ബെംഗളൂരുവിലെ സലൂണിൽ കയറിയ യുവാവിനെ റേസർ ഉപയോഗിച്ച് മാരകമായി ആക്രമിച്ച് ഒരു സംഘം യുവാക്കൾ

ബെംഗളൂരു: തലസ്ഥാനത്ത് ആക്രമണവും കവർച്ചയും കൊലപാതകവും അനുദിനം വർധിക്കുന്നു.

ജഗ്ജീവൻറാം നഗർ പോലീസ് ക്കുകയായിരുന്നു. ജെജെനഗറിലെ ഷാഹിദ് അഹമ്മദ് എന്ന യുവാവാണ് കുത്തേറ്റത്.

തബ്രെജ് നദീം, ഗുഡ്ഡു, വഹീം, റഹീൽ റയാൻ, റോഷൻ, സലിം എന്നിവരാണ് ഒളിവിലുള്ള പ്രതികൾ.

ഷാഹിദ് അഹമ്മദും പ്രതികളും തമ്മിൽ വാക്കേറ്റമുണ്ടായി. സംഘർഷം രൂക്ഷമായപ്പോൾ അഞ്ച് പ്രതികൾ ഷാഹിദ് അഹമ്മദിനെ മർദിച്ചു.

പരിഭ്രാന്തനായ ഷാഹിദ് അഹമ്മദ് തൊട്ടടുത്തുള്ള സലൂൺ കടയിൽ കയറി പ്രതികളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു.

  നടുറോഡിൽ കാർ ഡ്രൈവർക്ക് ഓട്ടോ ഡ്രൈവറുടെ ക്രൂരമർദ്ദനം, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

പ്രതികൾ സലൂൺ കടയ്ക്കുള്ളിൽ ഇയാളെ പിന്തുടരുർന്ന് കയറുകയും റേസർ ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു.

യുവാക്കൾ ബഹളം വയ്ക്കുന്ന ദൃശ്യം പ്രാദേശിക സിസി ക്യാമറയിൽ പതിഞ്ഞതും വൈറലായി.

പരിക്കേറ്റ ഷാഹിദ് അഹമ്മദ് വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിലാണ്. ജെജെ നഗർ പോലീസ് കേസെടുത്ത് പ്രതികൾക്കായി തിരച്ചിൽ നടത്തിവരികയാണ്.

പൈസ ചോദിച്ചപ്പോൾ ഇല്ല എന്ന് പറഞ്ഞു അതിനായി സംഘം തന്നെ അക്രമിച്ചതെന്നും റേസർ ഉപയോഗിച്ച് നാല് പേർ ആക്രമിച്ചുവെന്നും ഇയാൾ പറയുന്നു.

  31 കിലോമീറ്ററിന് രണ്ടര മണിക്കൂർ; ബെംഗളൂരു ട്രാഫിക് കൂടുതൽ വഷളാകുന്നു'; തുറന്നടിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ

അതേസമയം തന്റെ പോക്കറ്റിൽ നിന്ന് 11,000 രൂപയും വാച്ചും വെള്ളി ചെയിനും മോഷ്ടിച്ചതായി ആക്രമിക്കപ്പെട്ട ഷാഹിദ് അഹമ്മദ് ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ ട്രെയിൻ വന്നാൽ മാത്രം തുറക്കും; 191 സ്റ്റേഷനുകളിൽ 1,273 കോടിയുടെ സുരക്ഷാ വാതിലുകൾ വരുന്നു
[masterslider id="10"]

Related posts