സ്കൂട്ടർ നിയന്ത്രണംതെറ്റി മറിഞ്ഞപ്പോൾ എതിരെ വന്ന ട്രക്ക് ഇടിച്ചിട്ടു;മലയാളി യുവതിക്ക് ദാരുണാന്ത്യം;സഹയാത്രികക്ക് പരിക്ക്.

ബെംഗളൂരു :നഗരത്തിലെ ഡെൽ ഇ എം സി ഇന്ത്യ എന്ന കമ്പനിയിൽ സീനിയർ അനലിസ്റ്റ് ആയി ജോലി ചെയ്തിരുന്നകാഞ്ഞങ്ങാട് മിലങ്ങത്ത് നിവാസിൽ സുരേന്ദ്ര പൈയുടെയും സാധന എസ് പൈയുടേയും മകൾ സുഷ്മിത (25) കെ.ആർ.പുരത്ത് വച്ചുണ്ടായ അപകടത്തിൽ മരിച്ചു.

സുഷ്മിതയും സുഹൃത്ത് ചൈതന്യയും ശനിയാഴ്ച പുലർച്ചെ ഷിഫ്റ്റ് കഴിഞ്ഞ് രാമമൂർത്തിനഗറിലെ വീട്ടിലേക്കു ഇരുചക്രവാഹനത്തിൽ പോകുമ്പോഴായിരുന്നു അപകടം. ന്യൂ ലൈറ്റ് സർക്കിളിലെത്തിയപ്പോൾ നിയന്ത്രണംവിട്ട് സ്കൂട്ടർ മറിഞ്ഞു. ചൈതന്യയായിരുന്നു സ്കൂട്ടർ ഓടിച്ചിരുന്നത്.

  നാല് മാസം ഗർഭിണിയായ ഭാര്യയെ നായയെ കെട്ടുന്ന ബെൽറ്റുകൊണ്ട് ശ്വാസംമുട്ടിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി

റോഡിൽ തലയടിച്ചുവീണ ഇവരെ എതിരെ വന്ന ട്രക്ക് ഇടിച്ചിട്ടു. പെട്ടെന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും സുഷ്മിതയെ രക്ഷിക്കാനായില്ല. ശിവാജിനഗർ ബൗറിങ് ആശുപത്രിയിൽ മൃതദേഹപരിശോധന നടത്തി.മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

സഹോദരങ്ങൾ :സഞ്ജന എസ് പൈ, സന്ദീപ് എസ് പൈ.

പരിക്കു പറ്റിയ രാമമൂർത്തി നഗർ സ്വദേശിനിയായ ചൈതന്യ (23) സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാർഥികൾക്ക് ആഹ്ലാദവാർത്ത; ബസ് പാസിന് അടച്ച തുക തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൻകിട അപ്പാർട്ട്മെന്റുകളുടെ കറന്റ് കട്ടാകും? ബെംഗളൂരുവിൽ കെട്ടിടസമുച്ചയങ്ങൾക്കെതിരെ സർക്കാർ നടപടി!
[masterslider id="10"]

Related posts