ബെംഗളൂരു : കഞ്ചാവ് കലർന്ന ചോക്ലേറ്റ് കൈവശം വെച്ച യുവാവിനെ അറസ്റ്റ് ചെയ്ത് എക്സൈസ്. വി.എൻ. സുജിത് കുമാറാർ എന്നയാളാണ് അറസ്റ്റിലായത്. ഇയാളിൽനിന്ന് 303 ഗ്രാം കള്ളക്കടത്ത് ചോക്ലേറ്റ് പിടികൂടി. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. ഡെപ്യൂട്ടി സൂപ്രണ്ട് സി.എച്ച്. ഗായത്രിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ പമ്പുവെൽ ജങ്ഷന് സമീപമുള്ള പാൻ ഷോപ്പ് റെയ്ഡ് ചെയ്താണ് ‘ഭാങ്’ ചോക്ലേറ്റ് പിടിച്ചെടുത്തത്. ‘ചാർമിനാർ’, ‘ബം ബം’ എന്നീ കോഡ് നാമങ്ങളിൽ വിറ്റഴിച്ച ചോക്ലേറ്റുകൾ ആയുർവേദ ക്ലാസിക് ഫൗണ്ടേഷനുമായി ബന്ധപ്പെട്ടതായിരുന്നു. ഈ ചോക്ലേറ്റുകൾക്ക് കഞ്ചാവിൻ്റെ മണമാണ്. ചോക്ലേറ്റിൻ്റെ കോഡ്…
Read MoreTag: bengaluru
ഭാര്യ മൊബൈൽ ഫോണിന് അടിമ; നിരവധി തവണ പിന്തിരിപ്പിക്കാൻ ശ്രമിച്ചു, ഒടുവിൽ വെട്ടിക്കൊന്ന് ഭർത്താവ്
ബെംഗളൂരു : കർണാടകയിലെ ഹിലിയാന ഗ്രാമത്തിലെ ഹൊസമുട്ടയിൽ ഭാര്യയെ വെട്ടിക്കൊന്ന് യുവാവ്. രേഖയാണ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഭാര്യയുടെ അമിത മൊബൈൽ ഫോൺ ഉപയോഗത്തെ തുടർന്ന് സഹികെട്ടാണ് കൊലപ്പെടുത്തിയതെന്നാണ് ഭർത്താവ് പൊലീസിനോട് പറഞ്ഞത്. സംഭവത്തിൽ ഭർത്താവ് കൊലാംബെ ഗ്രാമത്തിലെ ഗണേഷ് പൂജാരിയെ (42) പൊലീസ് അറസ്റ്റ് ചെയ്തു. മൊബൈൽ ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട് രേഖയുമായി ഗണേശ് പലപ്പോഴും വഴക്കിടാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇരുവരും തമ്മിലുള്ള പ്രശ്‌നത്തെ തുടർന്ന് പരാതി ലഭിക്കുകയും പൊലീസ് ഗണേശിനെ വിളിച്ചുവരുത്തി ബോണ്ടിൽ ഒപ്പിടാൻ നിർബന്ധിച്ചിരുന്നതായും അയൽവാസികൾ പറഞ്ഞു. ഫോൺ കൈയിൽ…
Read Moreആർ.എസ്.എസ് നേതാക്കളുടെ വീടുകളിൽ രാത്രി റെയ്ഡ് നടത്തിയ സംഭവം; ദക്ഷിണ കന്നട ജില്ല എസ്.പിക്ക് ഹൈകോടതി നോട്ടീസ്
