പോക്സോ കേസിൽ അച്ഛനും മകനും 20 വർഷം തടവ്

മംഗളൂരു: 14കാരിയെ ലൈംഗികമായി പീഡിപ്പിച്ച പിതാവും മകനും ഇനി 20 വർഷം ജയിലിൽ. മണിപ്പാൽ ദാവൻഗരെ സ്വദേശി കെ. ശിവശങ്കർ (58), മകൻ സച്ചിൻ (28) എന്നിവരെയാണ് ഉഡുപ്പി പോക്സോ പ്രത്യേക കോടതി ശിക്ഷിച്ചത്.

അതിജീവിതയായ ബാലികയും മാതാവും താമസിക്കുന്ന വീടിന്റെ മറ്റൊരു ഭാഗത്താണ് വാടകയ്ക്ക് താമസിച്ചിരുന്നത്. ആദ്യ കാലത്ത് മാതാവ് പുലർച്ചെ അഞ്ചിന് ജോലിക്ക് പോയിരുന്ന 2020 ഏപ്രിൽ – ഒക്ടോബർ കാലയളവിലാണ് ആൺകുട്ടിയെ ക്രൂരതക്കിരയാക്കിയത്.

വിവരം അയൽക്കാരിയോട് പറയുകയും അവർ ചൈൽഡ് ഹെൽപ്പ് ലൈനിൽ അറിയിക്കുകയായിരുന്നു. തുടർന്ന് ശിശു സുരക്ഷാ ഓഫീസർ വനിത പോലീസിൽ പരാതി നൽകി.

കേസിലെ 22 സാക്ഷികളിൽ 15 പേരെ വിസ്തരിച്ചു. തടവ് കൂടാതെ 30,000 രൂപ പിഴയും മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരവുമായി അതിജീവിതത്തിന് വിധിച്ച കോടതി, തുകയുടെ സഹായത്തോടെ സ്ഥിരനിക്ഷേപമാക്കാനും നിർദ്ദേശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us