മതപരിവർത്തന വിരുദ്ധ ബിൽ അടുത്ത നിയമസഭാ സമ്മേളനത്തിൽ

ബംഗളൂരു: ഡിസംബർ 13 മുതൽ ബെലഗാവിയിൽ നടക്കുന്ന അടുത്ത നിയമസഭാ സമ്മേളനത്തിൽ മതപരിവർത്തന വിരുദ്ധ ബിൽ സംസ്ഥാന സർക്കാർ അവതരിപ്പിച്ചേക്കും.

ബിൽ പാസാക്കാൻ സർക്കാർ ആഗ്രഹിക്കുന്നുവെന്നും ഡിസംബർ അഞ്ചോടെ  കരട് തയ്യാറാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുംആഭ്യന്തര മന്ത്രി ആരാഗ ജ്ഞാനേന്ദ്ര പറഞ്ഞു.

ഉത്തർപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ ഇതിനകം തന്നെ ഇത്തരം നിയമങ്ങൾപാസാക്കിയിട്ടുണ്ടെന്നും സംസ്ഥാനം  അവ പഠിക്കുന്നുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

  കുടുംബ ബജറ്റിന്റെ നെഞ്ചിലേക്ക് അടുത്ത പ്രഹരം; നേരം പുലരുമ്പോൾ ഇത്രയധികം സാധനങ്ങൾക്ക് വിലകൂടുമെന്ന് കരുതിയോ?

ഞങ്ങൾ നിയമവിദഗ്ധരുമായി കൂടിയാലോചിക്കുകയും കരട് തയ്യാറാക്കുകയും ചെയ്യുന്നു.

അടുത്ത നിയമസഭാസമ്മേളനത്തിൽ ഇത് കൊണ്ടുവരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ഞങ്ങൾ അതിനായി പ്രവർത്തിക്കുന്നു, ” എന്ന്അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖ്യമന്ത്രിക്കസേര ഉറപ്പുള്ളത് തന്നെ: ഡി.കെ.ശിവകുമാര്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts