14 കാരിയെ വിവാഹം കഴിച്ചതിന് 46കാരൻ പിടിയിൽ

ബെംഗളൂരു: യെലഹങ്ക ന്യൂ ടൗണിൽ ശൈശവവിവാഹം ആരോപിച്ച് 14 വയസ്സുള്ള പെൺകുട്ടിയുടെ 46 കാരനായ ഭർത്താവിനെയും മാതാപിതാക്കളെയും ശനിയാഴ്ച കർണാടക പോലീസ് അറസ്റ്റ് ചെയ്തു. വിവാഹം നടത്തിക്കൊടുത്ത പൂജാരിക്കുവേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചിരിക്കുകയാണ് പൊലീസ്.

സ്‌കൂൾ വിട്ടുപോയ പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ (സിഡബ്ല്യുസി) കസ്റ്റഡിയിൽ അയച്ചു, ഇപ്പോൾ ബംഗളൂരുവിലെ വിൽസൺ ഗാർഡനിലെ സ്ത്രീകൾക്കായുള്ള സർക്കാർ അഭയകേന്ദ്രത്തിലാണ് പാർപ്പിച്ചിട്ടുള്ളത്. ചിക്കബെട്ടഹള്ളിയിലെ ഭൂവുടമ എൻ ഗുരുപ്രസാദാണ് പ്രതിയായ ഭർത്താവ്.

ദിവസ വേതന തൊഴിലാളികളാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ. പ്രതി ഗുരുപ്രസാദ് പെൺകുട്ടിയുടെ മാതാപിതാക്കളെ പണം നൽകി പ്രലോഭിപ്പിച്ചതായി പോലീസ് വിശദീകരിച്ചു. ബന്ധുവിനോടൊപ്പം പിജി സ്ഥാപനത്തിൽ ജോലിക്കെത്തിയ പെൺകുട്ടി ഉടമയുടെ മുന്നിൽ പൊട്ടിക്കരഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്.

  വഴി ചോദിച്ചതിന് മർദ്ദനം; ബെംഗളൂരുവിൽ ബൈക്ക് യാത്രക്കാരനെ മർദ്ദിച്ച് വീഴ്ത്തി ബെൻസ് ഡ്രൈവർ

ഒരു ക്ഷേത്രത്തിൽ വച്ച് 46 കാരനായ പുരുഷനെ വിവാഹം കഴിച്ചതായി പെൺകുട്ടി അദ്ദേഹത്തോട് പറഞ്ഞു. തുടർന്ന് പിജിയുടെ ഉടമ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഗുരുപ്രസാദിന്റെ ഭാര്യ വർഷങ്ങൾക്ക് മുമ്പ് ഇയാളെ ഉപേക്ഷിച്ച് പോയിരുന്നുവെന്നും അദ്ദേഹത്തിന് കുട്ടികളുണ്ടായിരുന്നില്ലെന്നും പോലീസ് പറഞ്ഞു. പെൺകുട്ടിയെയും അവളുടെ നിർധന കുടുംബത്തിന്റെ ദയനീയാവസ്ഥയും കണ്ടപ്പോൾ അയാൾ ഒരു വൃദ്ധയിലൂടെ മാതാപിതാക്കളെ സമീപിച്ചു.

  ബെംഗളൂരുവിൽ ഐടി ജീവനക്കാരെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് റസ്റ്റോറന്റ് ജീവനക്കാർ; കാരണം അറിയാൻ വായിക്കാം

15,000 രൂപയ്‌ക്ക് മകളെ തനിക്ക് വിവാഹം കഴിപ്പിക്കാൻ മാതാപിതാക്കളെ സമ്മതിപ്പിക്കാൻ അയാൾക്ക് കഴിഞ്ഞു. തങ്ങൾക്ക് മൂന്ന് പെൺമക്കളുണ്ടെന്നും ദാരിദ്ര്യം കാരണം 14 വയസ്സുള്ള കുട്ടിയെ 46 വയസ്സുള്ള യുവാവിന് വിവാഹം കഴിച്ചുകൊടുക്കാൻ പ്രേരിപ്പിച്ചുതെന്നും മാതാപിതാക്കൾ പോലീസിനോട് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുട്ടികൾ കഴിക്കുന്ന ലഘുഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടം? സ്‌കൂൾ പരിസരങ്ങളിലെ കടകളിൽ മിന്നൽ പരിശോധന
[masterslider id="10"]

Related posts