മാറി ഹെജ്ജിഗെ പാലത്തിന് സമീപത്തിറങ്ങിയതാണ് അപകടത്തിനിടയാക്കിയതെന്നും പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ രണ്ടുദിവസം വൻ വൈദ്യുതി മുടക്കം: ബെസ്‌കോം ട്രാൻസ്‌ഫോർമർ പരിപാലനവും ബാധിക്കുന്ന പ്രദേശങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാക്കൂർ ഫ്ലയിങ് സ്കൂൾ വീണ്ടും തുറക്കുന്നു
[masterslider id="10"]

Related posts