ബെംഗളൂരു : ആർ.എസ്.എസ് നേതാക്കളുടെയും, തീവ്ര ഹിന്ദുത്വ പ്രവർത്തകരുടെയും വീടുകളിൽ അർധരാത്രി നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് ഹൈകോടതി ജില്ല പൊലീസ് സൂപ്രണ്ടിന് നോട്ടീസ് അയച്ച് കർണാടക ഹൈക്കോടതി പൊലീസ് നടപടി ചോദ്യം ചെയ്ത് ഉപ്പിനങ്ങാടി സ്വദേശി യു.ജി. രാധ സമർപ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് സുനിൽദത്തിൻ്റെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. ഹരജിക്കാരിക്ക് വേണ്ടി അഭിഭാഷകൻ അരുൺ ശ്യാം കോടതിയിൽ ഹാജരായി. റെയ്ഡുകളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സമർപ്പിക്കാൻ എസ്.പി ഡോ. കെ. അരുൺ കുമാറിനോട് ഹൈകോടതി നിർദേശിച്ചു. അതെസമയം നിയമം ലംഘിക്കുന്ന തരത്തിൽ…
Read Moreഒരു ദിവസത്തെ ഓട്ടോ ചാർജ് 700 രൂപ; ടാക്‌സികൾ ഈടാക്കുന്നത് തോന്നിയത് പോലെ ബെംഗളൂരു ബൈക്ക് ടാക്സി നിരോധനത്തിനെതിരെ പൊതുജനം
ബെംഗളൂരു : ബെംഗളൂരുവിലെ ബൈക്ക് ടാക്സി നിരോധനത്തിന് പിന്നാലെ ജനങ്ങളുടെ വിമർശനങ്ങളും, പ്രതിഷേധവും ശക്തമാക്കുന്നു. തിരക്കേറിയ റോഡുകൾക്കും ചെലവേറിയ ഗതാഗത സംവിധാനങ്ങൾക്കുമിടയിൽ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായിരുന്നു ബൈക്ക് ടാക്സികൾ. സമൂഹമാധ്യമങ്ങളിൽ ഗവൺമെന്‍റിന്‍റെ പുതിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നു വരുന്നത്. ബൈക്ക് – ടാക്സി നിരോധനത്തിന് പിന്നാലെ 700 രൂപയാണ് ഇരുവശത്തേയ്ക്കുമുള്ള യാത്രയ്ക്ക് ഒരു ദിവസം ചെലവാക്കേണ്ടി വരുന്നത്. ബൈക്ക് ടാക്സികൾക്ക് നിരോധനം ഏർപ്പെടുത്തിയെന്നല്ലാതെ പരിഹാരമെന്നോണം അധികൃതർ നടപടിയൊന്നും എടുക്കാത്തത് എന്തുകൊണ്ടെന്നാണ് ജനങളുടെ ചോദ്യം. ബൈക്ക് ടാക്സി നിരോധിച്ചതോടെ ബംഗളൂരുവിലെ മറ്റ് ടാക്സി സംവിധാനങ്ങൾക്ക്…
Read Moreയുവ ദളിത് അഭിഭാഷകന് നേരെ മർദ്ദനവും, ജാതിയധിക്ഷേപവും ; വീഡിയോ വൈറലായതിന് പിന്നാലെ കേസെടുത്ത് പൊലീസ്
ബെംഗളൂരു : യുവ ദളിത് അഭിഭാഷകന് നേരെ ജാതി അധിക്ഷേപവും ശാരീരിക ആക്രമണവും നടത്തിയതായി പരാതി. സുരപുര താലൂക്കിലെ നാഗരള ഗ്രാമത്തിൽ താമസിക്കുന്ന ദുർഗപ്പ ഹൊസമണി എന്ന യുവാവാണ് പരാതി നൽകിയത്. ഗ്രാമത്തിലെ റോഡിലൂടെ നടക്കുമ്പോഴാണ് സംഭവം. മല്ലയ്യ, അർജുന എന്നീ രണ്ടാളുകൾ പ്രകോപനമില്ലാതെ തടഞ്ഞുനിർത്തി ജാതി അധിക്ഷേപം നടത്തി. തുടർന്ന് യുവാവിനെ ശാരീരികമായി ആക്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ആക്രമിക്കാൻ എന്താണ് കാരണമെന്ന് തനിക്കറിയില്ലെന്നാണ് യുവാവ് പറഞ്ഞത്. അതെസമയം സംഭവത്തി ൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ വ്യാപകമായ വിമർശനങ്ങളാണ് ഉയർന്നത്. ഹൊസമണിയുടെ…
