30,000 രൂപയുടെ കടം തീര്‍ക്കാന്‍ 65കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന യുവാവ് അറസ്റ്റിൽ

ബെംഗളൂരു: മുപ്പതിനായിരം രൂപയുടെ കടം തീര്‍ക്കാന്‍ 65കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന 22കാരന്‍ അറസ്റ്റില്‍. മൂര്‍ത്തി എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രാകേഷ് എന്നയാളാണ് അറസ്റ്റിലായത്. ഈ മാസം 15ന് ദേവനഹള്ളിയിലായിരുന്നു സംഭവം.

ഇയാള്‍ സമ്പന്ന കുടുംബത്തില്‍പെട്ടയാളാണെന്നും രാകേഷിന്‍റെ പിതാവിന് പ്രദേശത്ത് ഏഴ് കോടി രൂപയോളം വില വരുന്ന സ്വത്തുവകകളുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.

മൂര്‍ത്തിയെ രാകേഷ് പിന്നില്‍ നിന്ന് ക്രിക്കറ്റ് ബാറ്റുെകാണ്ട് അടിക്കുകയും കഴുത്തിന് കുത്തുകയും ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു.

തുടര്‍ന്ന് മൃതദേഹം കുറ്റിക്കാടും വെള്ളക്കെട്ടും നിറഞ്ഞ ഭാഗത്ത് ഉപേക്ഷിച്ച്‌ സ്വര്‍ണമാലയുമായി കടന്നുകളയുകയായിരുന്നു. വയോധികന്‍ വീട്ടില്‍ തിരിച്ചെത്താതായതോടെ കുടുംബം നല്‍കിയ പരാതിയില്‍ പൊലീസ് സി.സി.ടി.വി കാമറകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷത്തിലാണ് കൊലപാതകത്തിന്‍റെ ചുരുളഴിയുന്നത്.

തുടര്‍ന്ന് രാകേഷിനെ പൊലീസ് പിടികൂടുകയും സ്വര്‍ണമാല ഇയാളില്‍ നിന്ന് കണ്ടെടുക്കുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ രാകേഷ് കുറ്റം സമ്മതിച്ചതോടെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us