രാജകീയ പ്രഭയിൽ മോദി; ആദിചുഞ്ചനഗിരിയിൽ പ്രധാനമന്ത്രിയെ കാത്തിരിക്കുന്നത് പ്രത്യേക ‘മൈസൂർ പേട്ട’

ബെംഗളൂരു: മാണ്ഡ്യ ജില്ലയിലെ ആദിചുഞ്ചനഗിരി മഹാസംസ്ഥാന മഠത്തിൽ നാളെ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി ഒരുങ്ങുന്നത് രാജകീയ സ്വീകരണം. ഭൈരവൈക്യ മന്ദിറിന്റെ ഉദ്ഘാടന ചടങ്ങിൽ മൈസൂർ രാജാക്കന്മാർ ധരിച്ചിരുന്ന പരമ്പരാഗത ശൈലിയിലുള്ള പ്രത്യേക ‘മൈസൂർ പേട്ട’ (തലപ്പാവ്) അണിഞ്ഞാകും പ്രധാനമന്ത്രി ശ്രദ്ധാകേന്ദ്രമാവുക.

മൈസൂരിലെ പ്രശസ്ത കലാകാരനായ നന്ദൻ സിംഗ് അഞ്ച് ദിവസം എടുത്താണ് ഈ സവിശേഷമായ തലപ്പാവ് നിർമ്മിച്ചത്. ബനാറസ് തുണിയിൽ പ്രത്യേക അച്ചുകൾ ഉപയോഗിച്ച് തയ്യാറാക്കിയ തലപ്പാവിൽ മൈസൂർ രാജവംശത്തിന്റെ ഔദ്യോഗിക ചിഹ്നമായ ‘ഗന്ധഭേരുണ്ട’ മധ്യഭാഗത്ത് ആലേഖനം ചെയ്തിട്ടുണ്ട്. നൽവാടി കൃഷ്ണരാജ വോഡയാർ ധരിച്ചിരുന്ന അതേ രാജകീയ പ്രൗഢിയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിർമ്മലാനന്ദനാഥ് സ്വാമിജിയുടെ മാർഗനിർദേശപ്രകാരം ‘നമ്മൂർ നമ്മരു’ എന്ന സേവന സംഘടനയാണ് ഈ തലപ്പാവ് പ്രധാനമന്ത്രിക്ക് സമർപ്പിക്കുന്നത്.

  ലോകത്തെ അതിവേഗം വളരുന്ന നഗരമായി ബെംഗളൂരു മാറും; 2035-ഓടെ ഒന്നാം സ്ഥാനം കൈവരിക്കുമെന്ന് ആഗോള പഠന റിപ്പോർട്ട്

ആദിചുഞ്ചനഗിരി മഠം മുൻ മേധാവി ഡോ. ബാലഗംഗാധരനാഥ സ്വാമിജിയുടെ സ്മരണയ്ക്കായി ദ്രാവിഡ ശൈലിയിൽ നിർമ്മിച്ച ‘ശ്രീ ഗുരു ഭൈരവൈക്യ മന്ദിർ’ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. ഉദ്ഘാടനത്തിന് ശേഷം ബി.ജി.എസ് സ്റ്റേഡിയത്തിൽ നടക്കുന്ന ഭക്തജന സംഗമത്തെ അദ്ദേഹം അഭിസംബോധന ചെയ്യും.

  കാറിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റിരുന്ന ഭർത്താവും മരിച്ചു

പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ആദിചുഞ്ചനഗിരി പ്രദേശം മുഴുവൻ ദീപാലങ്കാരങ്ങളാൽ മനോഹരമാക്കിയിട്ടുണ്ട്. ഒരു ലക്ഷത്തിലധികം ഭക്തർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ചടങ്ങിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി രണ്ടായിരത്തിലധികം പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ‘കാവിക്കരുത്ത്’ പ്രവചിച്ച് പ്രധാനമന്ത്രി; കര്‍ണാടക ഉപതിരഞ്ഞെടുപ്പ് വിജയത്തെ അഭിനന്ദിച്ചു
[masterslider id="10"]

Related posts