Read Moreബെംഗളൂരുവിൽ നിന്ന് പുതിയ എക്സ്പ്രസ് സർവീസുകളും ആത്മീയ ടൂർ പാക്കേജുകളും പ്രഖ്യാപിച്ച് ബിഎംടിസി
ബെംഗളൂരു: ശനിയാഴ്ച മുതൽ ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) പ്രധാന റൂട്ടുകളിൽ കുറഞ്ഞ സ്റ്റോപ്പുകളോടെ എക്സ്പ്രസ് ബസ് സർവീസുകൾ നടത്തും . ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി വെള്ളിയാഴ്ച പുതിയ സംരംഭം ഉദ്ഘാടനം ചെയ്തു. ബെംഗളൂരുവിലുടനീളം ആകെ 48 എക്സ്പ്രസ് ബസുകൾ സർവീസ് നടത്തും, പ്രതിദിനം 348 ട്രിപ്പുകൾ പൂർത്തിയാക്കും. യാത്രക്കാർക്ക് 1,500 രൂപ നിരക്കിൽ പ്രതിമാസ യാത്രാ പാസ്ലഭിക്കും , ഇത് എക്സ്പ്രസ്, ഓർഡിനറി, നൈസ് റോഡ് ഓർഡിനറി ബസുകളിലേക്ക് (പ്രീമിയം സർവീസുകൾ ഒഴികെ) പ്രവേശനം അനുവദിക്കുന്നു. ആത്മീയ ടൂർ സർവീസ…
Read Moreകമ്പനിക്ക് നഷ്ടം വരുത്തി: തൊഴിലാളിയെ ഉടമ ഒറ്റക്കാലിൽ നിർത്തിയതായി പരാതി
ബെംഗളൂരു : ഫാക്ടറിക്ക് നാശനഷ്ടം വരുത്തിയെന്ന് ആരോപിച്ച് ഉടമ തൊഴിലാളിയെ ഒറ്റക്കാലിൽ നിർത്തിച്ചതായി പരാതി. ബ്രമാവർ താലൂക്കിലാണ് സംഭവം. പ്രദേശവാസിയായ പ്രവീണാണ് പീഡനത്തിന് ഇരയായത്. വണ്ടാരുവിലെ കൃഷ്ണ പ്രസാദ് ഫാക്ടറിയിൽ ഇലക്ട്രീഷനായി ജോലി ചെയ്ത് വരികയായിരുന്നു ഇയാൾ. കമ്പനിയിൽ വൈദ്യുതി ഇല്ലെന്ന അറിയിപ്പ് വന്ന സാഹചര്യത്തിൽ ലൈൻമാനെ വിവരമറിയിക്കുന്നതിനായി പോയപ്പോൾ എച്ച്ആർ വിഭാഗം ഓഫീസർ തടഞ്ഞു നിർത്തി. കമ്പനിയുടെ ഉടമ താങ്കളെ അകത്തേക്ക് പ്രവേശിപ്പിക്കരുതെന്ന് പറഞ്ഞതായും പിന്നാലെ മൊബൈൽ ഫോണും, ബൈക്കും തട്ടിയെടുത്തതായും യുവാവ് ആരോപിച്ചു. കമ്പനിക്ക് ഉണ്ടായ ഡീസൽ നഷ്ടത്തിന് താനാണ് കുറ്റക്കാരനെന്നും…
Read Moreകർണാടക സർക്കാർ നന്ദിനിയേക്കാളും അമുലിന് പ്രാധാന്യം നൽകുന്നു -പി.സി.മോഹനൻ
