കനത്ത മഴയെ തുടർന്ന് റോഡുകൾ വെള്ളത്തിനടിയിലായി;നഗരത്തിൽ ഒറ്റപ്പെട്ട താമസക്കാരെ രക്ഷിക്കാൻ ബോട്ടുകളിറക്കി.

ബെംഗളൂരു: നഗരത്തിന്റെ  ഞായറാഴ്ച രാത്രി പെയ്ത മഴയിൽ , യെലഹങ്ക, ടാറ്റ നഗർ, നോർത്ത് ബെംഗളൂരുവിലെ മറ്റ് ഭാഗങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ വീടുകളിൽ ഒറ്റപ്പെട്ടു.

യെലഹങ്കയിലെ കേന്ദ്രീയ വിഹാർ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിലെ താമസക്കാരെ സർക്കാർ ബോട്ടുകൾഉപയോഗിച്ചാണ് കെട്ടിടത്തിന് പുറത്തേക്ക് മാറ്റിയത്‌.

നാല് ദിവസം മുമ്പ് അപ്പാർട്ട്‌മെന്റ് സമുച്ചയത്തിലും പരിസരത്തും രണ്ടടി വെള്ളമുണ്ടായിരുന്നുവെന്ന് ഇവിടുത്തെ താമസക്കാർ പറഞ്ഞു.

മുനിസിപ്പൽ കോർപ്പറേഷൻ (ബ്രുഹത് ബംഗളൂരു മഹാനഗര പാലികെ) പമ്പുകൾഉപയോഗിച്ച് അന്ന് വെള്ളം നീക്കം ചെയ്തിരുന്നു.

  യാത്രാക്ലേശത്തിന് ആശ്വാസമാകും; നമ്മ മെട്രോ ഗ്രീൻ ലൈനിൽ പുതിയ നീക്കം

ഇപ്പോൾ ഞങ്ങൾ നാലോ നാലര അടിയോളം വെള്ളത്തിലാണ്കുടുങ്ങിയത് എന്നും താമസക്കാർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാറ്റിവെക്കുന്ന വിവാഹങ്ങളും മാതൃത്വവും; ബെംഗളൂരുവിൽ അവിവാഹിതരായ യുവതികൾക്കിടയിൽ 'എഗ്ഗ് ഫ്രീസിങ്' നിരക്ക് വർദ്ധിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി
[masterslider id="10"]

Related posts