ഓർഡർ ചെയ്തത് ലാപ്ടോപ്പ്, കിട്ടിയത് കല്ല്

ബെംഗളൂരു: ഫ്ലിപ്പ്കാർട്ടിൻറെ  ദീപാവലി സെയിലിനോടനുബന്ധിച്ച്‌ ലാപ്‌ടോപ്പ് ഓർഡർ ചെയ്ത യുവാവിന് കിട്ടിയത് കല്ലും ഇ-മാലിന്യങ്ങളും.

മംഗളൂരു സ്വദേശിയായ ചിൻമയ രമണക്കാണ് ലാപ് ടോപ്പിന് പകരം കല്ലും ഇ-മാലിന്യവും ലഭിച്ചത്.

ഒക്ടോബർ 15നാണ് സുഹൃത്തിനുവേണ്ടി അസൂസ് ടി.യു.എഫ് എഫ്15 ഗെയിമിംഗ് ലാപ്ടോപ്പ് ചിൻമയ രമണ ഓർഡർ ചെയ്തത്. ഒക്ടോബർ 20ന് ലാപ്ടോപ്പ് ബോക്സ് വീട്ടിലെത്തി. എന്നാൽ പെട്ടി തുറന്നുനോക്കിയ ചിൻമയ കണ്ടത് കല്ലും ഈ മാലിന്യവും. ലാപ്ടോപിനുപകരം കല്ലും ഇ -മാല്യനവുമായിരുന്നു പെട്ടിയിലുണ്ടായിരുന്നത്.

  മരണം തൊട്ടുമുന്നിൽ, രക്ഷകനായി വളർത്തുപൂച്ച; തകർന്നുവീണ മേൽക്കൂരയ്ക്കടിയിൽ നിന്ന് അച്ഛനും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു

പറ്റിക്കപ്പെട്ടെന്നു മനസിലായ ഫ്ലിപ്കാർട്ടിന് മെയിൽ അയക്കുകയും പണം തിരികെ നൽകണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. തനിക്കുകിട്ടിയ ബോക്സിൻറെ ഫോട്ടോ യുവാവ് ട്വിറ്ററിലൂടെ പങ്കുവെക്കുകയും ചെയ്തു. ബോക്സിലെ ബാർകോഡ് വ്യക്തമായിരുന്നില്ലെങ്കിൽ യുവാവ് ചൂണ്ടികാട്ടി.

ഉൽപന്നം അയക്കുന്ന സമയത്ത് ലാപ്ടോപ്പ് പെട്ടിയിൽ ഉണ്ടായിരുന്നതായാണ് ഫ്ലിപ്കാർട്ട് അവകാശപ്പെട്ടത്. എന്നാൽ വാർത്ത വ്യാപകമായി പ്രചരിച്ചതോടെ ഫ്ലിപ്പ് കാർട്ട് പണം തിരികെ നൽകുമെന്ന് യുവാവിനെ അറിയിക്കുകയായിരുന്നു. പണം തിരികെ ലഭിച്ചതായി ചിൻമയ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ രണ്ടുദിവസം വൻ വൈദ്യുതി മുടക്കം: ബെസ്‌കോം ട്രാൻസ്‌ഫോർമർ പരിപാലനവും ബാധിക്കുന്ന പ്രദേശങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വേനലിൽ കരിയും, വികസനത്തിൽ വീഴും: കോടികൾ മണ്ണിലിട്ട് മൂടാൻ പുതിയ തൈനടീൽ മാമാങ്കവുമായി ബി.ഡി.എ
[masterslider id="10"]

Related posts