ഒരു ദിവസത്തെ ഓട്ടോ ചാർജ് 700 രൂപ; ടാക്‌സികൾ ഈടാക്കുന്നത് തോന്നിയത് പോലെ ബെംഗളൂരു ബൈക്ക് ടാക്സി നിരോധനത്തിനെതിരെ പൊതുജനം

ബെംഗളൂരു : ബെംഗളൂരുവിലെ ബൈക്ക് ടാക്സി നിരോധനത്തിന് പിന്നാലെ ജനങ്ങളുടെ വിമർശനങ്ങളും, പ്രതിഷേധവും ശക്തമാക്കുന്നു.

തിരക്കേറിയ റോഡുകൾക്കും ചെലവേറിയ ഗതാഗത സംവിധാനങ്ങൾക്കുമിടയിൽ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായിരുന്നു ബൈക്ക് ടാക്സികൾ.

സമൂഹമാധ്യമങ്ങളിൽ ഗവൺമെന്‍റിന്‍റെ പുതിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നു വരുന്നത്.

ബൈക്ക് – ടാക്‌സി നിരോധനത്തിന് പിന്നാലെ 700 രൂപയാണ് ഇരുവശത്തേയ്ക്കുമുള്ള യാത്രയ്ക്ക് ഒരു ദിവസം ചെലവാക്കേണ്ടി വരുന്നത്.

  ആണി വിതറി 'പഞ്ചർ മാഫിയ'; ബെംഗളൂരുവിൽ പൊതുജനങ്ങൾ കടുത്ത ആശങ്കയിൽ

ബൈക്ക് ടാക്സികൾക്ക് നിരോധനം ഏർപ്പെടുത്തിയെന്നല്ലാതെ പരിഹാരമെന്നോണം അധികൃതർ നടപടിയൊന്നും എടുക്കാത്തത് എന്തുകൊണ്ടെന്നാണ് ജനങളുടെ ചോദ്യം.

ബൈക്ക് ടാക്സി നിരോധിച്ചതോടെ ബംഗളൂരുവിലെ മറ്റ് ടാക്സി സംവിധാനങ്ങൾക്ക് എതിരാളികൾ ഇല്ലാതായി. അതുകൊണ്ട് തന്നെ തോന്നിയ നിലയ്‌ക്കാണ്‌ ഓട്ടോ ചാർജ് ഈടാക്കുന്നതെന്നും പരാതി ഉയരുന്നു.

നിരോധനത്തിന് പിന്നാലെ റാപ്പിഡോ കമ്പനി ബൈക്ക് ടാക്സി സർവീസിൽ നിന്ന് പാർസൽ സർവീസുകളിലേക്ക് മാറി.

അതെസമയം തിരക്കേറിയ നഗരത്തിലെ ജനങ്ങൾക്ക് ഏറെ സഹായകമായിരുന്ന ബൈക്ക് – ടാക്സി സംവിധാനം തിരികെ കൊണ്ടുവരണമെന്ന ആവശ്യം ശക്തമാവുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് ഹിജാബ് നിരോധനം പിൻവലിച്ചു; ക്ലാസ് മുറികളിൽ ആചാരപരമായ വസ്ത്രങ്ങൾ ധരിക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നിന്നും കഴിച്ച പനീർ ടിക്ക റോളിൽ പല്ലി; കഴിച്ച യുവാവ് ആശുപത്രിയിൽ, ബേക്കറിക്കെതിരെ കേസ്
[masterslider id="10"]

Related posts