രാത്രികാലങ്ങളിൽ സൂക്ഷിക്കുക; കയ്യിൽ ആയുധങ്ങളുമായി നടക്കുന്ന കൊള്ളസംഘത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; ജനങ്ങൾ പരിഭ്രാന്തിയിൽ

ബെംഗളൂരു : കഴിഞ്ഞ ഒരു മാസമായി ശിവമോഗയിൽ കവർച്ചക്കാർ സജീവമാണ് എന്ന് റിപ്പോർട്ട്. വീടുകൾ ലക്ഷ്യമിട്ട് മോഷണവും കവർച്ചയും അവർ നടത്തുന്നുണ്ട്. കയ്യിൽ ഒരു വടിവാളും നീളമുള്ള കത്തിയും കത്തിയുമായി ആറ് പേരടങ്ങുന്ന ഒരു സംഘം കൊള്ളക്കാരുടെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. വഡിനകൊപ്പയ്ക്ക് സമീപമുള്ള പുട്ടപ്പ ക്യാമ്പ് പ്രദേശത്താണ് സംഭവം.

ശിവമോഗ താലൂക്കിലെ വഡിനകൊപ്പയിലെ പുട്ടപ്പ ക്യാമ്പ് ലേഔട്ടിൽ ശനിയാഴ്ച രാത്രി ഒരു മണിയോടെയാണ് ആയുധധാരികളായ ആറ് പേരടങ്ങുന്ന ഒരു സംഘം കൊള്ളക്കാർ ചുറ്റിത്തിരിയുന്നത്. സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ പ്രദേശവാസികളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്.

  ഗ്യാസ് സിലിണ്ടർ വീട്ടുപടിക്കൽ എത്തിക്കാൻ അധിക പണം നൽകേണ്ട; കർശന നടപടിയുമായി സർക്കാർ

കൊള്ളക്കാർ ജീൻസും വെസ്റ്റും മാത്രമാണ് ധരിച്ചിരിക്കുന്നത്. അരയിൽ ആയുധങ്ങളുണ്ട്. എല്ലാവരും മുഖം മറച്ച നിലയിലാണ്. കൈകളിൽ ടോർച്ചുകളുമുണ്ട്. ഒരാൾ കയ്യുറകൾ ധരിച്ചിരിക്കുന്നു. മറ്റൊരാൾ ഒരു ബാഗ് വഹിക്കുന്നതം വിഡിയോയിൽ കാണാം.

പുട്ടപ്പ ക്യാമ്പ് ബ്ലോക്കിലെ എല്ലാ റോഡുകളിലൂടെയും ആറ് പേർ നടന്നു നീങ്ങി. ഈ കാഴ്ച കണ്ട് നാട്ടുകാർ ഭയത്തിലാണ്. എന്നാൽ ഇന്നലെ ഒരു വീടും കൊള്ളയടിക്കപ്പെട്ടില്ല. കള്ളന്മാർ വന്നുപോയി എന്ന വാർത്ത കാരണം ബ്ലോക്കിലെ ജനങ്ങൾ ഇപ്പോൾ പരിഭ്രാന്തിയിലാണ്.

  പാമ്പ് കടി ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം? കടിയേറ്റാൽ പരിഭ്രമിക്കരുത്; ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതും; അറിയാൻ വായിക്കാം

പ്രദേശത്തെ ആളുകൾ രാവിലെ ഉണർന്ന് സിസിടിവി ക്യാമറകൾ നോക്കിയപ്പോൾ, കൊള്ളക്കാരുടെ സംഘം ചുറ്റിത്തിരിയുന്നതായി കണ്ടെത്തിയത്. നിലവിൽ, ശിവമൊഗ്ഗയിലെ തുങ്ക നഗർ പോലീസിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്, കൂടാതെ അഡീഷണൽ എസ്പി കരിയപ്പ, തുങ്ക നഗർ പിഐ ഗുരുരാജ് എന്നിവരുൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  20 മിനിറ്റ് യാത്ര ഇനി 10 മിനിറ്റിൽ! ബെംഗളൂരുവിൽ പുതിയ നൈസ് റോഡ് പരീക്ഷണാടിസ്ഥാനത്തിൽ തുറന്നു; പക്ഷേ ടോൾ കടുപ്പം
[masterslider id="10"]

Related posts

Click Here to Follow Us