14 കാരിയെ വിവാഹം കഴിച്ചതിന് 46കാരൻ പിടിയിൽ

ബെംഗളൂരു: യെലഹങ്ക ന്യൂ ടൗണിൽ ശൈശവവിവാഹം ആരോപിച്ച് 14 വയസ്സുള്ള പെൺകുട്ടിയുടെ 46 കാരനായ ഭർത്താവിനെയും മാതാപിതാക്കളെയും ശനിയാഴ്ച കർണാടക പോലീസ് അറസ്റ്റ് ചെയ്തു. വിവാഹം നടത്തിക്കൊടുത്ത പൂജാരിക്കുവേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചിരിക്കുകയാണ് പൊലീസ്.

സ്‌കൂൾ വിട്ടുപോയ പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ (സിഡബ്ല്യുസി) കസ്റ്റഡിയിൽ അയച്ചു, ഇപ്പോൾ ബംഗളൂരുവിലെ വിൽസൺ ഗാർഡനിലെ സ്ത്രീകൾക്കായുള്ള സർക്കാർ അഭയകേന്ദ്രത്തിലാണ് പാർപ്പിച്ചിട്ടുള്ളത്. ചിക്കബെട്ടഹള്ളിയിലെ ഭൂവുടമ എൻ ഗുരുപ്രസാദാണ് പ്രതിയായ ഭർത്താവ്.

ദിവസ വേതന തൊഴിലാളികളാണ് പെൺകുട്ടിയുടെ മാതാപിതാക്കൾ. പ്രതി ഗുരുപ്രസാദ് പെൺകുട്ടിയുടെ മാതാപിതാക്കളെ പണം നൽകി പ്രലോഭിപ്പിച്ചതായി പോലീസ് വിശദീകരിച്ചു. ബന്ധുവിനോടൊപ്പം പിജി സ്ഥാപനത്തിൽ ജോലിക്കെത്തിയ പെൺകുട്ടി ഉടമയുടെ മുന്നിൽ പൊട്ടിക്കരഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്.

  കന്നഡ നടി കൃഷി ഥാപന്ദയുടെ സുഹൃത്ത് ആർ.ആർ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ

ഒരു ക്ഷേത്രത്തിൽ വച്ച് 46 കാരനായ പുരുഷനെ വിവാഹം കഴിച്ചതായി പെൺകുട്ടി അദ്ദേഹത്തോട് പറഞ്ഞു. തുടർന്ന് പിജിയുടെ ഉടമ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഗുരുപ്രസാദിന്റെ ഭാര്യ വർഷങ്ങൾക്ക് മുമ്പ് ഇയാളെ ഉപേക്ഷിച്ച് പോയിരുന്നുവെന്നും അദ്ദേഹത്തിന് കുട്ടികളുണ്ടായിരുന്നില്ലെന്നും പോലീസ് പറഞ്ഞു. പെൺകുട്ടിയെയും അവളുടെ നിർധന കുടുംബത്തിന്റെ ദയനീയാവസ്ഥയും കണ്ടപ്പോൾ അയാൾ ഒരു വൃദ്ധയിലൂടെ മാതാപിതാക്കളെ സമീപിച്ചു.

  ഒരു ദിവസം കൂടി മാത്രം! ഒഴിഞ്ഞില്ലെങ്കിൽ വൻ പിഴ; ലൈസൻസ് റദ്ദാക്കും, വണ്ടി കെട്ടിവലിക്കും; ബുധനാഴ്ച മുതൽ ബെംഗളൂരുവിൽ വൻ ഒഴിപ്പിക്കൽ

15,000 രൂപയ്‌ക്ക് മകളെ തനിക്ക് വിവാഹം കഴിപ്പിക്കാൻ മാതാപിതാക്കളെ സമ്മതിപ്പിക്കാൻ അയാൾക്ക് കഴിഞ്ഞു. തങ്ങൾക്ക് മൂന്ന് പെൺമക്കളുണ്ടെന്നും ദാരിദ്ര്യം കാരണം 14 വയസ്സുള്ള കുട്ടിയെ 46 വയസ്സുള്ള യുവാവിന് വിവാഹം കഴിച്ചുകൊടുക്കാൻ പ്രേരിപ്പിച്ചുതെന്നും മാതാപിതാക്കൾ പോലീസിനോട് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫ്രീഡം പാർക്കിലേക്ക് പ്രകാശ് രാജുമെത്തി; കനത്ത മഴയിലും ബെംഗളൂരുവിൽ പ്രതിഷേധിച്ച് കോക്രോച്ച് ജനതാ പാർട്ടി
[masterslider id="10"]

Related posts