മുസ്ലീം സമുദായത്തെ ഭീഷണിപ്പെടുത്തുന്ന രീതിയിൽ വിദ്വേഷ പ്രസംഗ നടത്തിയ ബി.ജെ.പി എം.എൽ.എ പെട്ടു;മുൻകൂർ ജാമ്യമില്ല.

ബെംഗളൂരു : പൗരത്വ നിയമ വിഷയത്തിൽ മുസ്ലിം സമുദായത്തെ ഭീഷണിപ്പെടുത്തുന്ന രീതിയിൽ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി എംഎൽഎ സോമശേഖരൻ റെഡ്ഡി മുൻകൂർ ജാമ്യം നിഷേധിച്ച് കോടതി.

80% ഹിന്ദുക്കൾ 17 ശതമാനം മുസ്ലീങ്ങൾക്കെതിരെ തിരിഞ്ഞാൽ സ്ഥിതി എന്താകുമെന്ന് ചോദിച്ച് ഈ മാസം ആദ്യം നടത്തിയ പ്രസംഗമാണ് വിവാദമായത്.

റെഡ്ഡിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ റാലി നടന്നിരുന്നു.

കോൺഗ്രസിനെയും മുസ്ലീം സംഘടനകളുടെ എതിർപ്പ് ശക്തമായതോടെ ഗാന്ധിനഗർ പോലീസ് കേസെടുത്തു.

തുടർന്ന് മുൻകൂർ ജാമ്യം തേടി സോമശേഖരൻ ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചു.

എന്നാൽ മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള പ്രസംഗമാണ് എംഎൽഎ നടത്തിയതെന്ന് ജാമ്യം എതിർത്ത് സർക്കാറിനെ പ്രതിനിധീകരിച്ച പബ്ലിക് പ്രോസിക്യൂട്ടർ സങ്കണ്ണ വാദിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us