ബെംഗളൂരു : കർണാടക സർക്കാർ നന്ദിനിയേക്കാളും അമുലിന് പ്രാധാന്യം നൽകുകയാണെന്ന് ബി.ജെ.പി നേതാവ് പി.സി മോഹനൻ. പത്തോളം മെട്രോ സ്റ്റേഷനുകളിൽ നന്ദിക്ക് പകരം സർക്കാർ അമൂലിന് അനുമതി നൽകിയെന്നും അദ്ദേഹം ആരോപിച്ചു. ലോകത്തിലെ പാലിന്റെ 20% അമുൽ ഉത്പാദിപ്പിക്കുകയും ഇന്ത്യയുടെ ദ്രാവക പാൽ വിപണിയുടെ 30% നിയന്ത്രിക്കുകയും ചെയ്യുന്ന വമ്പൻ സ്ഥാപനമാണ് അമുൽ. കർണാടകയിൽ അമുൽ ഐസ്ക്രീം ഉൾപ്പടെ വിറ്റിട്ടുണ്ടെങ്കിലും പാൽ വിൽപ്പനക്കായി എത്തുന്നത് ആദ്യമാണ്. ഐസ്ക്രീമുമായി എത്തിയപ്പോൾ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. എന്നാൽ, പാലും മറ്റ് ഉൽപന്നങ്ങളുമായി അമുൽ എത്തിയതോടെ വലിയ പ്രതിഷേധമുണ്ടായി.…
Read Moreഅനധികൃത കെട്ടിടങ്ങളുടെ നിർമ്മാണം; ബെംഗളൂരുവിൽ നിരവധി കെട്ടിടങ്ങൾ പൊളിച്ച് മാറ്റി
ബെംഗളൂരു : യെലഹങ്ക, ബ്യാതരായണപുര നിയമസഭ മണ്ഡലങ്ങളിലെ 12 കെട്ടിടങ്ങളിലെ അനധികൃത നിർമാണങ്ങൾ ഒഴിപ്പിച്ച് നഗരസഭ അധികൃതർ. കൂടുതൽ നിലകളുള്ളതും, അംഗീകൃത പ്ലാനുകളിൽനിന്ന് മാറ്റി സ്ഥാപിച്ചതുമായ കെട്ടിടങ്ങളെയാണ് ലക്ഷ്യമിട്ടതെന്ന് ബൃഹത് ബംഗളൂരു മഹാനഗര പാലികെയുടെ യെലഹങ്ക സോണൽ കമീഷണർ കരി ഗൗഡ വ്യക്തമാക്കി. സുരഭി ലേഔട്ട്, മുനേശ്വർ ലേഔട്ട്, ചിക്കബൊമ്മസാന്ദ്ര എന്നീ സ്ഥലങ്ങളിലെ 2400 ചതുരശ്ര അടി വിസ്തീർണമുള്ള ഭാഗത്ത് നിയമാനുസൃതമല്ലാതെ നിർമിച്ച മൂന്നാം നിലകൾ പൊളിച്ചുമാറ്റിയതായി ബി.ബി.എം.പി പ്രസ്താവനയിൽ അഭിപ്രയപ്പെട്ടു. യെലഹങ്ക ന്യൂ ടൗണിൽ അനുവദിച്ചതിൽ നിന്ന് വ്യത്യസ്ഥമായി രണ്ട് നിലകൾക്ക് പുറമേയുള്ള…
Read Moreഎൻ.എസ്.യു ഐ നേതാവിനും, സുഹൃത്തിനും വാഹനാപകടത്തിൽ ദാരുണാന്ത്യം
ബെംഗളൂരു : തലപ്പാടിക്കും മംഗളൂരുവിനുമിടയിലെ ജെപ്പിനമോഗരുവിൽ ചൊവ്വാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിൽ യുവാക്കൾക്ക് ദാരുണാന്ത്യം.എൻ.എസ്.യു.ഐ ദക്ഷിണ കന്നട ജില്ല വൈസ് പ്രസിഡന്റ് ഓംശ്രീ പൂജാരി(26),സുഹൃത് അമൻ റാവു(27) എന്നിവരാണ് മരിച്ചത് . തലപ്പാടിയിൽ അത്താഴത്തിന് പോയ ഇരുവരും മടങ്ങവേ ജെപ്പിനമോഗരുവിൽ വെച്ച് സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.കോൺഗ്രസ് പാർട്ടി പ്രവർത്തകരായ ഇരുവരും സാമൂഹ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. അതെസമയം ഓംശ്രീയുടേയും, സുഹൃത്തിൻ്റെയും മരണത്തിൽ കർണാടക നിയമസഭ സ്പീക്കർ യു.ടി.ഖാദർ,കെ.പി.സി.സി ജനറൽ സെക്രട്ടറി ഇനായത്ത് അലി എന്നിവർ അനുശോചിച്ചു. കോൺഗ്രസ്…
Read More