മോഷ്ടിച്ച ഫോണുകൾ വിറ്റ കടയുടമ പിടിയിൽ

ബെംഗളൂരു: മോഷ്ടിച്ച ഫോൺ വിറ്റ രണ്ടംഗ സംഘത്തെ പൊലീസ് പിടികൂടി. ഏഴു ലക്ഷം രൂപ വിലമതിക്കുന്ന മോഷ്ടിച്ച 40 മൊബൈൽ ഫോണുകളും ഇവരിൽ നിന്നും കണ്ടെടുത്തു.

ലിംഗരാജപുരത്തെ ഗാരേജ് മെക്കാനിക്കായ മുഹമ്മദ് സജ്ജാദ് രാത്രിയിൽ റോഡിലൂടെ ഒറ്റയ്ക്ക് നടക്കുന്നവരുടെ ഫോണുകൾ തട്ടിയെടുത്ത് ബസവേശ്വരനഗറിൽ മൊബൈൽ ഫോൺ സർവീസ് ഷോപ്പ് നടത്തുന്ന സുഹൃത്ത് അരുണിന് കൈമാറും. മോഷ്ടിച്ച ഫോണുകൾ അരുൺ തന്റെ കടയിലെ ഉപഭോക്താക്കൾക്ക് വിൽക്കുകയും ചിലപ്പോൾ അവയുടെ സ്പെയർ പാർട്സ് കേടായ ഉപകരണങ്ങൾ സർവീസ് ചെയ്യാൻ ഉപയോഗിക്കുകയും ചെയ്യുമായിരുന്നുവെന്നും പോലീസ് പറഞ്ഞു.

  പുതിയ സന്തോഷം പങ്കുവെച്ച് നടി റെബ മോണിക്ക ജോൺ

കോറമംഗല, പുത്തേനഹള്ളി, ജെപി നഗർ, മഡിവാള, സൗത്ത്, തെക്കുകിഴക്കൻ ബെംഗളൂരുവിലെ മറ്റ് ഭാഗങ്ങളിൽ നിന്നാണ് സജ്ജാദ് ഫോണുകൾ മോഷ്ടിച്ചതെന്ന് കോറമംഗല പോലീസ് പറഞ്ഞു. ഇരുചക്ര വാഹനങ്ങൾ മോഷ്ടിച്ചതിന് ഇയാൾ മുമ്പ് അറസ്റ്റിലായി ജാമ്യത്തിൽ വിട്ടയച്ചയാളാണെന്നും പോലീസ് കൂട്ടിച്ചേർത്തു.

കോറമംഗല കെഎച്ച്ബി കോളനിയിൽ പേയിംഗ് ഗസ്റ്റായി താമസിക്കുന്ന കോളേജ് വിദ്യാർത്ഥി യാഷ് ഗൗർ നൽകിയ കവർച്ച പരാതിയെക്കുറിച്ച് അന്വേഷിക്കുന്നതിനിടെയാണ് കോറമംഗല പോലീസ് ഇൻസ്പെക്ടർ നടരാജ് ഡിഎൻ-നും സംഘവും സജ്ജാദിനെ കണ്ടെത്തിയത്.

  പ്രധാനമന്ത്രിയുടെ സന്ദർശനം: ബെംഗളൂരുവിൽ നാളെ (മെയ് 10) വ്യാപക ഗതാഗത നിയന്ത്രണം

ഒക്‌ടോബർ ആറിന് രാത്രി 11 മണിയോടെ പിജി അക്കോമഡേഷനു സമീപം താൻ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ ഒരാൾ അത് തട്ടിയെടുത്ത് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് ഗൗർ പോലീസിനോട് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളാണ് കവർച്ചക്കാരൻ സജ്ജാദാണെന്ന് തിരിച്ചറിയാൻ പോലീസിനെ സഹായിച്ചത്. പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ അരുണിനെ പൊക്കിക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കയ്യിൽ മറ്റൊരു പ്ലാനുമില്ല, എങ്കിലും ആ 60,000 രൂപയുടെ ജോലി വേണ്ടെന്ന് വെച്ചു; ബെംഗളൂരുവിലെ 22-കാരിയുടെ തുറന്നുപറച്ചിൽ വൈറൽ!
[masterslider id="10"]

Related posts