കുറഞ്ഞ ഹാജർനില വേണ്ടെന്നുള്ള നിലപാട് പുനഃപരിശോധിക്കണമെന്ന് സ്വകാര്യ സ്കൂളുകൾ.

ബെംഗളൂരു: എസ് എസ് എൽ സി പരീക്ഷ യോഗ്യതയ്ക്ക് 75 ശതമാനം ഹാജർനില ഉണ്ടായിരിക്കണമെന്ന നിബന്ധന ഒഴിവാക്കിക്കൊണ്ട് സർക്കാർ തീരുമാനമെടുത്തത് പുനഃപരിശോധിക്കണമെന്ന് സ്വകാര്യ സ്കൂളുകളുടെ സംഘടന സർക്കാറിനോടാവശ്യപ്പെട്ടു.

കർണാടക സെക്കൻഡറി എഡ്യൂക്കേഷൻ എക്സാമിനേഷൻ ബോർഡ് ആണ് 75 ശതമാനം ഹാജർനില ഒഴിവാക്കാൻ തീരുമാനമെടുത്തത്.

സ്കൂളുകൾ ജനവരിയിൽ തുറക്കാൻ തീരുമാനം എടുത്തിട്ടുണ്ടെങ്കിലും വിദ്യാർഥികൾക്ക് നേരിട്ടുള്ള ക്ലാസുകൾ നിർബന്ധമില്ലാത്ത സാഹചര്യത്തിലാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത് എന്ന് വകുപ്പ് കമ്മീഷണർ വി അംബു കുമാർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us