ബി.ബി.എം.പി. കരാറുകാരന്റെ ഫ്ളാറ്റിൽ നിന്നും 42 കോടിരൂപ പിടിച്ചെടുത്തു

ബെംഗളൂരു : ബി.ബി.എം.പി. കരാറുകാരന്റെ ഫ്ളാറ്റിൽ നിന്നും 42 കോടി രൂപ പിടിച്ചെടുത്തു.

ഫ്ലാറ്റിൽ കട്ടിലിനടിയിൽ കാർഡ് ബോർഡ് പെട്ടികളിലാക്കി സൂക്ഷിച്ച 42 കോടിരൂപ ആദായനികുതിവകുപ്പ് പിടിച്ചെടുക്കുകയായിരുന്നു.

കഴിഞ്ഞ ബി.ജെ.പി. സർക്കാർ ബില്ലുമാറിക്കിട്ടാൻ 40 ശതമാനം കമ്മിഷൻ വാങ്ങിയെന്ന ആരോപണമുന്നയിച്ച പ്രമുഖ കരാറുകാരിൽ ഒരാളായ ആർ. അംബികാപതിയുടെ സുൽത്താൻ പാളയയിലെ ഫ്ളാറ്റിൽനിന്നാണ് ആദായനികുതിവകുപ്പ് പണം കണ്ടെത്തിയത്.

  മഴയിൽ കുതിർന്ന് ബെംഗളൂരു; ഓലയും ഊബറുമില്ല;വിമാനത്താവളത്തിൽ കുടുങ്ങി യാത്രക്കാർ: ടാക്സി കിട്ടാനില്ല!

23 പെട്ടികളിലായി സൂക്ഷിച്ച നിലയിലായിരുന്നു നോട്ടുകെട്ടുകൾ.

താമസക്കാരില്ലാതെ ഒഴിഞ്ഞുകിടക്കുന്ന ഫ്ളാറ്റാണിത്.

പണം പിടിച്ചെടുത്തതോടെ അഞ്ചുസംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനുവേണ്ടി കോൺഗ്രസ് സംഭരിച്ച പണമാണിതെന്ന ആരോപണവുമായി ബി.ജെ.പി.യും ജെ.ഡി.എസും തെലങ്കാനയിലെ ഭാരത് രാഷ്ട്രസമിതിയും രംഗത്തെത്തി.

അംബികാപതി ഉൾപ്പെടെ ഏഴുകരാറുകാരുമായി ബന്ധമുള്ള വീടുകളിലും സ്ഥാപനങ്ങളിലുമാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. വിവിധയിടത്തുനിന്നായി ഒട്ടേറെ രേഖകളും സംഘം പിടിച്ചെടുത്തതായാണ് സൂചന.

ബി.ബി.എം.പി. കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റും കർണാടക കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റുമാണ് അംബികാപതി. മുൻ ജെ.ഡി.എസ്. കോർപ്പറേറ്റർ അശ്വതാമ്മയുടെ ഭർത്താവാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​ഗളൂരുവിലെ ക്ലബിൽ ലിഫ്റ്റ് പാതിവഴിയിൽ കുടുങ്ങി; രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ അഭിഭാഷകൻ നാലാം നിലയിൽ നിന്ന് താഴേക്ക് വീണു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഏതായാലും വന്നു എന്നാപ്പിന്നെ മുടി സ്റ്റൈൽ ചെയ്ത് പോകാം; സലൂണിലെ ഈ 'കസ്റ്റമറെ' കണ്ട് ഞെട്ടി നാട്ടുകാർ!
[masterslider id="10"]

Related posts